ധർണ രാഷ്ട്രീയവുമായി വീണ്ടും മമത ബാനർജി: കേന്ദ്രം പകപോക്കുകയാണെന്ന് ആരോപണം!!
കൊൽക്കത്ത: ചിട്ടി തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി ബി ഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ കൊല്‍ക്കത്തയിൽ സംഘർഷം തുടരുന്നു. കേന്ദ്രസർക്കാരിനെ കടുത്ത വിമർശനങ്ങൾ ഉയർത്തി മുഖ്യമന്ത്രി മമതാ ബാനർജി രാത്രി നീണ്ട സത്യാഗ്രഹം നടത്തി. സി ബി ഐയെ ഉപയോഗിച്ച് കേന്ദ്രം പക പോക്കുകയാണ് എന്നാണ് മമതാ ബാനര്‍ജിയുടെ വിമർശനം. അജിത് ഡോവൽ പ്രധാനമന്ത്രിക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുകയാണ്. ഡോവൽ പറയുന്നത് അനുസരിക്കുകയാണ് സി ബി ഐ എന്നും മമത ആരോപിച്ചു.
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ടാണ് സി ബി ഐ സംഘം കൊല്‍ക്കത്തയിൽ എത്തിയത്. കമ്മീഷണറുടെ വീടിന് മുന്നിൽ വെച്ച് പോലീസ് ഇവരെ തടയുകയും പിന്നീട് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഉദ്യോഗസ്ഥരെ രാത്രിയോടെ വിട്ടയച്ചു. എന്നാൽ ഇതേച്ചൊല്ലിയുള്ള സംഘർഷം ഇനിയും അവസാനിച്ചിട്ടില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മമതാ ബാനർജി മെട്രോ ചാനലിൽ സത്യാഗ്രഹമിരിക്കുകയായിരുന്നു.
കമ്മീഷണർ രാജീവ് കുമാറും തൃണമൂൽ കോൺഗ്രസ് നേതാക്കളും മമതാ ബാനർജിക്ക് ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ ഐക്യം യാഥാർഥ്യമാക്കിയതിന്റെ പകയാണ് കേന്ദ്രത്തിന് എന്നാണ് മമതാ ബാനര്‍ജിയുടെ ആരോപണം. മമതാ ബാനർജിയുടെ ആരോപണം പ്രതിപക്ഷ പാർട്ടികളും ശരിവെക്കുന്ന തരത്തിലാണ് മറ്റ് നേതാക്കളുടെ പ്രതികരണങ്ങൾ. രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ, ശരത് പവാർ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ മമതാ ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Accusing Prime Minister Narendra Modi of plotting a coup, West Bengal Chief Minister Mamata Banerjee along with Kolkata Police Commissioner Rajeev Kumar continue to sit on 'Save the Constitution' dharna even after midnight
— ANI Digital (@ani_digital) February 3, 2019
Read @ANI Story | https://t.co/W3WVVf0D04 pic.twitter.com/SUUNB54cCs
Kolkata: West Bengal Chief Minister Mamata Banerjee continues her 'Save the Constitution' dharna with her supporters at Metro Channel, over the ongoing CBI issue. She is sitting there since 9 pm. pic.twitter.com/9nIflitip2
— ANI (@ANI) February 3, 2019