പുതിയ ഇന്ത്യന്‍ നോട്ടുകളുടെ വ്യാജന് പുറത്തിറക്കാന്‍ പാകിസ്താന് കഴിയില്ല, ഇതാണ് 'മോദി മാജിക്'
ഇന്റലിജന്‍സ് ഏജന്‍സികളാണ് പാകിസ്താന് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പ്രിന്റ് ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്
ദില്ലി: ഇന്ത്യയില്‍ പുതുതായി പുറത്തിറക്കുന്ന 500, 2000 രൂപയുടെ നോട്ടുകളുടെ വ്യാജന് പുറത്തിറക്കാന്‍ പാകിസ്താന് കഴിയില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. പുതിയതായി അച്ചടിച്ച കറന്‍സികള്‍ ആറ് മാസങ്ങള്‍ക്ക് മുമ്പ് പരിശോധിച്ച റോ, ഇന്റലിജന്‍സ് ബ്യൂറോ, ഡിആര്ആഐ എന്നിവരാണ് നോട്ടില്‍ രഹസ്യമായി പ്രിന്റ് ചെയ്തിട്ടുള്ള കാര്യങ്ങള്‍ അവഗണിച്ച് പാകിസ്താന് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പ്രിന്റ് ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ നോട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫീച്ചറുകളെക്കുറിച്ച് വെളിപ്പെടുത്താന്‍ ഇന്റലിജന്‍സ് സംഘങ്ങള്‍ തയ്യാറായില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നത് കോടിക്കണക്കിന് വ്യാജനോട്ടുകളാണെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുന്നതിനായി പാകിസ്താനില്‍ നിന്ന് വന്‍തോതില്‍ പണമൊഴുകിയിരുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഇന്റലിജന്‍സ് മുന്നറിയിപ്പ്
പാകിസ്താനിലെ പെഷവാറില്‍ ഇന്ത്യന്‍ കറന്‍സികളായ 500, ആയിരം എന്നിവയുടെ വ്യാജനോട്ടുകള്‍ വ്യാപകമായി പ്രിന്റ് ചെയ്യുന്നുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ്വ് ബാങ്കിനെയും അറിയിച്ചിരുന്നു. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി പാകിസ്താന്റെ കള്ളനോട്ട് വ്യാപാരത്തെ തകര്‍ക്കാനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്.

ഐഎസ്ഐയ്ക്ക് ചാരപ്പണിതന്നെ
പാക് ഭീകരസംഘടനകളായ ലഷ്കര്‍ ഇ ത്വയ്ബ, ദാവൂദ് ഇബ്രാഹിം എന്നിവരുടെ നാണയ അച്ചടിയ്ക്ക് നേതൃത്വം നല്‍കുന്നത് പാക് ചാരസംഘടനയായ ഐഎസ്ഐയാണ്. ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഇവ ഇന്ത്യയിലേക്ക് എത്തിക്കുന്നതായും കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ നോട്ടുകളുടെ വ്യാജന്
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്താന് തിരിച്ചറിയാനാവാത്ത ഇന്ത്യന്‍ കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്യാനുള്ള യന്ത്രസാമഗ്രികള്‍ കൈവശപ്പെടുത്തിയതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ്വ് ബാങ്കിനെയും ധരിപ്പിച്ചിരുന്നു.

ഭീകരവാദത്തിന് വ്യാജന്
കണക്കുകള്‍ പ്രകാരം 70 കോടി വ്യാജ കറന്‍സികളാണ് പാകിസ്താന് ഇത്തരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചതെന്നാണ് കണ്ടെത്തല്‍. ഈ പണം രാജ്യത്ത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിനുമായാണ് ഉപയോഗിച്ചുവന്നിരുന്നത്.

നീക്കം പാകിസ്താനെ പൂട്ടാന്‍
പാകിസ്താനില്‍ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രസ്സുകള്‍ അടച്ചുപൂട്ടിക്കുകയാണ് നോട്ട് നിരോധനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications