റോഹിങ്ക്യന്‍ കുടിയേറ്റത്തിന് പിന്നില്‍ ജിഹാദി ഫണ്ട്? ഒഴുക്ക് ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക്
ദില്ലി: ഇന്ത്യയില്‍ നിന്നുള്ള രോഹിങ്ക്യന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കഴിയുന്ന റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ നേപ്പാളിലേക്ക് കുടിയേറുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഇതിന് ജിഹാദി സംഘടനകളില്‍ നിന്ന് ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്നുമാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനകം 378 റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ നേപ്പാളിലേക്ക് കുടിയേറിയെന്നും ഇവരില്‍ ചിലര്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുമായി ബന്ധം പുലര്‍ത്തിവരുന്നുണ്ടെന്നും ഇവരുടെ ആവശ്യം ഹിമാലയന്‍ മേഖലയില്‍ ഭൂമി വാങ്ങുന്നതിന് അനുകൂല നീക്കം നടത്തുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയല്‍ എസ്റ്റേറ്റോ ഭീകരവാദമോ?
നേപ്പാളില്‍ ഇതിനകം സ്ഥിരതാമസമാക്കിയിട്ടുള്ള റോഹിങ്ക്യക്കാരുമായി ഇന്ത്യയിലുള്ളവര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കി പൗരത്വവും പൗരത്വ രേഖകളും ഉറപ്പാക്കുകയാണ് ഇവരുടെ ഉദ്ദേശ്യമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഇവര്‍ 4000 മുതല്‍ 50,000 രൂപവരെയാണ് ബ്രോക്കര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. റോഹിങ്ക്യന്‍ വംശജര്‍ക്ക് നേപ്പാളില്‍ സ്ഥിരതാമസമുറപ്പാക്കുന്നതിനായി മുസ്ലിം സംഘടനകളാണ് ഫണ്ട് നല്കുന്നതെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്. നേപ്പാളിലെ ഇസ്ലാമി സംഘ് നേപ്പാള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

35 താല്‍ക്കാലിക താവളങ്ങള്‍
നേപ്പാളിലെ ദാഡിംഗ് ജില്ലയില്‍ 35 താല്‍ക്കാലിക താവളങ്ങളാണ് നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ പലതും അടുത്ത കാലത്ത് നിര്‍മിച്ചിട്ടുള്ളവയാണ്. ലാന്സ്തൂറില് 104 റോഹിങ്ക്യന്‍ വംശജരാണ് ഇതിനകം താമസമാക്കിയിട്ടുള്ളത്. ചിലര്‍ പനൗട്ടി മുനിസിപ്പാലിറ്റിയിലും താമസിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ റോഹിങ്ക്യന്‍ വംശജരുടെ നീക്കങ്ങള്‍ അടിയന്തരമായി വീക്ഷിക്കേണ്ടതുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.

പിന്നില്‍ പാകിസ്താനോ?
ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാക് ഐഎസ്ഐയോ ഭീകര വാദ സംഘടനകളായ ലഷ്കര്‍ ഇ ത്വയ്ബയോ, ജെയ്ഷെ മുഹമ്മദിനോ ഇതിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിക്കാവുന്നതുമാണ്. രോഹിങ്ക്യന്‍ വംശജരെ നേപ്പാളില്‍ താമസിപ്പിക്കുന്നതിന് പിന്നില്‍ ഇന്ത്യാ വിരുദ്ധ ഗൂഡാലോചനകളാകാമെന്ന നിരീക്ഷണവും ഇന്റലിജന്‍സ് ഏജന്‍സി സൂചിപ്പിക്കുന്നു.

റോഹിങ്ക്യന്‍ വംശജര്‍ക്ക് പരിശീലനം
മ്യാന്മാര് അതിര്‍ത്തിയില്‍ തായ് ലന്‍ഡില്‍ ഭീകര പരിശീലന ക്യാമ്പുകള്‍ ആരംഭിക്കുന്നതിനായി പാക് ഐഎസ്ഐ പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. മായേ സോട്ട് ജില്ലയിലാണ് ക്യാമ്പ് ആരംഭിക്കുന്നത്. ക്യാമ്പില്‍ റോഹിങ്ക്യന്‍ വംശജരായ യുവാക്കള്‍ക്ക് പരിശീലനം പാക് താലിബാനോട് ആവശ്യപ്പെട്ടുവെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ വിവരം നല്‍കിയിരുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും ആക്രമണം നടത്തുന്നതിന് വേണ്ടിയാണോ റോഹിങ്ക്യന്‍ വംശജര്‍ക്ക് പരിശീലനം നല്‍കുന്നത് എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.

ക്യാമ്പിന് സഹായവാഗ്ധാനം
ഖലിസ്ഥാനി ഭീകരരെക്കുറിച്ചുള്ള അന്വേഷണമാണ് മായേ സോട്ട് ജില്ലയിലെ ഭീകര ക്യാമ്പിനെക്കുറിച്ച് അറിയുന്നതിലേക്ക് നയിച്ചത്. ലഷ്കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയീദ് നേരത്തെ റോഹിങ്ക്യന്‍ വംശരുമായി കൂടിക്കാഴ്ച നടത്തിയത്. നേപ്പാളില്‍ താമസമാക്കാന്‍ അവരെ സഹായിക്കുന്നതിനായി ക്യാമ്പിന് രൂപം നല്‍കാമെന്നായിരുന്നു സയീദ് മുന്നോട്ടുവെച്ച വാഗ്ധാനം. ഇപ്പോള്‍ പാകിസ്താനിലുള്ള ഐഎസ്ഐയുടെ കീഴിലുള്ള ജിഹാദി സംഘടനയായ ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി അരക്കന്‍ നേതാവ് മൗലാനാ അബ്ദുള്‍ ഖുദ്സാണ് മായേ സോട്ട് ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനുള്ള സഹായം നല്‍കിവരുന്നത്.
-
എഴുത്ത് പരീക്ഷയില്ല; മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാന്‍ അവസരം -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ്












Click it and Unblock the Notifications