ആണവായുധങ്ങൾ പാക്കിസ്ഥാന്റ കൈയ്യിൽ സുരക്ഷിതമാണോ'; അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് രാജ്നാഥ് സിംഗ്
ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യ ജമ്മുകാശ്മീർ സന്ദർശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭീകരവാദികൾക്കെതിരായ വലിയ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നും ഭീകരവാദത്തെ ഇല്ലാതാക്കാൻ ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു. ആണവായുധങ്ങൾ കൈകാര്യം ചെയ്യാനുള്ള പാകിസ്ഥാന്റെ കഴിവിനെയും അദ്ദേഹം ചോദ്യം ചെയ്തു.
' ലോകത്തിന് അറിയാം നമ്മുടെ സൈന്യത്തിന്റെ ലക്ഷ്യം കൃത്യമാണെന്ന്. അവർ തിരിച്ചടിച്ചാൽ അപ്പോൾ മുതൽ ശത്രുക്കൾ എണ്ണി തുടങ്ങും. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിശ്ചയദാർഢ്യം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാണ്. അവരുടെ ആണവായുധ ഭീഷണി പോലും നമ്മൾ കാര്യമാക്കിയില്ലെന്നതിൽ നിന്ന് തന്നെ മനസിലാകും ഇത്തരത്തിൽ യാതൊന്നിനേയും ഞങ്ങൾ ഭയക്കുന്നില്ലെന്ന്. ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള പാക്കിസ്ഥാൻ ശ്രമങ്ങളെ ലോകം മുഴുവൻ കണ്ടതാണ്. ഈ ശ്രീനഗറിന്റെ മണ്ണിൽ നിന്നും ഞാൻ ചോദിക്കുകയാണ്, ഇത്രമാത്രം നിരുത്തരവാദികളായ പാക്കിസ്ഥാന്റെ കൈകളിൽ ആണവായുധങ്ങൾ എത്രമാത്രം സുരക്ഷിതമാണെന്ന്. ആണവായുധങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (ഐഎഇഎ) മേൽനോട്ടത്തിൽ പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു', രാജ്നാഥ് സിംഗ് പറഞ്ഞു. ഭീകരവാദത്തിനെതിരെ പോരാടിയ ജവാൻമാരുടെ ത്യാഗത്തിന് മുൻപിൽ ശിരസ് നമിക്കുകയാണെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനെതിരെ അതിരൂക്ഷവിമർശനവും രാജ്നാഥ് സിംഗ് ഉയർത്തി. 'പാക്കിസ്ഥാൻ യാചിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാൻ എവിടെ നിൽക്കുന്നുവോ അവിടെ യാചകരുടെ നിര ആരംഭിക്കുന്നുവെന്ന് വേണമെങ്കിൽ പറയാം. വീണ്ടും അന്താരാഷ്ട്ര നാണയനിധിയോട് ഫണ്ട് അഭ്യർത്ഥിച്ചിരിക്കുകയാണ് അവർ. ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ ഐ എം എഫിന് ധനസഹായം നൽകുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്', അദ്ദേഹം പറഞ്ഞു. അതിനിടെ ഇന്ത്യയോടും പാക്കിസ്ഥാൻ പുതിയ അഭ്യർത്ഥന ഉയർത്തിയിട്ടുണ്ട്. പഹൽഗാം ആക്രമണത്തിന് പിന്നാലെ മരവിപ്പിച്ച സിന്ധു നദീജലകരാർ പുനഃസ്ഥാപിക്കണമെന്നതാണ് പാക്കിസ്ഥാന്റെ ആവശ്യം. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാടെന്നാണ് സൂചന.
അതേസമയം പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനെതിരെ യുഎന്നിൽ തെളിവ് നൽകാനൊരുങ്ങുകയാണ് ഇന്ത്യ. ഭീകര സംഘടനകളുടെ ആഗോള പട്ടിക തീരുമാനിക്കുന്ന 1267 ഉപരോധ സമിതിക്കും യുഎന്നിലെ മറ്റ് അംഗരാജ്യങ്ങളും ഈ തെളുവ് കൈമാറും. പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരസംഘടനയായ ആർടിഎഫിനെ 1267 പ്രകാരം നിരോധിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications