Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി സ്മാരകം നിര്‍മ്മിക്കും; മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേര്‍ക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കാശ്മീരില്‍ ടൂറിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഭീകരാക്രമണത്തിന് അഞ്ച് ആഴ്ചകള്‍ക്ക് ശേഷം പഹല്‍ഗാമില്‍ മന്ത്രിസഭാ യോഗവും ചേര്‍ന്നിരുന്നു. ജമ്മുവിനോ ശ്രീനഗറിനോ പുറത്ത് സര്‍ക്കാര്‍ ആദ്യമായാണ് മന്ത്രിസഭാ യോഗം ചേരുന്നത്. വിനോദ സഞ്ചാരികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഹല്‍ഗാമില്‍ മന്ത്രിസഭാ യോഗത്തിന് നേതൃത്വം നല്‍കിയത്.

Omar Abdullah

'ഏപ്രില്‍ 22 ന് കാശ്മീരില്‍ നടന്നത് ഹീനമായ ഭീകരപ്രവര്‍ത്തനമായിരുന്നു. ആ ദിവസം കൊല്ലപ്പെട്ട, ഞങ്ങളുടെ അതിഥികളുടെ സ്മരണയ്ക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഒരു സ്മാരകം നിര്‍മ്മിക്കും - ഒമര്‍ അബ്ദുള്ള പറഞ്ഞു. പഹല്‍ഗാമില്‍ നിന്ന് ഏകദേശം ഏഴ് കിലോമീറ്റര്‍ അകലെയാണ് ബൈസാരണ്‍. ഇവിടെ സ്മാരകം നിര്‍മിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട പിഡബ്ല്യുഡിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ താന്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രില്‍ 22 ന് പഹല്‍ഗാമിലെ ബൈസാരണ്‍ താഴ്‌വരയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന്‍ ഉള്‍പ്പെടെ 26 നിരപരാധികളാണ് കൊല്ലപ്പെട്ടത്. അതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. കൊച്ചി സ്വദേശയായ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടപ്പാക്കിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി തീവ്രവാദത്തിനെതിരേ ഇന്ത്യയുടെ ശക്തമായ നിലപാട് പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷം കാശ്മീരിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ ആഘാതമുണ്ടായി. ഭീകരാക്രമണത്തിന് ശേഷം, വിജനമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് നാട്ടുകാര്‍ പോലും ഒഴിഞ്ഞുപോകുകയാണ്. ആക്രമണത്തിന് തൊട്ടുപിന്നാലെ 40 ലധികം പുല്‍മേടുകള്‍, ട്രെക്കിംഗ് റൂട്ടുകള്‍, കുന്നിന്‍ പ്രദേശങ്ങള്‍, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ വിലക്കുകയോ നിയന്ത്രിക്കുകയോ ചെയ്തു.

2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരിന്റെ സാമ്പത്തിക നട്ടെല്ലായ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലായിരുന്നു. ആ സമയത്താണ് ഭീകരാക്രമണം ഉണ്ടായത്. തിരിച്ചുവരവിന് ഒരുങ്ങുന്ന ജമ്മു കാശ്മീര്‍ മേഖലകളിലേക്കുള്ള സന്ദര്‍ശനങ്ങളെ വിലക്കുന്ന, അന്താരാഷ്ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങളില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.

'ടൂറിസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസം ജനങ്ങള്‍ക്ക് ഉപജീവനം കണ്ടെത്താനുള്ള ഒരു മാര്‍ഗമാണ്. അതിനെ ഒരു സാമ്പത്തിക എഞ്ചിനായി കാണണം' - മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കാശ്മീരില്‍ ടൂറിസം പുനരുജ്ജീവിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഒരു ഉന്നതതല അവലോകനം നടത്തിയിരുന്നു. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഭീകരാക്രമണത്തിന് ശേഷം അടച്ചിട്ട 48 സ്ഥലങ്ങള്‍ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. അവ ഘട്ടം ഘട്ടമായി വീണ്ടും തുറക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂളുകളെയും കോളജുകളെയും കാശ്മീരിലേക്കുള്ള വിനോദയാത്രകള്‍ ആസൂത്രണം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണം - ഒമര്‍ പറഞ്ഞു.

'ശ്രീനഗറിലെ ടുലിപ് ഗാര്‍ഡന്‍ അടച്ചിട്ടാല്‍, കാശ്മീര്‍ മുഴുവന്‍ അടയ്ക്കണം' - ഗാര്‍ഡന്‍ തുറക്കാനുള്ള സന്ദര്‍ശകരുടെ ആവശ്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. കാശ്മീരില്‍ യോഗങ്ങള്‍ നടത്താന്‍ അദ്ദേഹം കോര്‍പറേറ്റ് സ്ഥാപനങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ആഹ്വാനം ചെയ്തു. അമര്‍നാഥ് യാത്രയില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

യോഗങ്ങള്‍ക്കു ശേഷം ഒമര്‍ അബ്ദുള്ള ചൊവ്വാഴ്ച പഹല്‍ഗാമിലെ തെരുവുകളിലൂടെ തന്റെ രണ്ട് മക്കളായ സമീറിനും സാഹിറിനുമൊപ്പം സൈക്കിള്‍ ചവിട്ടിയാണ് പ്രദേശവാസികള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്.

മുഖ്യമന്ത്രിയുടെ പിതാവും ജമ്മു & കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ളയും പഹല്‍ഗാം സന്ദര്‍ശിക്കുകയും ഒരു റൗണ്ട് ഗോള്‍ഫ് കളിക്കുകയും ചെയ്തു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്ന വ്യക്തമായ സന്ദേശം നല്‍കുക എന്നതായിരുന്നു ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+