Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി 'ചാക്കിടും'... ഭയപ്പാടോടെ ജെഎംഎമ്മും കോണ്‍ഗ്രസും; എംഎല്‍എമാരെ നാടുകടത്തുന്നു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ കുതിരക്കച്ചവടത്തിന് കളമൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെ എംഎല്‍എമാരെ മറ്റു സംസ്ഥാനത്തേക്ക് മാറ്റാന്‍ യുപിഎ സര്‍ക്കാര്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള യുപിഎ സര്‍ക്കാരാണ് ജാര്‍ഖണ്ഡില്‍ ഭരണം നടത്തുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് എംഎല്‍എമാരെ മറ്റു സംസ്ഥാനത്തേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലേക്ക് മാറ്റാനാണ് ആലോചന. എംഎല്‍എമാര്‍ ബാഗുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്നും വൈകാതെ സംസ്ഥാനം വിടുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

r

എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഭരണകക്ഷിയിലെ നേതാക്കളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റുന്നത്. മികച്ച ഭൂരിപക്ഷത്തിലാണ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. 81 അംഗ നിയമസഭയില്‍ 49 എംഎല്‍എമാരുടെ പിന്തുണ ഹേമന്ത് സോറന്‍ സര്‍ക്കാരിനുണ്ട്. ജെഎംഎമ്മിന് 30 എംഎല്‍എമാരും കോണ്‍ഗ്രസിന് 18 എംഎല്‍എമാരും ആര്‍ജെഡിക്ക് ഒരംഗവുമാണ് നിയമസഭയിലുള്ളത്.

ബിജെപിക്ക് 26 അംഗങ്ങളുണ്ട്. ഭരണം പിടിക്കാന്‍ 16 അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് കിട്ടണം. ഇത്രയും പേര്‍ ഒറ്റയടിക്ക് കൂറുമാറുമോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ മധ്യപ്രദേശിലും കര്‍ണാടകത്തിലും 20ഓളം എംഎല്‍എമാര്‍ ഒറ്റയടിക്ക് ബിജെപിയില്‍ ചേര്‍ന്ന ചരിത്രവുമുണ്ട്. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസും ജെഎംഎമ്മും ഭയക്കുന്നത്.

ഭരണകക്ഷിയിലെ എംഎല്‍എമാരെ ബിജെപി നേതൃത്വം ബന്ധപ്പെടുന്നുവെന്ന സൂചന കോണ്‍ഗ്രസ്-ജെഎംഎം നേതാക്കള്‍ക്ക് ലഭിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍ യുപിഎ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രിയെ അയോഗ്യനാക്കിയാല്‍ സ്വീകരിക്കേണ്ട നടപടികളാണ് ഇവിടെ ചര്‍ച്ച ചെയ്തത്. തൊട്ടുപിന്നാലെയാണ് ചില എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതെന്നാണ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാര്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്ന് ഹേമന്ത് സോറന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് വാര്‍ത്തകള്‍. അധികാര ദുര്‍വിനിയോഗം നടത്തി ഖനിയുടെ പാട്ടം സ്വന്തമാക്കി എന്നാണ് സോറനെതിരായ ആരോപണം. ബിജെപി നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു. സോറന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കമ്മീഷന്‍ കണ്ടെത്തി എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഹേമന്ത് സോറന്റെ എംഎല്‍എ പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഗവര്‍ണറുടെ തീരുമാനം വരാനിരിക്കെയാണ് എംഎല്‍എമാരെ ഛണ്ഡീഗഡിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+