കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്?; തിരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന് ജെഡിഎസ്
ബിജെപിയെ അധികാരത്തില്നിന്നകറ്റുയെന്ന ലക്ഷ്യത്തോടെയായിരുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ എസ്സുമായിചേര്ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ച ഇരുപാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും നിരവധി പ്രശ്നങ്ങളാണ് അനുദിനം സഖ്യത്തിനുള്ളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രിസ്ഥാനം ദളിന് വിട്ടുകൊടുത്തത്തില്‍ തന്നെ കോണ്‍ഗ്രസ്സിനുള്ളിലെ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പ് ഇതുവരെ മാറിയിട്ടില്ല. വകുപ്പുകള്‍ വീതം വെക്കുന്നതിലേ തര്‍ക്കങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചിരുന്നു. സഖ്യസര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കാനുള്ള തീരുമാനം ഇരുപാര്‍ട്ടികളും എടുത്തത്.

പ്രാദേശിക തലത്തില്‍
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ്-ദള്‍ പ്രവര്‍ത്തകര്‍ അത്ര ഐക്യത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ജനതാദളിന്റെ ശക്തി ഭൂരിപക്ഷം ശക്തി കേന്ദ്രങ്ങളിലും കോണ്‍ഗ്രസാണ് മുഖ്യ എതിരാളിയെന്നതിനാല്‍ പ്രവര്‍ത്തകര്‍ക്ക് സഖ്യത്തോട് ഇതുവരെ യോജിച്ച് പോവാന്‍ കഴിഞ്ഞിട്ടില്ല.

പാര്‍ട്ടി നിലപാ
പ്രവര്‍ത്തകരുടെ ഈ വികാരം കണക്കിലെടുത്താണ് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കാന്‍ ജെഡിഎസ് തീരുമാനിച്ചത്. ദേവഗൌഡയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇരുപാര്‍ട്ടികള്‍ തമ്മില്‍ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കുന്നത് സഖ്യത്തിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ്
29 മുനിസിപ്പാലിറ്റികളിലെ 927 വര്‍ഡുകളിലും 51 ടൗണ്‍ മുനിസിപ്പാലിറ്റികളിലെ 1247 വാര്‍ഡുകളിലും, 23 ടൗണ്‍ പഞ്ചായത്തുകളിലെ 400 വാര്‍ഡുകളിലുമാണ് ഈ മാസം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 105 ഇടങ്ങളിലെ തിരഞ്ഞെടുപ്പ് പിന്നിടാണ് നടക്കുക.

ബന്ധത്തില്‍ വിള്ളല്‍
ഇത്രയേറെ ഇടങ്ങളില്‍ പരസ്പരം മത്സരിക്കുന്നത് കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമോ എന്നാണ് നേതാക്കളുടെ ആശങ്ക. നിലവിലെ അവസ്ഥയില്‍ തന്നെ അത്ര നല്ല രീതിയിലല്ല സഖ്യം മുന്നോട്ടുപോവുന്നത്.

സ്വരച്ചേര്‍ച്ച
ഇരുപാര്‍ട്ടികളും ഒരുമിച്ച് തിരഞ്ഞെടുപ്പിനേ നേരിടണമെന്ന് ഒരുവിഭാഗം നേതാക്കള്‍ അതത് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്രനല്ല സ്വരച്ചേര്‍ച്ചയിലല്ലാത്ത പാര്‍ട്ടിപ്രവര്‍ത്തകര്‍ ഈ നീക്കത്തെ അംഗീകരിക്കുമോ എന്ന ആശങ്കയായിരുന്നു പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക്.

അണികള്‍ ബിജെപിയിലേക്ക്
സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അണികള്‍ ബിജെപിയിലേക്ക് പോകാനുള്ള സാധ്യതയും പാര്‍ട്ടി നേതാക്കള്‍ മുന്നില്‍ കാണുന്നു. സഖ്യത്തിലിരിക്കെ ഇതാദ്യമായല്ല ഇരു പാര്‍ട്ടികളും പരസ്പരം മത്സരിക്കുന്നത്. ഇതിന് മുമ്പ് കര്‍ണാടകയില്‍ അധികാരത്തിലിരിക്കെ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിച്ചിരുന്നു.

പ്രാദേശികം
തദ്ദേശ തിരഞ്ഞെടുപ്പ് വിഷയത്തില്‍ സഖ്യമുണ്ടാക്കാനുള്ള തീരുമാനം ജില്ലാനേതൃത്വത്തിന് വിട്ടിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നത്. രാഷ്ട്രീയ വിഷയങ്ങളേക്കാള്‍ പ്രാദേശികമായ വിഷയങ്ങള്‍ക്കാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാധാന്യം.

നീക്കത്തിന് എതിര്
ബിജെപി വിരുദ്ധമായ ആരുമായും സഖ്യമുണ്ടാക്കുന്നതില്‍ പാര്‍ട്ടി എതിര്‍പ്പില്ലെന്നും കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷനായ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. അതേ സമയം ജെഡിഎസ് നേതാക്കള്‍ സഖ്യ നീക്കത്തിന് എതിരാണ്.

യെദ്യൂരപ്പ
പ്രാദേശിക തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ തകരുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജനങ്ങള്‍ വോട്ടുചെയ്യുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരുമെന്നും യെദ്യൂരപ്പ പറഞ്ഞു.

കരുതലോടെ
പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രാദേശി തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കുന്നത് വരുത്തിവെക്കാനിടയുള്ള അപകടങ്ങളെ ഏറെ കരുതലോടെയാണ് ഇരുപാര്‍ട്ടികളും നോക്കി കാണുന്നത്. സഖ്യത്തിലെ വിള്ളലുകള്‍ മുതലെടുത്ത് ബിജെപി അധികാരത്തിലെത്തിയാ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ ഐക്യത്തിന് വരെ അത് വലിയ തിരിച്ചടിയാവും.
-
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി











Click it and Unblock the Notifications