ജെഎംഎം സർക്കാർ മദ്രസകളിൽ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകി; വിദ്വേഷ പ്രസംഗവുമായി ജെപി നദ്ദ
റാഞ്ചി: ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പ്രസംഗവുമായി ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ജാർഖണ്ഡിലെ ജെ എം എമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് സംസ്ഥാനത്തെ മദ്രസകളിൽ അഭയം നൽകിയെന്നും അവർക്ക് ആധാർ, വോട്ടർ ഐഡി കാർഡ്, ഗ്യാസ് കണക്ഷൻ, റേഷൻ കാർഡ് തുടങ്ങിയ ഔദ്യോഗിക രേഖകൾ ലഭ്യമാക്കാൻ സഹായിച്ചെന്നും നദ്ദ ആരോപിച്ചു. ബൊകാരോ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് നദ്ദയുടെ ആരോപണം.
'ഇപ്പോഴാണ് എനിക്ക് ഇന്റലിജെൻസ് റിപ്പോർട്ട് ലഭിച്ചത്. അതിൽ പറയുന്നത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് സംസ്ഥാനത്തെ മദ്രസകളിൽ അഭയം നൽകിയെന്നാണ്. അവർക്ക് ആധാർ, വോട്ടർ ഐഡി കാർഡ്, ഗ്യാസ് കണക്ഷൻ, റേഷൻ കാർഡ് എന്നിവ ലഭ്യമാക്കി. ഇനി ഭൂമി കൂടി ഉറപ്പാക്കാനുള്ള നടപടികൾ ഹേമന്ത് സോറൻ സർക്കാർ ശ്രമിച്ചുവെന്നാണ്. ഹേമന്ത് സോറൻ ഇവിടുത്തെ കാടും വെള്ളവും ഭൂമിയും എല്ലാം കൊള്ളയടിച്ചു. നുഴഞ്ഞുകയറ്റം ഇവിടെ വ്യാപകമാണ്. നുഴഞ്ഞ് കയറിയവർ ആദിവാസികളെ വിവാഹം കഴിഞ്ഞ് അവരുടെ ഭൂമി തട്ടിയെടുക്കുകയാണ്. എന്നാൽ അവരെ തടയാൻ ഞങ്ങൾ നിയമം കൊണ്ടുവരുമെന്ന് ഉറപ്പുതരുന്നു. നുഴഞ്ഞുകയറ്റം തടയാൻ മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന് മാത്രമേ കഴിയൂ', നദ്ദ പറഞ്ഞു.

ജെ എം എം-ആർ ജെ ഡി- കോൺഗ്രസ് സഖ്യത്തെ 'അഴിമതിക്കാരുടെ കുടുംബം' എന്നാണ് നദ്ദ വിശേഷിപ്പിച്ചത്. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഒന്നുകിൽ ജയിൽ വാസം അനുഭവിച്ചവരാണ്. അല്ലെങ്കിൽ ജാമ്യത്തിൽ തുടരുന്നവർ. ഹേമന്ത് സോറൻ ജാമ്യത്തിലണ്. ഉടൻ തന്നെ വീണ്ടും ജയിലിലാകും. 5,000 കോടി രൂപയുടെ ഖനന അഴിമതിയിലും 236 കോടിയുടെ ഭൂമി കുംഭകോണത്തിലും മറ്റ് നിരവധി അഴിമതികളിലും ഹേമന്ത് സോറൻ ഉൾപ്പെട്ടിട്ടുണ്ട്. ജനങ്ങളെ വിഭജിക്കാനാണ് ജെ എം എം ശ്രമിക്കുന്നത്. ജാർഖണ്ഡിൽ ഇക്കുറി ബി ജെ പി അധികാരത്തിൽ വരും', നദ്ദ പറഞ്ഞു.
ജെ എം എം- ആർ ജെ ഡി- കോൺഗ്രസ് സഖ്യം കർഷക വിരുദ്ധവും ദളിത് വിരുദ്ധവും ആദിവാസി വിരുദ്ധവുമാണ്. സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുകയും പ്രീണന രാഷ്ട്രീയത്തിന് കൂട്ടുനിൽക്കുകയും ചെയ്യുന്നവരാണിവർ', നദ്ദ ആരോപിച്ചു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്മാര്; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications