സൂര്യഗ്രഹണം: ജയ്പ്പൂരിലെ 15 യുവാക്കൾക്ക് കാഴ്ച നഷ്ടമായതായി റിപ്പോർട്ട്
ജയ്പൂര്‍: വലിയ തോതിലുള്ള സുരക്ഷാ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഡിസംബര്‍ 26ലെ സൂര്യഗ്രഹണം നഗ്നനേത്രങ്ങളാല്‍ വീക്ഷിച്ച 15 യുവാക്കള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 10നും 20നും ഇടയില്‍ പ്രായമുള്ള ജയ്പൂരിലെ ചെറുപ്പക്കാരുടെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. ഇവരുടെ കാഴ്ച സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ സാധ്യത വളരെ കുറവാണെന്ന് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ നേത്രരോഗ വിഭാഗം മേധാവി കമലേഷ് ഖില്‍നാനി പറഞ്ഞു.
സൂര്യഗ്രഹണം നഗ്നനേത്രങ്ങളാല്‍ കാണുന്നത് സോളാര്‍ റെറ്റിനൈറ്റിസിന് കാരണമാകും. അത്തരം 15 കേസുകള്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിശോധനയില്‍ അവരുടെ റെറ്റിനയുടെ ഒരു ഭാഗം കത്തിയതായി കണ്ടെത്തിതായും അദ്ദേഹം പറഞ്ഞു. ലഭ്യമായ ചികിത്സ ഇവര്‍ക്ക് നല്‍കിയതായും പൂര്‍ണമായും സുഖം പ്രാപിക്കാന്‍ 3 മുതല്‍ 6 ആഴ്ച വരെയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂര്യഗ്രഹണത്തിന് മുന്നോടിയായി നിരവധി സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും അപകടം പറ്റിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരു കാരണവശാലും സൂര്യനെ നോക്കരുതെന്ന കൃത്യമായ മുന്നറിയിപ്പ് ഗ്രഹണ സമയത്തോടനുബന്ധിച്ച് മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അധികൃതര്‍ നല്‍കിയിരുന്നു. സൂര്യഗ്രഹണം സുരക്ഷിതമായി കാണുവാനായി ടെലിസ്കോപ്, പ്രൊജക്ഷന് ഉപകരണങ്ങള്‍, സോളാര്‍ ഫില്‍റ്ററുകള്‍, പിന്‍ഹോള്‍ ക്യാമറ, വെല്‍ഡിങ് ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കാമെന്നായിരുന്നു നിര്‍ദേശം.
നൂറ്റാണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ സൂര്യഗ്രഹണം വടക്കന്‍ കേരളത്തിലാണ് വ്യക്തമായി ദൃശ്യമായത്. ഇന്ത്യയ്ക്ക് പുറമെ സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഡിസംബര്‍ 26ലെ ഗ്രഹണപാത കടന്നുപോയത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications