കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമായിരുന്നു; 'പാരവച്ചത്' മായാവതി, 16 സീറ്റുകളില്‍ ബിജെപിക്ക് നേട്ടമായി
ന്യൂഡല്‍ഹി: 295 സീറ്റുകളില്‍ ജയിച്ച് കേന്ദ്രത്തില്‍ അധികാരം പിടിക്കുമെന്നായിരുന്നു വോട്ടെണ്ണലിന്റെ തലേ ദിവസം ഇന്ത്യ സഖ്യത്തിന്റെ യോഗ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. ജൂണ്‍ ഒന്നിന് പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് എന്‍ഡിഎയ്ക്ക് 400 സീറ്റ് വരെ പ്രവചിച്ചിരിക്കെയായിരുന്നു ഇത്. വോട്ടുകളുടെ കണക്കുമായി എത്തിയ സഖ്യ നേതാക്കള്‍ നല്കിയ ഉറപ്പിലായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
എന്നാല്‍ ഫലം വന്നപ്പോള്‍ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം 234ല്‍ നിന്നു. എന്‍ഡിഎ 293 സീറ്റ് നേടി അധികാരം പിടിക്കുകയും ചെയ്തു. എവിടെയാണ് പാളിയത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ഇന്ത്യ സഖ്യം. ഉത്തര്‍ പ്രദേശില്‍ ഇത്തവണ മാറ്റത്തിന്റെ കാറ്റാണ് അഞ്ഞടിച്ചത്. പകുതിയിലധികം സീറ്റുകള്‍ ഇന്ത്യ സഖ്യം നേടി. എന്നാല്‍ ചില കളികള്‍ യുപിയില്‍ നടന്നിരുന്നു എന്നാണ് പുതിയ വിവരങ്ങള്‍...

മായാവതിയുടെ ബിഎസ്പി ഉത്തര്‍ പ്രദേശില്‍ മുഴുവന്‍ സീറ്റുകളിലും തനിച്ച് മല്‍സരിച്ചിരുന്നു. മായാവതിയുടെ നിലപാട് ഇന്ത്യ സഖ്യത്തിന് വെല്ലുവിളിയാകുമെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. മായാവതിയെ ഇന്ത്യ സഖ്യത്തിനൊപ്പം ചേര്‍ക്കാന്‍ ശ്രമവും നടന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ അഭ്യര്‍ഥനയോട് അവര്‍ മുഖം തിരിച്ചു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യമാണ് ഉത്തര്‍ പ്രദേശില്‍ മല്‍സരിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ പിടിവാശിയാണ് വിശാല സഖ്യത്തിന് തടസമായത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത്തവണ എസ്പിയും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നപ്പോല്‍ മായാവതി മടിച്ചു. 2019ലെ സഖ്യത്തില്‍ നേട്ടം കൊയ്തത് ബിഎസ്പിയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ അവര്‍ എസ്പിയുമായി പിരിഞ്ഞു.
അതുകൊണ്ടുതന്നെ ബിഎസ്പിയുമായുള്ള സഖ്യത്തിന് എസ്പിക്ക് ഇത്തവണ താല്‍പ്പര്യമുണ്ടായിരുന്നില്ല. കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് എസ്പി തയ്യാറാകുകയും ചെയ്തു. ഇതും മായാവതി ഇന്ത്യ സഖ്യത്തിന്റെ ഭാഗാമാകാതിരിക്കാന് കാരണമായി. അന്തിമ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മായാവതി ഒറ്റയ്ക്ക് നിന്നത് തിരിച്ചടിയായത് ഇന്ത്യ സഖ്യത്തിനാണ് എന്ന് ബോധ്യമാകുകയാണ്.
16 ലോക്സഭാ മണ്ഡലങ്ങളില്‍ ബിഎസ്പി സ്ഥാനാര്‍ഥികളുടെ സാന്നിധ്യം ബിജെപിക്ക് നേട്ടമായിട്ടുണ്ട്. ബിഎസ്പിയുടെ വോട്ടുകള്‍ കൂടി ഇന്ത്യ സഖ്യത്തിലേക്ക് ചേരുകയായിരുന്നുവെങ്കില് 16 സീറ്റുകള്‍ കൂടി അധികം കിട്ടുമായിരുന്നു. ഇതില്‍ 15 സീറ്റുകളിലും ബിജെപി ജയിച്ചത് അര ലക്ഷത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. 5000 വോട്ടുകള്‍ക്ക് താഴെ ഭൂരിപക്ഷത്തില്‍ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളുണ്ട്.
അക്ബര്‍പൂര്‍, അലിഗഡ്, അംറോഹ, ബന്സഗാവ്, ബദോഹി, ബിജ്നോര്‍, ദിയോരിയ, ദോമരിയാന്ഗഞ്ച്, ഫാറൂഖാബാദ്, ഫത്തേപൂര്‍ സിക്രി, ഹര്‍ദോയ്, മിര്‍സാപൂര്‍, മിസ്രിഖ്, ഫുല്‍പൂര്‍, ഷാജഹാന്‍പൂര്‍, ഉന്നവോ എന്നീ മണ്ഡലങ്ങളെല്ലാം ബിഎസ്പി വോട്ടുകളാണ് ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായത്. ഇതില്‍ 11 സീറ്റുകളില്‍ എസ്പി സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. കോണ്‍ഗ്രസിന്റെ നാലും തൃണമൂലിന്റെ ഒരു മണ്ഡലവും ഇതിലുണ്ട്.
ഈ 16 മണ്ഡലങ്ങളില്‍ ഇന്ത്യ സഖ്യം ജയിച്ചിരുന്നു എങ്കില്‍ മൊത്തം സീറ്റുകള്‍ 250 ആകുമായിരുന്നു. ജെഡിയു, ടിഡിപി പിന്തുണ കൂടി ലഭിക്കുന്നതോടെ കേന്ദ്രം ഭരിക്കാനും സാധിക്കുമായിരുന്നു. ഇന്ത്യ സഖ്യം വന്‍ മുന്നേറ്റം നടത്തിയ മഹാരാഷ്ട്രയില്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ബിജെപി സമാനമായ തിരിച്ചടി നേരിട്ട യുപിയില്‍ യോഗി ആദിത്യനാഥ് ഈ നിലപാട് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications