'ഇത് രാജ്യത്തെനെതിരായ ആക്രമണം': ഹിൻഡൻബർഗിന് മറുപടിയുമായി അദാനി ഗ്രൂപ്പ്
അദാനിക്കെതിരായ റിപ്പോർട്ട് ആയുധമാക്കി സർക്കാറിനെതിരെ വലിയ ആക്രമണമാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നത്
ദില്ലി: ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗൗതം അദാനി ഗ്രൂപ്പ്. ഹിൻഡർബർഗ് ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഇന്ത്യക്ക് നേരേയുള്ള കണക്കുക്കൂട്ടിയ ആക്രമണമാണെന്നുമാണ് അദാനി ഗ്രൂപ്പ് പുറത്ത് വിട്ട 413 പേജുള്ള മറുപടിയില്‍ വ്യക്തമാക്കുന്നത്. "ഇത് കേവലം ഏതെങ്കിലും പ്രത്യേക കമ്പനിക്ക് നേരെയുള്ള അനാവശ്യമായ ആക്രമണമല്ല, മറിച്ച് ഇന്ത്യ, ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, അഭിലാഷം തുടങ്ങി ഇന്ത്യയുടെ അഭിലാഷങ്ങൾക്കും അതിൻ്റെ വളർച്ചാ കഥയ്ക്കും എതിരായ കണക്ക് കൂട്ടിയുള്ള ആക്രമണെന്നും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു.
"ആയിരക്കണക്കിന് മൈലുകൾക്ക് അപ്പുറത്ത്, വിശ്വാസ്യതയോ ധാർമ്മികതയോ ഇല്ലാത്ത ഒരു സ്ഥാപനത്തിന്റെ പ്രസ്താവനകൾ ഞങ്ങളുടെ നിക്ഷേപകരിൽ ഗുരുതരമായതും അഭൂതപൂർവവുമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കി എന്നത് വളരെ ആശങ്കാജനകമാണ്," അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ റിപ്പോർട്ട് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന് വെറും രണ്ട് ട്രേഡിംഗ് സെഷനുകൾക്കുള്ളിൽ വിപണി മൂല്യത്തിൽ 50 ബില്യൺ ഡോളറിലധികം നഷ്‌ടപ്പെടുകയും ചെയർമാൻ ഗൗതം അദാനിക്ക് 20 ബില്യൺ യുഎസ് ഡോളറിലധികം നഷ്‌ടമാകുകയും ചെയ്‌തിരുന്നു.
" ഇന്ത്യയിലെ ഇക്വിറ്റി ഷെയറുകളുടെ പബ്ലിക് ഓഫറിംഗ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റെടുക്കുന്ന സമയമനുസരിച്ച് റിപ്പോർട്ടിന് അടിവരയിടുന്ന ദുരുദ്ദേശ്യമാണ് വ്യക്തമാകുന്നത്. " ഹിന്‍ഡന്‍ ബർഗിന് മറുപടിയായി അദാനി ഗ്രൂപ്പ് പറയുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് "സ്വതന്ത്രമോ' 'ലക്ഷ്യമോ' 'നല്ല ഗവേഷണമോ' അല്ല", എന്നാല്‍ ഞങ്ങള്‍ ബാധകമായ എല്ലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും അദാനി ഗ്രൂപ്പ് മറുപടിയില്‍ വ്യക്തമാക്കുന്നു.
ദിലീപിന് കൊടുത്ത അതേ പണിയാണ് ഉണ്ണി മുകുന്ദനും കൊടുത്തിരിക്കുന്നത്: ഗുഢാലോചനയെന്ന് സജി നന്ത്യാട്ട്
അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെയും മറച്ചുവെച്ച വസ്തുതകളുടെയും ഗൂഡലക്ഷ്യത്തോടെയുള്ള സംയോജനമാണ് റിപ്പോർട്ട്. "ഈ റിപ്പോർട്ട് താൽപ്പര്യ വൈരുദ്ധ്യങ്ങളാൽ നിറഞ്ഞതാണ്, കൂടാതെ അംഗീകൃത ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിനെ എണ്ണമറ്റ നിക്ഷേപകരുടെ ചെലവിൽ തെറ്റായ മാർഗങ്ങളിലൂടെ വൻ സാമ്പത്തിക നേട്ടം ബുക്ക് ചെയ്യാൻ പ്രാപ്തമാക്കുന്നതിന് സെക്യൂരിറ്റികളിൽ തെറ്റായ വിപണി സൃഷ്ടിക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും അദാനി ഗ്രൂപ്പി മറുപടിയായി നല്‍കുന്നുണ്ട്.
അതേസമയം, അദാനി ഇന്ത്യയില്‍ നടത്തുന്നത് കൊളളയടിയാണെന്ന് ഹിന്‍ഡന്‍ബർഗ് വീണ്ടും ആരോപിച്ചു. ദേശീയ വാദം ഉയര്‍ത്തി തട്ടിപ്പ് മറച്ച് വെയ്ക്കാനാകില്ല. വസ്തുതാപരമായ ചോദ്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പ്രതികരിച്ചു.