Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഒമര്‍ നയിക്കും; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ മുഖ്യമന്ത്രി

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. അന്തിമഫലം വരാനിരിക്കെ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി)- കോണ്‍ഗ്രസ് സഖ്യം വ്യക്തമായ ഭൂരിപക്ഷത്തില്‍ ജയിക്കും എന്നുറപ്പായതോടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ശ്രീനഗറില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫറൂഖ് അബ്ദുള്ള.

'2019 ല്‍ കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വീകാര്യമല്ല എന്ന് ജനങ്ങള്‍ തെളിയിച്ചിരിക്കുകയാണ്. സ്വതന്ത്രമായി വോട്ട് ചെയ്ത എല്ലാ ജനങ്ങളോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ കഷ്ടതകള്‍ നിയുക്ത എന്‍സി-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യും,' ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

Jammu Kashmir Election Result

തൊഴിലില്ലായ്മ അവസാനിപ്പിക്കുകയും വിലക്കയറ്റം, മയക്കുമരുന്ന് ഭീഷണി തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഫ്റ്റനന്റ് ഗവര്‍ണറും അദ്ദേഹത്തിന്റെ ഉപദേശകരും അല്ല ഇനി 90 എംഎല്‍എമാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റുകളിലാണ് വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്.

കോണ്‍ഗ്രസ് ആറ് സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. സഖ്യത്തിന്റെ ഭാഗമായ സിപിഎം തരിഗാമിയിലൂടെ കുല്‍ഗാം സീറ്റ് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ബിജെപിക്ക് 29 സീറ്റിലും പിഡിപിക്ക് മൂന്ന് സീറ്റിലുമാണ് ലീഡുള്ളത്. അതേസമയം ഒമര്‍ അബ്ദുള്ള രണ്ട് സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ഇതില്‍ ബുദ്ഗാമില്‍ പിഡിപിയുടെ ആഗ സയ്യിദ് മുന്‍താസിര്‍ മെഹ്ദിയെ 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്.

Jammu Kashmir Election Result

കുടുംബ കോട്ടയായ ഗന്ദര്‍ബാലില്‍ ആണ് രണ്ടാമതായി അദ്ദേഹം മത്സരിച്ചത്. ഇവിടെയും അദ്ദേഹം വിജയമുറപ്പിച്ചിരിക്കുകയാണ്. കശ്മീരിലെ പ്രമുഖമായ അബ്ദുള്ള കുടുംബത്തിന്റെ മൂന്നാം തലമുറ നേതാവാണ് ഒമര്‍ അബ്ദുള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഒമര്‍ അബ്ദുള്ള പക്ഷെ മൂന്ന് മാസങ്ങള്‍ക്കിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മത്സരിച്ച് രണ്ടിലും മികച്ച ജയം നേടിയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവ് എന്ന് നേട്ടവും അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. 2008 ല്‍ തന്റെ 38-ാം വയസില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന നേട്ടവും ഒമര്‍ സ്വന്തമാക്കിയിരുന്നു. 1998, 1999, 2004 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് തവണ ലോക്സഭാംഗമായിരുന്നു ഒമര്‍ അബ്ദുള്ള. അതിനിടെ ജമ്മു കശ്മീരിലെ വിജയത്തില്‍ എന്‍സിയെ പിഡിപി അഭിനന്ദിച്ചു.

ജനങ്ങള്‍ക്ക് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമായിരുന്നു എന്നും ആ ആഗ്രഹമാണ് നാഷണല്‍ കോണ്‍ഫറന്‍സിന് വിജയം നല്‍കി ബിജെപിയെ അകറ്റി നിര്‍ത്താമെന്ന് ജനങ്ങള്‍ തീരുമാനിച്ചതിന് പിന്നില്‍ എന്നും പിഡിപി മേധാവി മെഹബൂബ മുഫ്തി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+