കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകത്തിനുശേഷം ഇന്ദ്രാണി മുഖര്‍ജി മകളുടെ മുഖത്ത് കയറിയിരുന്നു; വിവരിച്ച് ഡ്രൈവര്‍

  • By Rajesh
Google Oneindia Malayalam News

മുംബൈ: കുപ്രസിദ്ധമായ ഷീന ബോറ കൊലക്കേസില്‍ സമ്പൂര്‍ണ വിവരണവുമായി പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ്. കൂട്ടുപ്രതിയായിരുന്ന ശ്യാംവര്‍ അടുത്തിടെ മാപ്പുസാക്ഷിയായി മാറിയിരുന്നു. എങ്ങനെയാണ് കൊല നടത്തിയതെന്നും അത് ഒളിപ്പിച്ചതെങ്ങനെയെന്നും ശ്യാവര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ വെളിപ്പെടുത്തി.

2012 മാര്‍ച്ച് അവസാനമാണ് ഇന്ദ്രാണി മുഖര്‍ജി, കാജല്‍ ശര്‍മയെന്ന പേഴ്‌സണല്‍ അസിസ്റ്റന്റ് മുഖേന ഡ്രൈവറുമായി ബന്ധപ്പെടുന്നത്. മുഴുവന്‍ സമയ ജോലിയായിരുന്നു ഇന്ദ്രാണി ആദ്യം വാഗ്ദാനം ചെയ്തത്. പിന്നീട് മകള്‍ ഷീന ബോറയെയും മകന്‍ മിഖായേലിനേയും കൊലപ്പെടുത്തുന്ന പദ്ധതി ഡ്രൈവര്‍ക്കുമുന്നില്‍ അവതരിപ്പിച്ചു.

sheena-indrania

പിന്നീട് കൊല്‍ക്കത്തയില്‍ നിന്നുള്ള ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഒപ്പം ചേര്‍ന്നു. സംഭവ ദിവസം ഇരുവരും ചേര്‍ന്ന് ഷീനയെ കൊലപ്പെടുത്തിയശേഷം റായ് ഡ്രൈവ് ചെയ്യുന്ന കാറില്‍ എടുത്തിട്ടു. കാറില്‍ ഷീനയുടെ മുഖത്തിന് മുകളിലായിരുന്നു ഇന്ദ്രാണി ഇരുന്നതെന്നും കൊലപാതകത്തിനുശേഷം സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിനെക്കുറിച്ചാണ് ഇന്ദ്രാണി സംസാരിച്ചതെന്നും ഡ്രൈവര്‍ പറയുന്നു.

മകന്‍ മിഖായേലിനേയും കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നു. ഷീനയുടെ കൊലപാതകത്തിനുശേഷം മൃതദേഹം ഒരു ബാഗിലാക്കി ഇന്ദ്രാണിയുടെ ഗാരേജില്‍ സൂക്ഷിച്ചു. പിന്നീട് മകനെ വകവരുത്താനായി ശ്രമം. ഇതിനായി മകന്‍ മിഖായേലിന് മദ്യം കൊടുത്തെങ്കിലും അയാള്‍ അബോധാവസ്ഥയിലായില്ല. ഇതോടെ കൊലപാതകം പിന്നീട് നടത്താനായി മാറ്റിവെച്ചു.

ഇതിനുശേഷം പിറ്റേദിവസം മൂവരും ചേര്‍ന്ന് മൃതദേഹം കാറില്‍ കയറ്റുകയും ഗാഗോഡ് ഗ്രാമത്തിനടുത്തുള്ള ഒരു വനത്തില്‍ മറവു ചെയ്‌തെന്നും ശ്യാംവര്‍ റായ് വെളിപ്പെടുത്തി. 2012 ഏപ്രില്‍ 24നായിരുന്നു മൃതദേഹം മറവു ചെയ്തത്. അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ ഇന്ദ്രാണിയുടെ മറ്റൊരു ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു.

English summary
Driver says Indrani Mukerjea sat on Sheena Bora’s body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X