'അത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം' പീഡനാരോപണം തള്ളി എംജെ അക്ബർ, സംഭവം വിവരിച്ച് മാധ്യമപ്രവർത്തക
ദില്ലി: മാധ്യമപ്രവർത്തകയുടെ പീഡനാരോപണം തള്ളിക്കളഞ്ഞ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എംജെ അക്ബർ. താൻ മാധ്യമപ്രവർത്തകയെ പീഡിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ എംജെ അക്ബർ അവരുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകയുടെ ആരോപണം കള്ളമാണെന്നുമാണ് എംജെ അക്ബറിന്റെ വിശദീകരണം. എംജെ അക്ബറും ഭാര്യ മല്ലികയുമാണ് മാധ്യമപ്രവർത്തകയുടെ ആരോപണം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. ഇരുവരെയും ഉദ്ധരിച്ച് വാർത്താ ഏജന്‍സി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 23 വർഷം മുമ്പ് എംജെ അക്ബര്‍ മാനഭംഗത്തിന് ഇരയാക്കിയെന്നാണ് മാധ്യമപ്രവർത്തകയുടെ ആരോപണം.
വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ് പ്രമുഖ മാധ്യമത്തിലെ ബിസിനസ് എഡിറ്ററായ വനിത പല്ലവി ഗോഗോയിയാണ് എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഏഷ്യൻ ഏജിൽ ജോലി ചെയ്തിരുന്ന സമയത്തെ സംഭവത്തെക്കുറിച്ചാണ് എംജെ അക്ബറിനെതിരെ ഏറ്റവും ഒടുവിൽ ഉയർന്ന ലൈംഗികാരോപണം. 22 വയസ് പ്രായമുള്ളപ്പോഴാണ് ഏഷ്യൻ ഏജിൽ താന്‍ മാധ്യമപ്രവർത്തകയായി ജോലിയിൽ പ്രവേശിക്കുന്നതെന്നും ജോലിയുടെ ഭാഗമായി ജയ്പൂരിലേക്ക് പോയപ്പോൾ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ച് പീഢിപ്പിച്ചുവെന്നാണ് എംജെ അക്ബറിനെതിരെയുള്ള പ്രധാന ആരോപണം.

അന്ന് നടന്ന സംഭവം പോലീസിൽ അറിയിക്കാൻ ധൈര്യമുണ്ടായിരുന്നില്ലെന്നും അവർ കുറിക്കുന്നു. സുഹൃത്തുക്കളുമായി ഈ സംഭവം പങ്കുവെച്ചപ്പോൾ അ വരിൽ പലർക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗോഗോയ് കുറിക്കുന്നു. മറ്റ് സഹപ്രവർത്തകരോട് സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നുവെന്നും ലണ്ടനിലെ ഓഫീസിൽ വച്ച് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇത് സഹിക്കാന്‍ കഴിയാതെ രാജിവെച്ച് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് അവര്‍ ആരോപിക്കുന്നത്.
എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് എംജെ അക്ബർ രംഗത്തെത്തിയത്. അക്ബറിനെതിരെ വ്യാപകമായി ആരോപണമുയർന്ന സാഹചര്യത്തിലാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്നും അവർ പറയുന്നു. മീടൂ ക്യാമ്പെയിനിൽ വ്യാപകമായി ലൈംഗിക ആരോപണമുയർന്നതോടെ എംജെ അക്ബർ രാജിവെച്ചിരുന്നെങ്കിലും ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ അപകീർത്തിക്കേസുമായി മുന്നോട്ടുപോകുകയായിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications