ജയ്പൂർ-മുംബൈ ട്രെയിൻ വെടിവയ്പ്പ്: പ്രതിക്ക് മാനസിക പ്രശ്നമെന്ന പ്രസ്താവന പിന്‍വലിച്ച് റെയില്‍വേ
മുംബൈ: ജയ്പൂർ-മുംബൈ ട്രെയിൻ വെടിവയ്പ്പ് സംഭവത്തിലെ പ്രതിയായ ആർപിഎഫ് കോൺസ്റ്റബിളിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന മൊഴി പിന്‍വലിച്ച് റെയില്‍വേ അധികൃതർ. മെഡിക്കൽ പരിശോധനയിൽ മാനസിക അസ്വസ്ഥതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റെയില്‍വേ അറിയിക്കുന്നത്. കേസില്‍ പൊലീസ് പിടിയിലായ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ ചേതൻ സിംഗ് മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി കുടുംബവും നേരത്തെ അവകാശപ്പെട്ടിരുന്നു.
തിങ്കളാഴ്ച പുലർച്ചെ മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള പാൽഘർ റെയിൽവേ സ്റ്റേഷന് സമീപത്തൂകൂടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ചായിരുന്നു മേലുദ്യോഗസ്ഥനായ ടീക്കാറാം മീണ ഉള്‍പ്പെടേയുള്ള നാലുപേരെ ചേതൻ സിംഗ് വെടിവെച്ചു കൊന്നത്. പ്രതി ആരോഗ്യം മോശമായതിനാല്‍ അവധി അനുവദിക്കണമെന്ന്എഎസ്ഐ ടിക്കാറാം മീണയോട് ആവശ്യപ്പെടുകയും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായതുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും റെയില്‍വേ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതിക്ക് വലിയ തോതില്‍ ആങ്സൈറ്റി പ്രശ്നങ്ങളുണ്ടെന്നും റെയില്‍വേ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. എന്നാല്‍ മണിക്കൂറുകള്‍ക്ക് പിന്നാലെ ഈ പ്രസ്താവന റെയില്‍വേ പിന്‍വലിച്ചു. "പത്രക്കുറിപ്പ് പിൻവലിച്ചു," എന്നാണ് റെയിൽവേ വക്താവ് വിശദീകരണങ്ങളൊന്നുമില്ലാതെ അറിയിച്ചത്.
അതേസമയം, സമുദായത്തിന്റെ പേരിൽ ടീക്കാറാം മീണയും ചേതന്‍ സിങ്ങും തമ്മിൽ വഴക്ക് നടന്നതായും അതിനുശേഷമാണ് ചേതൻ ടിക്കാറാമിനെ വെടിവെച്ചതെന്നുമാണ് ദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ടിക്കാറാമിനെ വെടിവെച്ച ശേഷം ഇയാൾ അതേ കോച്ചിലെ(B- 5) യാത്രക്കാരനായ അബ്ദുൾ കാദർഭായ് ബൻപുർവാലയേയും വെടിവെക്കുകയായിരുന്നു. തുടർന്ന് പാൻട്രി ചെയറിലെ യാത്രക്കാരനായ സർദാർ മൊഹമ്മദ് ഹുസൈനേയും 2 കോച്ചുകൾ കടന്ന് S-6 ലെ അസ്ഗർ അബ്ബാസ് ഷെയ്‌ഖിനെ വെടിവെക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം ചേതൻ വെടിവെക്കാനുപയോഗിച്ച തോക്ക് സീറ്റിൽ വെച്ച ശേഷം മുസ്ലീം വിരുദ്ധ സംഭാഷണം നടത്തി, റെക്കോർഡ് ചെയ്യാൻ യാത്രക്കാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീർത്തിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത് വരികയുണ്ടായി.
"അവർ പാകിസ്ഥാനിൽനിന്നാണ് പ്ലാനുകള്‍ തയ്യാറാക്കുന്നത്. ഇതാണ് മാധ്യമങ്ങളിലൂടെ കാണുന്നത്. അവർ കണ്ടെത്തിയിരുന്നു, അവർക്കെല്ലാമറിയാം. ഇവരുടെ നേതാക്കൾ എല്ലാം അവിടെയുള്ളവരാണ്. നിങ്ങൾക്ക് വോട്ട് ചെയ്യണമെങ്കിൽ, ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ, എങ്കിൽ ഞാൻ പറയുന്നു.. മോദിയും യോഗിയും, ഇവരാണ് ആ രണ്ടുപേർ, ഒപ്പം നിങ്ങളുടെ താക്കറേയും" എന്നായിരുന്നു വെടിവെയ്പ്പിന് പിന്നാലെ പ്രതി വിളിച്ച് പറഞ്ഞത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും











Click it and Unblock the Notifications