Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ മുന്നിലിട്ട് ആറ് പേർ ബലാത്സം​ഗം ചെയ്തു

മേദിനി ന​ഗർ: ജാർഖണ്ഡിലെ പലാമു ജില്ലയിൽ മൂന്ന് മാസം ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ കൺമുന്നിൽ വെച്ച് ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തു, പോലീസാണ് ഇക്കാര്യം അറിയിച്ചത്.. ആറ് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

സത്ബർവ മേഖലയിലെ ബകോറിയ ഭാലുവാഹി താഴ്‌വരയ്ക്ക് സമീപമാണ് സംഭവം നടന്നതെന്ന് പലാമു പോലീസ് സൂപ്രണ്ട് (എസ്പി) ചന്ദൻ കുമാർ സിൻഹ പിടിഐയോട് പറഞ്ഞു.

news

22 കാരിയായ യുവതി പലാമു ജില്ലയിലെ പടാൻ പ്രദേശത്തുള്ള ഭർതൃവീട്ടിൽ വെച്ച് വഴക്കിനെ തുടർന്ന് ശനിയാഴ്ച രാവിലെ നടന്ന് 35 കിലോമീറ്റർ അകലെയുള്ള മനിക പ്രദേശത്തുള്ള പിതാവിന്റെ വീട്ടിലേക്ക് പോയി. യുവതിയെ അന്വേഷിക്കാൻ അവരുടെ ഭർത്താവും ഒരു ബന്ധുവും മോട്ടോർ സൈക്കിളിൽ പുറപ്പെട്ടു, രാത്രി 8 മണിയോടെ മാണിക്കയ്ക്ക് സമീപം ദേശീയ പാത 39 ലൂടെ ഇവർ നടന്നുപോകുന്നതായി കണ്ടെത്തി.

യുവതിയെ വീട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ഭർത്താവ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ആറ് പേർ മോട്ടോർ സൈക്കിളിൽ വന്ന് ഭർത്താവിനേയും ബന്ധുവിനെയും ക്രൂരമായി മർദിക്കുകയും ഭാര്യയെ തൊട്ടു അടുത്തുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും പരാതിയിൽ വ്യക്തമാക്കി.

ആറ് പ്രതികളിൽ രണ്ടുപേരെ തനിക്ക് കണ്ടാൽ അറിയാമെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ബന്ധു ബോധരഹിതനാകുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തുമ്പോഴേക്കും പ്രതികൾ ഭാര്യയെ മോട്ടോർ സൈക്കിളിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

പക്ഷേ.. ആ മോട്ടോർ സൈക്കിൾ ഒരു ഫോർവീലറുമായി കൂട്ടിയിടിച്ചു, സ്ത്രീ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങി. അവളുടെ നിലവിളി കേട്ട് പ്രദേശവാസികൾ അവളെ രക്ഷിക്കുകയും പ്രതികളിൽ രണ്ടുപേരെ പിടികൂടുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു, ബാക്കിയുള്ളവർ രക്ഷപ്പെട്ടു. രണ്ട് പ്രതികളെ ഞായറാഴ്ചയും മറ്റ് നാല് പേരെ തിങ്കളാഴ്ചയും അറസ്റ്റ് ചെയ്തതായി എസ്പി പറഞ്ഞു.

ആറ് പ്രതികളിൽ നാല് പേർ പലാമു ജില്ലയിലെ സത്ബർവയിൽ നിന്നുള്ളവരാണ്, ഒരാൾ ലത്തേഹാറിലെ ബാലുമത്ത് ഏരിയയിൽ നിന്നുള്ളവരാണ്, മറ്റൊരാൾ ലോഹർദാഗയിലെ കുഡു ഏരിയയിൽ നിന്നുള്ളവരാണ്, സിൻഹ പറഞ്ഞു.ഗുരുതരാവസ്ഥയിൽ മേദിനിനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും സത്ബർവ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഋഷികേശ് കുമാർ റായ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+