Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികലയെ ആര്‍ക്കാണ് പേടി??? തിരഞ്ഞെടുപ്പില്‍ മത്സരിക്കും; ശശികലയ്‌ക്കെതിരെ ദീപ ജയകുമാര്‍!!!

എഐഡികെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ പാര്‍ട്ടി നിയിമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ദിനം തമിഴ്‌നാടിന് ദു:ഖ ദിനമെന്ന് ദീപ. താന്‍ ശശികലയെ പേടിക്കുന്നില്ലെന്നും അവര്‍.

ചെന്നൈ: ജയലളിതയുടെ മരണത്തോടെ അരക്ഷിതമായ എഐഡിഎംകെയും തമിഴ്‌നാട് ഭരണവും ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലാണ്. ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന്‍ പാര്‍ട്ടി സെക്രട്ടറി പദം ഏറ്റെടുത്തു. ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിലാണവര്‍. അവരുടെ പാര്‍ട്ടി സെക്രട്ടറി പദവിയോട് മൗനം പാലിച്ചവര്‍ പോലും ഇപ്പോള്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറാണ് അവരില്‍ പ്രമുഖ. ശശികല പാര്‍ട്ടി സെക്രട്ടറിയായതോടെ താന്‍ പുതിയ പാര്‍ട്ടിയായതോടെ ദീപ പ്രഖ്യാപിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ദീപ വ്യക്തമാക്കി. ചൊവ്വാഴ്ച തന്റെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ദീപ ഇക്കാര്യം പറഞ്ഞത്. ശശികലയെ തനിക്ക് പേടിയില്ലെന്ന് പറഞ്ഞ ദീപ, താന്‍ ശശികലയ്‌ക്കെതിരെ മത്സരിക്കുമോ എന്നകാര്യം വ്യക്തമാക്കിയില്ല. എന്നാല്‍ ശശികലയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത ദിവസം തമിഴ്‌നാടിന് ദു:ഖദിനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത മുഖ്യമന്ത്രിയാകാന്‍ ശശികല നടത്തിയ നീക്കത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. സംസ്ഥാനത്ത് അസ്ഥിരത നിലനില്‍ക്കുകയാണെന്നും ദീപ പറഞ്ഞു.

പുതിയ പാര്‍ട്ടി ഫെബ്രുവരി 24ന്

തന്റെ പുതിയ ജയലളിതയുടെ ജന്മ ദിനമായി ഫെബ്രുവരി 24ന് പ്രഖ്യാപിക്കുമെന്ന് ദീപ പറഞ്ഞു. ശശികല പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെ തനിക്ക് നിരവധി ഫോണ്‍ വിളികളാണ് എത്തുന്നതെന്ന് അവര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച പദ്ധതികള്‍ വ്യക്തമാക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നുവെന്നും ദീപ പറഞ്ഞു.

വിശദീകരണത്തില്‍ തൃപ്തിയില്ല

ജയലളിതയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ നിരവധി ആക്ഷേപങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് ഡോക്ടര്‍മാരുള്‍പ്പെടെ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെന്ന് ദീപ പറഞ്ഞു. മരണത്തിലെ ദുരൂഹത ഇപ്പോഴും തുടരുന്നു. ജയലളിതയെ കാണാന്‍ ആശുപത്രി അധികൃതര്‍ തന്നെ അനുവദിച്ചിരുന്നില്ല. കുടുംബാംഗമെന്ന നിലയില്‍ മരണം സംബന്ധിച്ച് ശരിയായ വിശദീകരണം തരാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല. അതിന് അവര്‍ തയാറകണമെന്നും ദീപ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഭരണ പ്രതിസന്ധി

തമിഴ്‌നാടിന് ഇപ്പോള്‍ മുഖ്യമന്ത്രിയില്ലാത്ത അവസ്ഥയാണ്. ശശികലെ മുഖ്യമന്ത്രിയാക്കുന്നതിനായി ഞായറാഴ്ച പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജി വച്ചിരുന്നു. ചൊവ്വാഴ്ച ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ശശികലയ്‌ക്കെതിരായ കേസില്‍ കോടതി വിധി അടുത്ത ആഴ്ച വരുമെന്നതിനാല്‍ ഗവര്‍ണര്‍ വിയോജിക്കുകയായിരുന്നു. വിധി എതിരായാല്‍ മുഖ്യമന്ത്രി പദം രാജി വയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രിക്ക് നിയമോപദേശം ലഭിച്ചിരുന്നു.

തോഴി മുഖ്യമന്ത്രിയാകുന്നതിനെതിരെ പ്രതിഷേധം

മുഖ്യമന്ത്രി പദത്തിലേറുന്നതിനായി അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ശശികല. എന്നാല്‍ അതിനെതിരെ സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാണ്. എഐഡിഎംകെയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. രാഷ്ട്രീയ രംഗത്ത് നിന്ന് മാത്രമല്ല തമിഴ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ശക്തമാണ്. ജയലളിതയുടെ മരണത്തിന് തൊട്ട് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ശശികല നടത്തുന്ന നീക്കമാണ് ആളുകളുടെ പ്രതിഷേധത്തിന് പിന്നില്‍. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനം ഒരു ജനകീയ ആവശ്യമല്ല എന്നതും എതിര്‍പ്പിനെ ശക്തമാക്കുന്നു.

ദുരൂഹത വര്‍ദ്ധിക്കുന്നു

ശശികല തിടക്കപ്പെട്ട് മുഖ്യമന്ത്രിയാകാന്‍ നടത്തുന്ന നീക്കങ്ങള്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മരണത്തിന് പിന്നില്‍ ശശികലയുടെ കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ജയലളിത് മരിച്ച് ഒരു മാസം പിന്നിട്ടപ്പോഴേക്കും പാര്‍ട്ടി അധ്യക്ഷ സ്ഥാനം സ്വന്തമാക്കിയ ശശികല മൂന്ന് മാസം പിന്നിടുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പദത്തിനായുള്ള കരുനീക്കങ്ങളും ശക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+