jaahnavi kandula: യുഎസില്‍ പൊലീസ് വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; 262 കോടി നഷ്ടപരിഹാരം
അമരാവതി: അമേരിക്കയില്‍ പൊലീസ് പട്രോളിങ് വാഹനമിടിച്ച് മരിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം. യുഎസിലെ സിയാറ്റില്‍ ഭരണകൂടമാണ് നഷ്ടപരിഹാരം നല്‍കുന്നത്. സിയാറ്റിലില്‍ വച്ച് ജാഹ്നവി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് 2023 ജനുവരിയില്‍ ദാരണുമായ സംഭവം ഉണ്ടായത്. അമിതവേഗതയില്‍ എത്തിയ പൊലീസ് വാഹനം ജാഹ്നവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയാണ് 23-കാരിയായ ജാഹ്നവി. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ എംഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു. അപകടശേഷം രണ്ടു വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍ണായകമായ ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്.

യുഎസ് നിയമപ്രകാരം ജാഹ്നവിയുടെ മരണത്തിന് പൊലീസ് ഉത്തരവാദികളായതിനാല്‍ വലിയ നഷ്ടപരിഹാരത്തിന് കുടുംബത്തിന് അര്‍ഹതയുണ്ട്. ഇതാണ് നിയമപോരാട്ടത്തിലൂടെ നേടിയെടുത്തത്. സിയാറ്റില്‍ നഗരസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാര തുകകളിലൊന്നാണിത്. ഈ തുക മകളുടെ വിയോഗത്തിന് പകരമാകില്ലെങ്കിലും നീതി ഉറപ്പാക്കാന്‍ സാധിച്ചതില്‍ ആശ്വാസമുണ്ടെന്ന് കുടുംബവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2021-ലാണ് ഉന്നത പഠനത്തിനായി യുവതി അമേരിക്കയില്‍ എത്തിയത്. കാമ്പസില്‍ നിന്നിറങ്ങി കാല്‍നടയായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ പൊലീസ് വാഹനം ജാഹ്നവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഹ്നവി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ മാത്രം വേഗത അനുവദനീയമായ സ്ഥലത്താണ് പൊലീസ് ഉദ്യോഗസ്ഥനായ കെവിന് ഡേവി 119 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിച്ചത്. അപകടത്തിന് ശേഷം ജാഹ്നവിയുടെ ജീവന് തങ്ങള്‍ വലിയ വില കല്‍പ്പിക്കുന്നില്ലെന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിഹാസരൂപേണയുള്ള സംഭാഷണം പുറത്ത് വന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ പരാമര്‍ശങ്ങളാണ് മാതാപിതാക്കളെ ഏറെ വേദനിപ്പിച്ചത്. സംഭാഷണമെല്ലാം പൊലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞതിനാല്‍ കുറ്റകൃത്യം തെളയിക്കാനും പ്രയാസമുണ്ടായില്ല. സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുകയും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ സിയാറ്റില്‍ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മാതാപിതാക്കള്‍ നടത്തിയ ചരിത്രപരമായ നിയമപോരാട്ടത്തിലൂടെയാണ് സിയാറ്റില്‍ സര്‍ക്കാര്‍ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് സമ്മതിക്കുകയും കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications