Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് യുകെ മടുത്തു? പോകുന്നത് ഗള്‍ഫിലേക്കും ഓസ്‌ട്രേലിയയ്ക്കും: ഇതാണ് കാരണം

ഒരു കാലത്ത് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും സ്വപ്‌ന ഭൂമിയായിരുന്നു അമേരിക്കയും യുകെയുമൊക്കെ. മികച്ച ജോലി, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയൊക്കെ സ്വപനം കണ്ടാണ് പലരും മെഡിസിന്‍ പഠനത്തിനു ശേഷം യുകെയിലേക്കും മറ്റും കുടിയേറുന്നത്. മികച്ച കരിയറും പ്രൊഫഷണല്‍ അംഗീകാരവും ലഭിക്കുന്നതിനാല്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആദ്യത്തെ ചോയ്‌സായിരുന്നു യുകെ.

എന്നാല്‍ സമ്പന്ന രാജ്യങ്ങള്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ വിദേശത്തെ തൊഴിലവസരങ്ങളും കുറഞ്ഞു. ഇന്ത്യയെ അപേക്ഷിച്ച് ഉയര്‍ന്ന ജീവിതച്ചെലവും ജോലി സമ്മര്‍ദവുമൊക്കെ വിദേശ രാജ്യങ്ങളിലെ താമസം കഠിനമാക്കി. ഇതോടെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ യുകെ ഉപേക്ഷിച്ച് മിഡില്‍ ഈസ്റ്റിലേക്കും ഓസ്ട്രേലിയയിലേക്കുമൊക്കെ പോകാന്‍ തുടങ്ങി.

യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാര്‍ക്കിടയില്‍ രാജ്യം വിടാനുള്ള പ്രവണത വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

doctors

യുകെയിലെ ഉയര്‍ന്ന ജീവിതച്ചെലവും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ശമ്പളവുമാണ് ഡോക്ടര്‍മാരെ മാറിച്ചിന്തിപ്പിക്കുന്നത്. ഉയര്‍ന്ന ശമ്പള നിരക്കിലുള്ള ഒരു കണ്‍സള്‍ട്ടന്റ് തന്റെ വരുമാനത്തിന്റെ 45 ശതമാനം ആദായ നികുതിയായും രണ്ടു ശതമാനം ഇന്‍ഷുറന്‍സായും നല്‍കേണ്ടി വരുന്നു. ഇതുകൂടാതെ പെന്‍ഷന്‍ ഇനത്തിലും വലിയൊരു തുക മാറ്റിവെക്കേണ്ടതുണ്ട്. ഓസ്ട്രേലിയ, കാനഡ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയിലെ ശമ്പളത്തില്‍ നിന്ന് വളരെ കുറഞ്ഞ സാമ്പത്തിക ലാഭമാണ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ ഈ രാജ്യങ്ങളിലേക്കു കുടിയേറുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇന്ത്യയിലേക്കുള്ള മടങ്ങുന്നവരും ഏറെയാണ്.

യുകെയില്‍ നിയമാനുസൃതമായി താമസിക്കുന്നവരെ പോലും പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ കുടിയേറ്റ നയങ്ങള്‍. വര്‍ക്ക് വിസ അനുവദിക്കുന്നതില്‍ യുകെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ഹെല്‍ത്ത് കെയര്‍ വിസകളില്‍ 67 ശതമാനവും നഴ്‌സുമാര്‍ക്കുള്ള വിസകളില്‍ 79 ശതമാനവും കുറവുണ്ടായി.

യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുന്ന ജിഎംസി രജിസ്‌ട്രേഷനായി നടത്തുന്ന പിഎല്‍എബി പരീക്ഷകള്‍ ചെലവേറിയതാണെന്നതും വിജയിക്കുന്നവര്‍ക്ക് പോലും തൊഴില്‍ സുരക്ഷ കുറവാണെന്നതും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വലിയൊരു പ്രശ്‌നമാണ്. ഇതു കൂടാതെ ഇന്ത്യക്കാര്‍ക്കു നേരെയുള്ള വംശീയമായ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് ആ രാജ്യത്തോടുള്ള മമത കുറയാന്‍ കാരണമായിട്ടുണ്ട്.

ചികിത്സ ലഭിക്കാന്‍ കാത്തിരിക്കുന്ന രോഗികളുടെ നീണ്ട ലിസ്റ്റും ഡോക്ടര്‍മാരുടെ ജോലി സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇതുകാരണത്താല്‍ പലരും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി ഓസ്ട്രേലിയയിലേക്കോ മിഡില്‍ ഈസ്റ്റിലേക്കോ പോകാനാണ് താല്‍പ്പര്യപ്പെടുന്നത്. ചില ഡോക്ടര്‍മാര്‍ ഇന്ത്യയിലെ ആരോഗ്യ മേഖലയിലുണ്ടാകുന്ന വളര്‍ച്ച കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓസ്ട്രേലിയയിലെ കാലാവസ്ഥ ഇന്ത്യക്കാര്‍ക്ക് അനുകൂല ഘടകമാണ്. ഈ പ്രവണത തുടരുകയാണെങ്കില്‍ യുകെയിലെ ആരോഗ്യ രംഗത്ത് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ പ്രാതിനിധ്യം വരും വര്‍ഷങ്ങളില്‍ ഗണ്യമായി കുറയാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആരോഗ്യ രംഗത്തുള്ളവര്‍ നല്‍കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+