ഫാത്തിമയുടെ ആത്മഹത്യക്ക് കാരണം മാര്‍ക്ക് കുറഞ്ഞതിലെ വിഷമം മൂലമെന്ന് ഐഐടി അന്വേഷണ റിപ്പോര്‍ട്ട്
ചെന്നൈ: പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണ് മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിന് ഫാത്തി ലത്തീഫ് ആത്മഹത്യ ചെയ്തതെന്ന് ആഭ്യന്തര സമിതിയുടെ കണ്ടെത്തല്‍. ഫാത്തിമയുടെ മരണത്തില്‍ ഐഐടി നിയോഗിച്ച ആഭ്യന്തര സമിതയുടെ റിപ്പോര്‍ട്ട് കേന്ദ്രമാനവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
നിവിന്‍ പോളി ചിത്രത്തില്‍ സെറ്റില്‍ മോഷണം; കടത്തിയത് 80 പേര്‍ക്കുള്ള പോറോട്ടയും ചിക്കനും
അധ്യാപകരില്‍ നിന്നേറ്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധക്കളടക്കം നേരത്തെ ആരോപിച്ചിരുന്നത്. എന്നാല്‍ അധ്യാപകരില്‍ നിന്നും ഫാത്തിമക്ക് മാനസിക പീഡനമേല്‍ക്കേണ്ടി വന്നില്ലെന്നും അതല്ല ആത്മഹത്യയ്ക്ക് കാരണമെന്നും ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാത്തിമയുടെ ആത്മഹത്യക്കുറിപ്പില്‍ പേര് പറഞ്ഞ ഐഐടി അധ്യപകന് സുദര്ശന് പത്മനാഭന് അടക്കം ആരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
സെമസ്റ്റര്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ് പഠിക്കാന്‍ സമര്‍ത്ഥയായിരുന്ന വിദ്യാര്‍ത്ഥിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ഈ മനോവിഷമം ഫാത്തിമയെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. ഫാത്തിമയുടെ മരവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ടില്‍ തള്ളിക്കളയുന്നു.
ഇത് ഞാന്‍ എഴുതിയതല്ല; ഫേസ്ബുക്കില്‍ വൈറലായ ആ കുറിപ്പ് തന്റേതല്ലെന്ന് വ്യക്തമാക്കി റഫീഖ് അഹമ്മദ്
ഇറാന് പണികൊടുത്തത് യുഎസ് സൈനികരുടെ തലച്ചോറുകള്‍ക്ക്; ട്രംപിന്റെ 'തലവേദന'യെ തള്ളി പെന്റഗണ്‍
പാലം
തകർന്നു;
മലപ്പുറം
കലക്ടർക്കെതിരെ
ആദിവാസികൾ-വീഡിയോ
ഡെയ്ലി
ഹണ്ടില്‍
കാണാം