Get Updates
Get notified of breaking news, exclusive insights, and must-see stories!

''നരക തുല്യമായ അനുഭവമായിരുന്നു അത്''; യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥി

ഡൽഹി; യുക്രൈനിലെ യുദ്ധ സാഹചര്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യയിലെത്തിയ വിദ്യാർത്ഥി. ന രക തുല്യമായ അനുഭവമായിരുന്നു അത് എന്നായിരുന്നു യുക്രൈനിൽ നിന്ന് ഇന്ത്യയിലെത്തിയ ശുഭാൻഷു എന്ന വിദ്യാർത്ഥി ‌പറഞ്ഞത്. യുക്രൈനിൽ നിന്ന് നിന്ന് അയൽരാജ്യങ്ങളിലേക്ക് പോകാനും അവിടെ നിന്ന് ഇന്ത്യ വരെ എത്തുന്നത് വരെയുണ്ടായ ബുദ്ധിമുട്ടുകളും ശുഭാൻഷു വിവരിച്ചു.

"ഞങ്ങൾ വിന്നിറ്റ്സിയയിൽ നിന്ന് അതിർത്തിയിലേക്ക് യാത്ര ചെയ്തു. ഞങ്ങളുടെ കോൺട്രാക്ടർമാർ ബസുകൾ ഏർപ്പാട് ചെയ്തു. ഏകദേശം 12 കിലോമീറ്റർ നടക്കേണ്ടി വന്നെങ്കിലും ഞങ്ങൾ സുരക്ഷിതമായി അതിർത്തിയിലെത്തി. പക്ഷേ റൊമാനിയൻ അതിർത്തി കടക്കുക അസാധ്യമായിരുന്നു. അതിർത്തി കടക്കാൻ അവർ സമ്മതിച്ചിരുന്നില്ല. വിദ്യാർത്ഥികൾ കരയുകയായിരുന്നു, അതിർത്തി കടക്കാൻ അനുവദിക്കണമെന്ന് ഞങ്ങൾ അപേക്ഷിച്ചു. ചിലർ ബോധരഹിതനായി, കാലിൽ വീണു. ചില വിദ്യാർത്ഥികൾ ആദ്യം പോകട്ടെ എന്ന് പറഞ്ഞ് പരസ്പരം വഴക്കിട്ടു. ചില യുക്രൈനിയൻ സൈനികർ വിദ്യാർത്ഥികളെ ചവിട്ടിയിട്ടു." ശുഭാൻഷു പറഞ്ഞു.

operationganga

"ചില വിദ്യാർത്ഥികളെ റൈഫിൾ ഉപയോഗിച്ച് അവർ അടിച്ചു. സ്ഥിതി വളരെ മോശമായിരുന്നു. അതിർത്തി കവാടങ്ങൾ തുറന്നപ്പോൾ അവർ ആദ്യം യുക്രൈനിയക്കാരെയാണ് സഹായിച്ചത്. അതിന് ശേഷമാണ് ഞങ്ങൾ ഇന്ത്യൻ എംബസി കാണുന്നത്. പിന്നീട് ഞങ്ങൾ ഒരു പ്രശ്നവും നേരിട്ടിട്ടില്ല, എല്ലാം സുഗമമായി. ഞങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭിച്ചു." ശുഭാൻഷു പറഞ്ഞു. യുക്രൈനിയൻ തലസ്ഥാനമായ കൈവിൽ നിന്ന് 270 കിലോമീറ്റർ അകലെയാണ് വിന്നിറ്റ്സിയ. 16,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോഴും യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച റഷ്യൻ ആക്രമണം ആരംഭിച്ചതു മുതൽ ഭൂഗർഭ ബങ്കറുകൾ, മെട്രോ സ്റ്റേഷനുകൾ, ബോംബ് ഷെൽട്ടറുകൾ എന്നിവിടങ്ങളിലാണ് ഇവർ അഭയം പ്രാപിച്ചിരിക്കുന്നത്.

"റൊമാനിയ അതിർത്തിയിൽ മഞ്ഞുവീഴ്ചയാണ്. താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ല, പാർപ്പിടം ഇല്ല, ഒന്നുമില്ല, അതിർത്തിയുടെ ഇപ്പുറത്ത് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ റൊമാനിയയിലേക്ക് കടന്നപ്പോൾ മാത്രമാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ ഞങ്ങൾ കണ്ടത്." സിമ്രാൻ എന്ന വിദ്യാർത്ഥി പറഞ്ഞു.

"യുക്രൈനിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഒമ്പത് ദിവസമായി ഞങ്ങളുടെ കുടുംബം ഡൽഹിയിലാണ്. എന്റെ കുട്ടികൾ യുക്രൈനിൽ കുടുങ്ങിപ്പോയതിനാൽ എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു. എല്ലാം വളരെ സമ്മർദ്ദത്തിലായിരുന്നു. അവർ റൊമാലിയൻ അതിർത്തി കടന്നു എന്ന് സർക്കാർ അറിയിച്ചതിന് ശേഷമാണ് എനിക്ക് ആശ്വാസം ആയത്." മടങ്ങിവന്ന വിദ്യാർത്ഥികളിലൊരാളുടെ പിതാവായ ജൈനേന്ദ്ര കുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+