Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡില്‍ ഉറപ്പായ രാജ്യസഭാ സീറ്റ് കൈവിട്ട് കോണ്‍ഗ്രസ്; ഇന്ത്യാ മുന്നണിയില്‍ ക്രോസ് വോട്ടിംഗ്

റാഞ്ചി: ജാര്‍ഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരിമള്‍ നഥ്വാനിക്ക് അട്ടിമറി വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രണവ് ഝായെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ജെഎംഎം-കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മഹാഗത്ബന്ധന്‍ ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ ഉറപ്പായ വിജയമാണ് മുന്നണിയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ത്യാ മുന്നണിയിലെ ക്രോസ് വോട്ടിംഗാണ് പരിമള്‍ നഥ്വാനിക്ക് വിജയം സമ്മാനിച്ചത്.

ഇന്ത്യയ്ക്ക് സ്വര്‍ണക്ഷാമമോ? സ്വര്‍ണ ഇറക്കുമതി ഏകദേശം 70 ശതമാനം കുറഞ്ഞെന്ന് കേന്ദ്രം
ഇന്ത്യയ്ക്ക് സ്വര്‍ണക്ഷാമമോ? സ്വര്‍ണ ഇറക്കുമതി ഏകദേശം 70 ശതമാനം കുറഞ്ഞെന്ന് കേന്ദ്രം

സംസ്ഥാനത്തെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് നടന്ന വോട്ടെടുപ്പില്‍ ഒരു സീറ്റ് ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ബൈദ്യനാഥ് റാം നേടി. രണ്ടാമത്തെ സീറ്റിലാണ് പരിമള്‍ നഥ്വാനി ജയിച്ചുകയറിയത്. നിയമസഭയില്‍ എന്‍ഡിഎയ്ക്ക് ആവശ്യത്തിന് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും വന്‍തോതില്‍ നടന്ന ക്രോസ് വോട്ടിങ്ങാണ് നഥ്വാനിയുടെ വിജയം സുഗമമാക്കിയത്.

Jharkhand Rajyasabha Election 2026

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പരിമള്‍ നഥ്വാനി 28 വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചു. എന്നാല്‍ ശക്തമായ മത്സരം പ്രതീക്ഷിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രണവ് ഝായ്ക്ക് കേവലം 20 വോട്ടുകള്‍ മാത്രമാണ് നേടാനായത്. മറ്റൊരു സീറ്റില്‍ മത്സരിച്ച ജെഎംഎമ്മിന്റെ ബൈദ്യനാഥ് റാം 30 വോട്ടുകള്‍ നേടി സുരക്ഷിത വിജയം സ്വന്തമാക്കി. മൂന്ന് വോട്ടുകള്‍ വോട്ടെടുപ്പില്‍ അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.

പെട്രോളിന് കൂട്ടിയ 8 രൂപ ഉടന്‍ കുറയ്ക്കും? ക്രൂഡ് ഓയില്‍ 3 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍!
പെട്രോളിന് കൂട്ടിയ 8 രൂപ ഉടന്‍ കുറയ്ക്കും? ക്രൂഡ് ഓയില്‍ 3 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍!

ഇതില്‍ രണ്ട് വോട്ടുകള്‍ ഇലക്ഷന്‍ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബിജെപി എംഎല്‍എമാരുടേതും, ഒരു വോട്ട് ഭരണപക്ഷത്തെ കോണ്‍ഗ്രസ് എംഎല്‍എയുടേതുമാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സ്വന്തം ചേരിയിലെ വോട്ടുകള്‍ ചോര്‍ന്നത് ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ തിരിച്ചടിയായെങ്കിലും ഫലം അനുകൂലമാക്കാന്‍ കഴിഞ്ഞത് എന്‍ഡിഎയ്ക്ക് വലിയ ആശ്വാസമായി മാറി.

81 അംഗ നിയമസഭയാണ് ജാര്‍ഖണ്ഡിലേത്. ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് ആകെ 24 എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്. രാജ്യസഭാ സീറ്റിലേക്ക് നേരിട്ട് വിജയിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത് 28 ഒന്നാം മുന്‍ഗണനാ വോട്ടുകള്‍ ആവശ്യമായിരുന്നു. ശേഷിച്ച നാല് വോട്ടുകള്‍ പ്രതിപക്ഷ നിരകളില്‍ നിന്നാണ് നഥ്വാനിക്ക് ലഭിച്ചത്. ജെഎംഎമ്മും കോണ്‍ഗ്രസും മറ്റ് സഖ്യകക്ഷികളും ചേരുന്ന ഇന്ത്യ സഖ്യത്തിന് സഭയില്‍ 56 എംഎല്‍എമാരുടെ പിന്‍ബലമുണ്ട്.

കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി വേണോ? അരലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാം
കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി വേണോ? അരലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാം

ഈ ഭൂരിപക്ഷത്തില്‍ രണ്ട് സീറ്റുകളും എളുപ്പത്തില്‍ നേടാമെന്നായിരുന്നു അവരുടെ കണക്കൂകൂട്ടല്‍. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സ്വന്തം മുന്നണിയിലെ വോട്ടുകള്‍ പോലും പൂര്‍ണമായി സമാഹരിക്കാന്‍ കഴിഞ്ഞില്ല. ഈ അപ്രതീക്ഷിത തോല്‍വി കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി വോട്ട് ചോര്‍ന്നതോടെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ വലിയ നിരാശയും പരസ്യമായ ആഭ്യന്തര കലഹങ്ങളും ഉടലെടുത്തിട്ടുണ്ട്.

സ്വന്തം എംഎല്‍എമാരുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏകോപനമില്ലായ്മയും സംസ്ഥാന നേതൃത്വത്തിന്റെ പരാജയവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയില്‍ മുന്നണിയിലെ പ്രധാന കക്ഷിയായ ജെഎംഎമ്മുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധത്തെ പോലും ഈ ഫലം പ്രതികൂലമായി ബാധിച്ചേക്കാം. ഈ അട്ടിമറി വിജയത്തോടെ രാജ്യസഭിലേക്ക് നാലാം തവണയാണ് പരിമള്‍ നഥ്വാനി തിരഞ്ഞെടുക്കപ്പെടുന്നത്.

പാര്‍ലമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്വതന്ത്ര അംഗമായി ജനങ്ങളെ സേവിച്ച വ്യക്തികളില്‍ ഒരാളെന്ന സവിശേഷതയും ഈ വിജയത്തോടെ അദ്ദേഹം സ്വന്തമാക്കി. മുന്‍പ് 2008 മുതല്‍ 2020 വരെയുള്ള ദീര്‍ഘകാലയളവില്‍ ജാര്‍ഖണ്ഡില്‍ നിന്ന് രണ്ട് തവണ അദ്ദേഹം സ്വതന്ത്ര എംപിയായി രാജ്യസഭയില്‍ എത്തിയിരുന്നു. 2020 മുതല്‍ അദ്ദേഹം ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിച്ചാണ് രാജ്യസഭയില്‍ എത്തിയത്.

ആന്ധ്രയിലെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും ജാര്‍ഖണ്ഡിലേക്ക് മടങ്ങിയെത്തിയത്. തന്റെ വിജയത്തിനായി അടിയുറച്ചു നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് ബിജെപി-എന്‍ഡിഎ നേതാക്കള്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

അതേസമയം രാജ്യസഭയില്‍ എന്‍ഡിഎ സഖ്യത്തിന്റെ സീറ്റ് നില വര്‍ധിക്കുന്നതോടൊപ്പം സംസ്ഥാനത്തെ പ്രതിപക്ഷ നിരയ്ക്ക് ഊര്‍ജ്ജം നല്‍കാനും ഈ വിജയം കാരണമാകും. രാഷ്ട്രീയ സമവാക്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്ന് തെളിയിക്കുന്നതാണ് എന്‍ഡിഎ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ഈ ജയം. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ രാഷ്ട്രീയ ഗോദയില്‍ പുതിയ കൂട്ടുകെട്ടുകള്‍ക്കും ഈ ഫലം വഴിയൊരുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+