ജമ്മു കശ്മീർ ജയില്‍ ഡിജിപിയെ കഴുത്തറത്ത് കൊലപ്പെടുത്തി: വീട്ടുജോലിക്കാരനായി തിരച്ചില്‍
ശ്രീനഗർ: ജമ്മു കശ്മീരില്‍ ഡിജിപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജയില്‍ മേധാവിയായിരുന്ന ഹേമന്ത് കെ. ലോഹ്യയെയാണ് തിങ്കളാഴ്ച രാത്രി ജമ്മുവിലെ അദ്ദേഹത്തിന്റെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. '' അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവം. ജാസിർ എന്ന വീട്ടുജോലിക്കാരനാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ കണ്ടെത്താന്‍ സാധിക്കും'' ജമ്മു കശ്മീർ പോലീസ് ഡയറക്‌ടർ ജനറൽ ദിൽബാഗ് സിംഗ് വ്യക്തമാക്കി.
സത്യം ജനം അറിഞ്ഞില്ല, പുറത്ത് വന്നത് എഡിറ്റഡ് വേർഷന്‍: തന്നെ ഏറെ വിഷമിപ്പിച്ചു, തുറന്ന് പറഞ്ഞ് സൂര്യ
ഓഗസ്റ്റിലാണ് ഹേമന്തിന് ജയില്‍ ഡി ജി പിയായായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. 57 കാരനായ ലോഹ്യയുടെ മൃതദേഹം കത്തിക്കാൻ പോലും പ്രതി ശ്രമിച്ചിരുന്നതായും വിശദാംശങ്ങൾ വ്യക്തമാക്കിക്കൊണ്ട് സിംഗ് പിടിഐയോട് പറഞ്ഞു. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയെ ശരീരത്തിൽ പൊള്ളലേറ്റ നിലയിലും കഴുത്ത് മുറിഞ്ഞ നിലയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉദ്യോഗസ്ഥന്റെ വസതിയിൽ ഉണ്ടായിരുന്ന ഗാർഡുകളാണ് ലോഹ്യയുടെ മുറിക്കുള്ളിൽ തീ കണ്ടത്. വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ തള്ളിത്തുറന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അകത്ത് കടക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ പ്രാഥമിക പരിശോധന കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും വ്യക്തമായാതായും എഡിജിപി പറഞ്ഞു.
അന്വേഷണ നടപടികൾ ആരംഭിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്, ജമ്മു കശ്മീരിലെ പോലീസ് കുടുംബം അവരുടെ മുതിർന്ന ഉദ്യോഗസ്ഥന്റെ മരണത്തിൽ ദുഃഖവും അഗാധമായ ദുഖവും പ്രകടിപ്പിക്കുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു
'ശ്രീലേഖയൊക്കെ ദിലീപിന് പിന്തുണയുമായി വന്നപ്പോള്‍ കണ്‍ഫ്യൂഷനായി: ഇങ്ങനെ പോയാല്‍ പുള്ളി രക്ഷപ്പെടും'