കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുപ്കർ പ്രഖ്യാപനം: ജമ്മുകശ്മീരിൽ ഇന്ന് നിർണായക കൂടിക്കാഴ്ച, മുന്നറിയിപ്പുമായി കശ്മീർ ബിജെപി

Google Oneindia Malayalam News

ശ്രീനഗർ: പതിനാല് മാസത്തെ കരുതൽ തടങ്കലിൽ നിന്ന് മോചിതയായ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ ഫറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും സന്ദർശിച്ചു. ഗുപ്തകർ പ്രഖ്യാപനം സംബന്ധിച്ച് വ്യാഴാഴ്ച ഫറൂഖ് അബ്ദുള്ളയുടെ വീട്ടിൽ വെച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ മെഹബൂബ മുഫ്തിയെ ക്ഷണിക്കുന്നതിനായി എത്തിയതായിരുന്നു ഇരുവരും. മെഹബൂബ മുഫ്തിയെ വീട്ടിലെത്തി സന്ദർശിക്കുന്ന വിവരം ഒമർ അബ്ദുള്ളയാണ് ട്വീറ്റ് ചെയ്തത്. പിന്നീട് കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ച മെഹബൂബ ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ലിംഗസമത്വത്തെ കുറിച്ചൊന്നും മോഹൻലാലിന് ബോധമില്ല,പാർവ്വതി രാജിവെയ്ക്കരുതായിരുന്നു;ഷമ്മി തിലകൻലിംഗസമത്വത്തെ കുറിച്ചൊന്നും മോഹൻലാലിന് ബോധമില്ല,പാർവ്വതി രാജിവെയ്ക്കരുതായിരുന്നു;ഷമ്മി തിലകൻ

ആഗസ്റ്റ് നാലിന്

ആഗസ്റ്റ് നാലിന്

ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2019 ആഗസ്റ്റ് നാലിനാണ് ഗുപ്കർ പ്രഖ്യാപനം നിലവിൽ വരുന്നത്. തുടർന്ന് ആഗസ്റ്റ് 22ന് കശ്മീരിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും ചേർന്ന് സംയുക്ത പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. വീട്ടുതടങ്കലിൽ കഴിയുന്ന സമയമായിരുന്നതിനാൽ മെഹബൂബ ഫോൺവഴിയാണ് പ്രഖ്യാപനത്തിൽ പങ്കാളിയായത്.

 ലക്ഷ്യമെന്ത്?

ലക്ഷ്യമെന്ത്?

ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക തിരിച്ചുകൊണ്ടുവരികയെന്ന ആവശ്യമാണ് ഗുപ്കർ പ്രഖ്യാപനം മുന്നോട്ടുവെക്കുന്നത്. ഗുപ്കർ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യത്തെ ചർച്ചയാണ് ഇന്ന് ഫറൂഖ് അബ്ദുള്ളയുടെ വസതിയിൽ വെച്ച് നടക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ഭാവിപരിപാടികൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം.

14 മാസം

14 മാസം

2019 ആഗസ്റ്റിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കുന്നത്. കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പം പൊതു സുരക്ഷാ നിയമം അനുസരിച്ചാണ് മെഹബൂബയെയും തടങ്കലിൽ വെക്കുന്നത്. തുടർന്ന് 14 മാസത്തിന് ശേഷമാണ് ഇവരെ തടങ്കലിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച മോചിപ്പിക്കുന്നത്.

ഒടുവിൽ മോചനം

ഒടുവിൽ മോചനം

മെഹബൂബയെ തടങ്കലിൽ വെക്കുന്നതിനെതിരെ സുപ്രീം കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് മോചനത്തിന് വഴിയൊരുങ്ങുന്നത്. മെഹബൂബയെ എക്കാലത്തേക്കും വീട്ടുർതടങ്കലിൽ വെക്കാനാവില്ലെന്നാണ് കോടതിയുടെ പരാമർശമാണ് മോചനത്തിന് നിർണ്ണായകമായത്. തടങ്കലിലായിരുന്ന ഫറൂഖ് അബ്ദുള്ളയെ മാർച്ച് 13നും മകനും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഒമർ അബ്ദുള്ളയെ മാർച്ച് നാലിനും മോചിപ്പിച്ചിരുന്നു.

എന്താണ് ഗുപ്കർ പ്രഖ്യാപനം?

എന്താണ് ഗുപ്കർ പ്രഖ്യാപനം?


2019 ആഗസ്റ്റ് നാലിന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വീട്ടിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ ഗുപ്കർ പ്രഖ്യാപനം നടത്തുന്നത്. കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം നടക്കുന്നത്. ജമ്മു കശ്മീരിന്റെ സ്വത്വവും സ്വയംഭരണാധികാരവും പ്രത്യേക പദവിയും സംരക്ഷിക്കുന്നതിനും ഏകകണ്ഠേന തീരുമാനിക്കുകയായിരുന്നു. നാഷണൽ കോൺറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള, പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജിഎ മിർ, സിപിഎം നേതാവ് എംവൈ തരിഗാമി, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജ്ജാദ് ലോൺ, നാഷണൽ കോൺഫറൻസ് കൺവീനർ മുസാഫർ ഷാ എന്നിവരാണ് പ്രമേയത്തിൽ ഒപ്പുവെച്ചത്.

ബിജെപി മുന്നറിയിപ്പ്

ബിജെപി മുന്നറിയിപ്പ്

ഗുപ്കർ പ്രഖ്യാപനത്തിന്റെ ഭാഗമായി ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള മെഹബൂബ മുഫ്തി എന്നിവർ കൂടിക്കാഴ്ച നടത്തുന്നത് സംബന്ധിച്ച് മുന്നറിയിപ്പുമായി ജമ്മു കശ്മീർ ബിജെപി തലവൻ രംഗത്തെത്തിയിട്ടുണ്ട്. കൂടിക്കാഴ്ച നടത്തുന്നത് കനത്ത പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും കശ്മീരിൽ രക്തച്ചൊരിച്ചിലുണ്ടാക്കുമെന്നുമാണ് രവീന്ദർ റെയ്ന വ്യക്തമാക്കിയത്.

Recommended Video

cmsvideo
Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

English summary
Jammu Kashmir: Gupkar dignitories meet today, Kashmir BJP warns over the meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X