ശശികലയെ ആര്‍ക്കാണ് പേടി??? തിരഞ്ഞെടുപ്പില്‍ മത്സരിക്കും; ശശികലയ്ക്കെതിരെ ദീപ ജയകുമാര്‍!!!
എഐഡികെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് പാര്‍ട്ടി നിയിമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ദിനം തമിഴ്നാടിന് ദു:ഖ ദിനമെന്ന് ദീപ. താന്‍ ശശികലയെ പേടിക്കുന്നില്ലെന്നും അവര്‍.
ചെന്നൈ: ജയലളിതയുടെ മരണത്തോടെ അരക്ഷിതമായ എഐഡിഎംകെയും തമിഴ്നാട് ഭരണവും ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലാണ്. ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന് പാര്‍ട്ടി സെക്രട്ടറി പദം ഏറ്റെടുത്തു. ഇപ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിലാണവര്‍. അവരുടെ പാര്‍ട്ടി സെക്രട്ടറി പദവിയോട് മൗനം പാലിച്ചവര്‍ പോലും ഇപ്പോള്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറാണ് അവരില്‍ പ്രമുഖ. ശശികല പാര്‍ട്ടി സെക്രട്ടറിയായതോടെ താന്‍ പുതിയ പാര്‍ട്ടിയായതോടെ ദീപ പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ദീപ വ്യക്തമാക്കി. ചൊവ്വാഴ്ച തന്റെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ദീപ ഇക്കാര്യം പറഞ്ഞത്. ശശികലയെ തനിക്ക് പേടിയില്ലെന്ന് പറഞ്ഞ ദീപ, താന്‍ ശശികലയ്ക്കെതിരെ മത്സരിക്കുമോ എന്നകാര്യം വ്യക്തമാക്കിയില്ല. എന്നാല്‍ ശശികലയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത ദിവസം തമിഴ്നാടിന് ദു:ഖദിനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത മുഖ്യമന്ത്രിയാകാന്‍ ശശികല നടത്തിയ നീക്കത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. സംസ്ഥാനത്ത് അസ്ഥിരത നിലനില്‍ക്കുകയാണെന്നും ദീപ പറഞ്ഞു.

തന്റെ പുതിയ ജയലളിതയുടെ ജന്മ ദിനമായി ഫെബ്രുവരി 24ന് പ്രഖ്യാപിക്കുമെന്ന് ദീപ പറഞ്ഞു. ശശികല പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെ തനിക്ക് നിരവധി ഫോണ്‍ വിളികളാണ് എത്തുന്നതെന്ന് അവര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച പദ്ധതികള്‍ വ്യക്തമാക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നുവെന്നും ദീപ പറഞ്ഞു.

ജയലളിതയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ നിരവധി ആക്ഷേപങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് ഡോക്ടര്‍മാരുള്‍പ്പെടെ നല്കുന്ന വിശദീകരണം തൃപ്തികരമല്ലെന്ന് ദീപ പറഞ്ഞു. മരണത്തിലെ ദുരൂഹത ഇപ്പോഴും തുടരുന്നു. ജയലളിതയെ കാണാന്‍ ആശുപത്രി അധികൃതര്‍ തന്നെ അനുവദിച്ചിരുന്നില്ല. കുടുംബാംഗമെന്ന നിലയില്‍ മരണം സംബന്ധിച്ച് ശരിയായ വിശദീകരണം തരാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല. അതിന് അവര്‍ തയാറകണമെന്നും ദീപ ആവശ്യപ്പെട്ടു.

തമിഴ്നാടിന് ഇപ്പോള്‍ മുഖ്യമന്ത്രിയില്ലാത്ത അവസ്ഥയാണ്. ശശികലെ മുഖ്യമന്ത്രിയാക്കുന്നതിനായി ഞായറാഴ്ച പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജി വച്ചിരുന്നു. ചൊവ്വാഴ്ച ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ശശികലയ്ക്കെതിരായ കേസില്‍ കോടതി വിധി അടുത്ത ആഴ്ച വരുമെന്നതിനാല്‍ ഗവര്‍ണര്‍ വിയോജിക്കുകയായിരുന്നു. വിധി എതിരായാല്‍ മുഖ്യമന്ത്രി പദം രാജി വയ്ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രിക്ക് നിയമോപദേശം ലഭിച്ചിരുന്നു.

മുഖ്യമന്ത്രി പദത്തിലേറുന്നതിനായി അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ശശികല. എന്നാല്‍ അതിനെതിരെ സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാണ്. എഐഡിഎംകെയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. രാഷ്ട്രീയ രംഗത്ത് നിന്ന് മാത്രമല്ല തമിഴ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ശക്തമാണ്. ജയലളിതയുടെ മരണത്തിന് തൊട്ട് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ശശികല നടത്തുന്ന നീക്കമാണ് ആളുകളുടെ പ്രതിഷേധത്തിന് പിന്നില്‍. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനം ഒരു ജനകീയ ആവശ്യമല്ല എന്നതും എതിര്‍പ്പിനെ ശക്തമാക്കുന്നു.

ശശികല തിടക്കപ്പെട്ട് മുഖ്യമന്ത്രിയാകാന്‍ നടത്തുന്ന നീക്കങ്ങള്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മരണത്തിന് പിന്നില്‍ ശശികലയുടെ കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ജയലളിത് മരിച്ച് ഒരു മാസം പിന്നിട്ടപ്പോഴേക്കും പാര്‍ട്ടി അധ്യക്ഷ സ്ഥാനം സ്വന്തമാക്കിയ ശശികല മൂന്ന് മാസം പിന്നിടുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പദത്തിനായുള്ള കരുനീക്കങ്ങളും ശക്തമാക്കി.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications