Get Updates
Get notified of breaking news, exclusive insights, and must-see stories!

5600 കോടിയുടെ മയക്കുമരുന്ന് വേട്ട: ആരാണ് തുഷാർ ഗോയല്‍, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ബിജെപി

ഇന്ത്യയിലെ എക്കാലത്തേയും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നത്. 5600 കോടി രൂപ വിലമതിക്കുന്ന മയക്ക് മരുന്ന് പിടികൂടിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കുമാണ് ഇടം നല്‍കിയിരിക്കുന്നത്. മയക്ക് മരുന്ന് സംഘവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന് ആരോപിച്ച് ബി ജെ പി നേതാക്കള്‍ രംഗത്ത് വന്നപ്പോള്‍ ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും കോണ്‍ഗ്രസ് നിഷേധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഉന്നത ബി ജെ പി നേതാക്കള്‍ വരെ നിശിതമായ വിമർശനമാണ് കോണ്‍ഗ്രസിനെതിരെ ഉയർത്തുന്നത്.

തെക്കൻ ഡൽഹിയിലെ മഹിപാൽപുർ എക്സ്റ്റൻഷൻ മേഖലയിൽ നടത്തിയ പരിശോധനയില്‍ വമ്പന്‍ മയക്കുമരുന്ന് ശേഖരം പൊലീസ് പിടികൂടിയത്. 560 കിലോ കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടികൂടിയതിനോടൊപ്പം തന്നെ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ നാല് പേർ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു.

delhi-drug

പിടിയിലായവരിൽ തുഷാർ ഗോയലാണ് ഈ വൻ മയക്കുമരുന്ന് സംഘത്തിൻ്റെ മുഖ്യ സൂത്രധാരനെന്നാണ് ആരോപിക്കപ്പെടുന്നത്. ഡല്‍ഹി യൂത്ത് കോൺഗ്രസ് വിവരാവകാശ സെല്ലിൻ്റെ ചെയർമാനായി ഗോയൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്നതാണ് ബി ജെ പി നേതാക്കള്‍ ആരോപിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഘടകം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കളാണ് മയക്കുമരുന്ന് മാഫിയയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ആരോപിച്ച് വന്നിരിക്കുന്നത്.

കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുകയാണെന്നും ഈ പണം തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയിക്കാനും ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ഫണ്ട് കണ്ടെത്താനാണ് മയക്കുമരുന്ന് പണത്തിലൂടെ ഉദ്ദേശിച്ചതെന്നും ബി ജെ പി ഒരു പ്രസ്താവനയിലൂടെ ആരോപിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയെയും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ശൃംഖലയെയും ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ബി ജെ പിയുടെ ആരോപണം. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളേയും ബി ജെ പി ഇതുമായി ബന്ധപ്പെടുത്തുന്നു.

മയക്കുമരുന്ന് മാഫിയയുമായി കോൺഗ്രസിന് ബന്ധമുണ്ടോ?

വിഷയത്തില്‍ ബി ജെ പി ഉയർത്തുന്ന ഏറ്റവും വലിയ ചോദ്യം ഗോയലിൻ്റെ കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ്. പാർട്ടിയിലെ ഗോയലിൻ്റെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബി ജെ പി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരം പറയണമെന്നും ആവശ്യപ്പെടുന്നു. 2022-ൽ ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസിൻ്റെ ഐടി സെൽ ചെയർമാനായിരുന്നു ഗോയൽ എന്ന് ചൂണ്ടിക്കാട്ടുന്ന ബി ജെ പി പ്രമുഖ കോൺഗ്രസ് നേതാക്കൾക്കൊപ്പമുള്ള ഗോയലിൻ്റെ ഫോട്ടോകളും പുറത്തു വിട്ടു. ഇതെല്ലാം ബി ജെ പിയുടെ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ്.

മയക്കുമരുന്ന് പണം തിരഞ്ഞെടുപ്പിന് വേണ്ടിയായിരുന്നോ?

ഹരിയാന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചതെന്ന് ബി ജെ പി നിരന്തരം ആരോപിക്കുന്നു. ഇത്തരമൊരു അവകാശവാദം, തെളിയിക്കപ്പെട്ടാൽ അത് സംഘടിത കുറ്റകൃത്യവും രാഷ്ട്രീയ മേഖലയും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തിന് വ്യക്തമായ തെളിവ് നല്‍കുന്നതായിരിക്കും. ഈ വർഷം 4 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ ആരോപണത്തിന് കാര്യമായ പ്രാധാന്യവുമുണ്ട്.

ആരോപണങ്ങളും കോൺഗ്രസിൻ്റെ പ്രതികരണവും

തുഷാർ ഗോയലുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. ബി ജെ പിയുടെ ആരോപണങ്ങൾ നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള അപവാദ പ്രചരണമാണെന്നും അവർ ആരോപിക്കുന്നു.

delhi-drug

എന്തായാലും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ഗോയലിൻ്റെ പങ്കാളിത്തത്തെക്കുറിച്ച് ഡൽഹി പോലീസ് പ്രത്യേക സെല്ലിന് കീഴിലുള്ള അന്വേഷണം തുടരുകയാണ്. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഗോയലിന് മിഡിൽ ഈസ്റ്റുമായി കാര്യമായ ബന്ധമുണ്ടെന്നും ഇന്ത്യയിലുടനീളം മയക്കുമരുന്ന് വിതരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നയാളാണെന്നുമാണ് സൂചന. അതോടൊപ്പം തന്നെ കോൺഗ്രസുമായി അദ്ദേഹത്തിന് ഏതെങ്കില്‍ തരത്തില്‍ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ അത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയേക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണത്തിൻ കീഴിൽ മയക്കുമരുന്ന് സംഘങ്ങള്‍ വളർന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കോൺഗ്രസിൻ്റെയും ബി ജെ പിയുടെയും ഭരണകാലത്തെ മയക്കുമരുന്ന് പിടിച്ചെടുക്കലിലെ വ്യത്യാസവും അമിത് ഷാ ചൂണ്ടിക്കാട്ടി മയക്കുമരുന്ന് വിപത്തിനെ നേരിടാൻ ബിജെപി കൂടുതൽ കാര്യങ്ങൾ ചെയ്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹത്തിൻ്റെ പരാമർശങ്ങളും ഇപ്പോൾ നടക്കുന്ന അന്വേഷണവും കോൺഗ്രസിനെതിരായ രാഷ്ട്രീയ ആക്രമണത്തിന് കൂടുതൽ ശക്തി നൽകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+