ചന്ദ്രയാന്‍ -2: വിക്രം ലാന്‍ഡറിന്റെ സ്ഥാനം ചന്ദ്രനില്‍ നിന്ന് 335 മീറ്റര്‍ അകലെ: വിവരങ്ങൾ പുറത്ത്
Recommended Video
ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യുന്നതിനിടെ പരാജയപ്പെട്ടതിനെ കുറിച്ചുള്ള വിശകലനം ബഹിരാകാശ ഏജന്‍സി ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇസ്റോയുടെ ടെലിമെട്രി ട്രാക്കിംഗ്, കമാന്‍ഡ് സെന്ററിലെ മിഷന് ഓപ്പറേഷന് കോംപ്ലക്സിലെ ഭീമന് സ്ക്രീനുകളില്‍ ഫ്രീസുചെയ്ത ഡാറ്റകള്‍ ലഭ്യമായി തുടങ്ങി.
ജാതീയത പ്രോല്‍സാഹിപ്പിച്ച് സ്പീക്കര്‍; ബ്രാഹ്മണരെ പുകഴ്ത്തി, മാപ്പ് പറയണമെന്ന് ആവശ്യം
വിക്രമിന്റെ
യാത്രയുടെ
അവസാന
ഭാഗത്തെ
(5
കിലോമീറ്റര്‍
മുതല്‍
400
മീറ്റര്‍
വരെ
ഉയരത്തില്‍)
ഫൈന്‍
ബ്രേക്കിംഗ്
ഘട്ടത്തിലാണ്
പരാജയം
സംഭവിച്ചതെന്ന്
ഡാറ്റ
സൂചിപ്പിക്കുന്നു.
ഇത്
ചന്ദ്രന്റെ
ഉപരിതലത്തില്‍
നിന്നും
5
കിലോമീറ്റര്‍
അകലെയാണ്.
വിക്രത്തിന്റെ
നോര്‍മല്‍
പെര്‍ഫോമന്‍സ്
2.1
കിലോമീറ്റര്‍
ഉയരത്തില്‍
വരെ
നിരീക്ഷിക്കപ്പെട്ടുവെന്നും
തുടര്‍ന്ന്
ലാന്‍ഡറില്‍
നിന്ന്
ഗ്രൗണ്ട്
സ്റ്റേഷനുകളിലേക്കുള്ള
ആശയവിനിമയം
നഷ്ടപ്പെട്ടുവെന്നും
ഇസ്റോ
പ്രസ്താവനയില്‍
പറഞ്ഞു.
ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ലാന്‍ഡറിന് 335 മീറ്റര്‍ (0.335 കിലോമീറ്റര്‍) അകലെയായിരിക്കുമ്പോള്‍ ആശയവിനിമയം നഷ്ടപ്പെട്ടതായുള്ള തെളിവുകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ലഭിച്ച ഡാറ്റ പ്രകാരം ഉയരം 2 കിലോമീറ്ററിനു മുകളിലായിരുന്ന സമയം മുതല്‍ വ്യതിചലിക്കാന്‍ തുടങ്ങി. 1 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും 500 മീറ്ററിനടുത്ത് അല്ലെങ്കില്‍ താഴെയായി എവിടെയെങ്കിലും നിര്‍ത്തുന്നതിന് മുമ്പായി ലാന്‍ഡര്‍ വ്യതിചലിക്കുന്നത് തുടരുകയായിരുന്നു. മൊഡ്യൂള്‍ സെക്കന്‍ഡില്‍ 59 മീറ്റര്‍ (അല്ലെങ്കില്‍ മണിക്കൂറില്‍ 212 കിലോമീറ്റര്‍) ലംബ വേഗതയും 48.1 മീ / സെക്കന്റ് (അല്ലെങ്കില്‍ മണിക്കൂറില്‍ 173 കിലോമീറ്റര്‍) തിരശ്ചീന വേഗതയുമായി നീങ്ങുകയായിരുന്നു.
ആസമയത്ത് ചന്ദ്രനില്‍ നിശ്ചിത ലാന്‍ഡിംഗ് സ്ഥലത്ത് നിന്ന് 1.09 കിലോമീറ്റര്‍ അകലെയായിരുന്നു ലാന്‍ഡര്‍. പദ്ധതി പ്രകാരം, ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 400 മീറ്റര്‍ അകലെയാകുമ്പോഴേക്കും വിക്രമിന് അതിന്റെ വേഗതയുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടിരിക്കണം, മാത്രമല്ല ഉദ്ദേശിച്ച ലാന്‍ഡിംഗ് സൈറ്റിന് മുകളിലൂടെ സഞ്ചരിക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് സംഭവിച്ചില്ല. 2 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ലാന്‍ഡിംഗ് ഉദ്ദേശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡാറ്റ കാണിക്കുന്നു. ടച്ച്ഡൗണില് നിന്ന് ഏതാനും മീറ്റര്‍ അകലെയാണ് ലാന്‍ഡറിന് ആശയവിനിമയ ലിങ്ക് നഷ്ടമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.