Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കണം; പ്രമേയം പാസാക്കി ജമ്മു കശ്മീര്‍ നിയമസഭ

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കശ്മീര്‍ നിയമസഭ പാസാക്കി. ബി ജെ പിയുടെ കടുത്ത എതിര്‍പ്പിനിടയില്‍ ആണ് പ്രമേയം പാസാക്കിയത്. ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചതിന് പിന്നാലെ ഉപമുഖ്യമന്ത്രി സുരീന്ദര്‍ കുമാര്‍ ചൗധരി ബിജെപിക്കെതിരെ രംഗത്തെത്തി.

'2019 ല്‍ ഞങ്ങളില്‍ നിന്ന് തട്ടിയെടുത്ത പ്രത്യേക പദവിയെ കുറിച്ച് മാത്രമാണ് ഞങ്ങള്‍ സംസാരിച്ചത്. നിങ്ങള്‍ ബിജെപിയുടെ നുണപരിശോധന നടത്തിയാല്‍ ഇതേ കാര്യം അവര്‍ ആവശ്യപ്പെട്ടത് കാണാനാകും,' അദ്ദേഹം പറഞ്ഞു. പുറത്ത് നിന്നുള്ള ആളുകള്‍ ജമ്മു കശ്മീരില്‍ വസ്തു വാങ്ങുന്നത് കാരണം കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Jammu and Kashmir

'ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ മാത്രമാണ് ഞങ്ങള്‍ പ്രമേയം കൊണ്ടുവന്നത്. ജമ്മുവിലെ ജനങ്ങളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കാരണം പുറത്തുനിന്നുള്ള ആളുകള്‍ അവിടെ ഭൂമി വാങ്ങി അവിടെ ജോലി നേടുന്നു. കേന്ദ്രത്തിലെ ബിജെപി ബീഹാറിനും ആന്ധ്രാ പ്രദേശിനും പ്രത്യേക പദവി വാഗ്ദാനം ചെയ്തു,' സുരീന്ദര്‍ കുമാര്‍ ചൗധരി പറഞ്ഞു.

ബിജെപി രാമന്റെ പേര് അസംബ്ലിയില്‍ പറയുന്നു. എല്ലാവര്‍ക്കും അവരവരുടെ അവകാശങ്ങള്‍ ഉണ്ടായിരിക്കണമെന്നും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ലഭിക്കണമെന്നും ആണ് ഞങ്ങള്‍ക്ക് അവരോട് പറയാനുള്ളത്. ചെനാബിലെ രജൗരിയില്‍ തീവ്രവാദം അവസാനിച്ചോ എന്നും അദ്ദേഹം ചോദിച്ചു. ലഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണകാലത്ത് താഴ്വര, കത്വ, സാംബ എന്നിവ എന്നിവിടങ്ങളില്‍ എന്തായിരുന്നു സ്ഥിതി എന്നും ചൗധരി ആരാഞ്ഞു.

ചര്‍ച്ച കൂടാതെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. ചൗധരിയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ഏകപക്ഷീയമായ നീക്കമാണെന്ന് പ്രമേയത്തില്‍ ആരോപിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വവും സംസ്‌കാരവും അവകാശങ്ങളും സംരക്ഷിച്ച പ്രത്യേക പദവിയുടെയും ഭരണഘടനാ ഉറപ്പുകളുടെയും പ്രാധാന്യം ഈ നിയമസഭ വീണ്ടും ഉറപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇത് ഏകപക്ഷീയമായി നീക്കം ചെയ്ത നടപടി ആശങ്കപ്പെടുത്തുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തിനെതിരെ ബിജെപി എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചതോടെ സ്പീക്കര്‍ അബ്ദുള്‍ റഹീം റാഥര്‍ ശബ്ദവോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+