ഒഡീഷ ഭരണകക്ഷിയില്‍ ഭിന്നത; പ്രമുഖ നേതാവ് രാജിവച്ചു, അധികാരം പിടിക്കാന്‍ ബിജെപി!!
ഭുവനേശ്വര്‍: ഒഡീഷ ഭരണകക്ഷിയായ ബിജെഡിയുടെ പ്രമുഖ നേതാവ് ബയ്ജയന്ത് ജയ് പാന്ത എംപി രാജിവച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് രാജിയിലെത്തിയത്. നേരത്തെ പാര്‍ട്ടി നേതൃത്വത്തെ ഇദ്ദേഹം പരസ്യമായി വെല്ലുവിളിച്ചിരുന്നു. സസ്പെന്‍ഷനില്‍ കഴിയവെയാണ് രാജി പ്രഖ്യാപിച്ചത്. പാന്ത ഇനി ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാരണം പാന്ത ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഒഡീഷ ഭരണം പിടിക്കുമെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചതാണ്. അടുത്ത വര്‍ഷമാണ് ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തിലാണ് പാന്തയുടെ രാജിക്ക് പിന്നില്‍ ബിജെപിക്ക് പങ്കുണ്ടോ എന്ന സംശയം ഉന്നയിക്കപ്പെടുന്നത്്. വിവരങ്ങള്‍ ഇങ്ങനെ...

ബിജെപിയുടെ ലക്ഷ്യം
കേരളവും ഒഡീഷയും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ദില്ലിയില്‍ നടന്ന നേതൃയോഗത്തിലാണ് അമിത് ഷാ ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചത്. നേതൃത്വങ്ങളുമായി ഉടക്കി നില്ക്കുന്ന പ്രാദേശിക നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രാജികത്ത് ഇങ്ങനെ
ഈ സാഹചര്യത്തിലാണ് പാന്തയുടെ രാജി വാര്‍ത്തകളില്‍ നിറയുന്നത്. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീന്‍ പട്നായികുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയുടെ കാരണമായി പാന്ത ചൂണ്ടിക്കാട്ടുന്നത്. ദുഖത്തോടെയാണ് രാഷ്ട്രീയം വിടുന്നതെന്നും പാന്ത രാജികത്തില്‍ വ്യക്തമാക്കുന്നു.

ബിജെഡിയുടെ പ്രധാന മുഖം
55 കാരനായ പാന്ത ലോക്സഭാ അംഗമാണ്. ബിജെഡിയുടെ ഒഡീഷയിലെ പ്രധാന മുഖങ്ങളില്‍ ഒന്നാണ് അദ്ദേഹം. പാന്തയുടെ രാജി ബിജെഡിക്ക് കനത്ത തിരിച്ചടിയാണ്. രാജിക്കത്ത് നവീന്‍ പട്നായികിനാണ് പാന്ത നല്‍കിയത്. ലോക്സഭാ സ്പീക്കറെ ഇക്കാര്യം താന്‍ അറിയിക്കുമെന്നും പാന്ത വ്യക്തമാക്കി.

തന്നെ പാര്‍ട്ടിക്ക് വേണ്ട
തന്നെ പാര്‍ട്ടിക്ക് വേണ്ട എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വിടുക എന്ന ഉചിതമായ തീരുമാനമെടുക്കുന്നത്. നവീന്‍ പട്നായികിന്റെ പിതാവ് ബിജു പട്നായികിനെ കത്തില്‍ ബിജു അങ്കിള്‍ എന്നാണ് പാന്ത വിശേഷിപ്പിക്കുന്നത്. ബിജു പട്നായികും വ്യവസായിയായ പാന്തയുടെ പിതാവും തമ്മിലുള്ള ബന്ധവും കത്തില്‍ എടുത്തുപറയുന്നുണ്ട്.

മോദിയുമായി അടുപ്പം
2000 മുതല്‍ ബിജെഡിയുടെ ലോക്സഭാ അംഗമാണ് പാന്ത. ഇദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പം പുലര്‍ത്തുന്ന ബിജെഡി നേതാവാണ് പാന്ത. മോദിയുടെ പല നീക്കങ്ങളും അദ്ദേഹം പ്രശംസിച്ചിരുന്നു. ഒഡീഷയില്‍ ഭരണം പിടിക്കാന്‍ മോദിയും അമിത് ഷായും തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് പാന്തയുടെ രാജി.

സസ്പെന്ഷന്, അന്വേഷണം
കേന്ദ്രപാറ മണ്ഡലത്തില്‍ നിന്നാണ് പാന്ത ലോക്സഭയിലെത്തിയത്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പാന്ത പാര്‍ട്ടി നേതാക്കളെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. മോശം പെരുമാറ്റമാണ് പാന്തയുടേതെന്ന് പ്രാദേശിക നേതാക്കള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി കഴിഞ്ഞ ജനുവരിയില്‍ സസ്പെന്റ് ചെയ്തതും പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചതും.

സംസ്ഥാനത്തിന്റെ അവസ്ഥ
മുമ്പ് ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്നിരുന്നു ബിജെഡി. പിന്നീട് സഖ്യം പിരിഞ്ഞു. ഒഡീഷ ഏറെകാലമായി ഭരിക്കുന്നത് ബിജെഡിയാണ്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തി രണ്ടാംസ്ഥാനത്തെത്തി. ബിജെഡിയുടെ ഒട്ടേറെ പഞ്ചായത്തുകളില്‍ ഇന്ന് ഭരണം നടത്തുന്നത് ബിജെപിയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ഭരണം പിടിക്കുമെന്നാണ് ബിജെപി നേതാക്കളുടെ വാദം.

ഖനി മുതലാളിയായ പാന്ത
സാഹചര്യം ഇങ്ങനെ നില്‍ക്കവെയാണ് പ്രമുഖ ബിജെഡി നേതാവ് രാജിവച്ചത്. അദ്ദേഹം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയില്‍ തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാന്ത ആരോപിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ പാന്ത പ്രവര്‍ത്തിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരസ്പര ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിലനില്‍ക്കവെയാണ് വ്യവസായിയും ഖനി മുതലാളിയുമായ പാന്തയുടെ രാജി.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications