ഐഎസ്ആർഒ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു!!!
വാർത്ത വിനിമയ പരമ്പയിലെ പതിനേഴാമത്തെ ഉപഗ്രഹ
ബെംഗളൂരു: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനിൽ നിന്നു പുലർച്ചെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 3477 കിലോഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ഏരിയൻ 5 വിഎ-238 റോക്കറ്റ് കുതിച്ചുയർന്നു. ജിസാറ്റിനൊപ്പം ഹൊല്ലാസ് സാറ്റ്3, ഇമ്മർസാറ്റ് എന്നീ ഉപഗ്രഹങ്ങളും വിക്ഷോപിച്ചിട്ടുണ്ട്. പുലർച്ചെ 2.29ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം മിനിറ്റുകൾ വൈകിയാണ് സംഭവിച്ചത്
ഭ്രമണപഥത്തിലെത്തുന്ന ഉപഗ്രഹത്തെ ഹാസ്സനിലെ ഐഎസ്ആർഒ യൂണിറ്റ് ഉപഗ്രഹത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കും. 15 വർഷത്തെ ആയുസ്സാണ് ജിസാറ്റ് 17 ന് ഉള്ളത്. ആശയവിനിമയ സേവനം മുൻനിർത്തിയുള്ളതാണിത്.കൂടാതെ കാലാവസ്ഥ വിവരങ്ങൾ ലഭിക്കാനും ജിസാറ്റ് 17 സഹായകമാകും.
ജിസാറ്റ് 17 കൂടി ഭ്രമണപഥത്തിൽ എത്തുന്നതോടെ ഇന്ത്യൻ വാർത്ത വിനിമയ പരമ്പയിലെ പതിനേഴാമത്തെ ഉപഗ്രഹമാണിത്.ഒരു മാസത്തിനിടെ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണിത്.ബാക്കി രണ്ടെണ്ണവും ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചിട്ടുള്ളത്.ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ഏരിയൻ 5 റോക്കറ്റിനെ ആശ്രയിക്കുന്നത്. റോക്കറ്റിൽ നിന്നും ഉപഗ്രഹത്തെ വിജയകരമായി വേർപ്പെടുത്താൻ കഴിഞ്ഞെന്നും ഐഎസ്ആർഒ അറിയിച്ചു.