ബിജെപി മിസ്ഡ് കോൾ പാർട്ടി; തമിഴ്നാട്ടിൽ നിന്നും കിട്ടിയത് 50 ലക്ഷം മിസ്ഡ് കോൾ, പക്ഷേ വോട്ട്....
ഗാന്ധിനഗർ: തമിഴ്നാട്ടിലെ ആർകെ നഗർ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്കും പിന്നിലായ ബിജെപിയെ പരിഹസിച്ച് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. മിസ്ഡ് കോളിലൂടെ ബിജെപിക്ക് പാർട്ടി അംഗങ്ങളായി അമ്പത് ലക്ഷം പേരെയാണ് ലഭിച്ചത്. എന്നാൽ ആർകെ നഗറിൽ അവർക്ക് ലഭിച്ച വോട്ട് നോട്ടയ്ക്കും പിന്നിലാണെന്നും അദ്ദേഹം പരിഹസിച്ചു.
ബിജെപിയില്‍ അംഗത്വം നേടാന്‍ നിശ്ചിത നമ്പറിലേക്ക് മിസ്ഡ് കാള്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു അമിത്ഷാ മുമ്പ് പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായി ലഭിച്ച മിസ്ഡ്‌കോളുകളുടെ അടിസ്ഥാനത്തില്‍ 8.8 കോടി അംഗങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപിയെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. എന്നാൽ തമിഴ്നാട്ടിൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ മെമ്പർമാരുള്ള പാർട്ടിയുടെ അവസ്ഥ ശോചനീയമായിരുന്നു.
" ലോകത്തിലെ തന്നെ ഏറ്റവും വലിയ മിസിഡ് കോൾ പാർട്ടിയായ ബിജെപിക്ക് തമിഴ്നാട്ടിൽ നിന്ന് അമ്പത് ലക്ഷം മിസ്ഡ്കോളുകളാണ് ലഭിച്ചത്. പക്ഷേ ആർകെ നഗറിൽ നേടിയത് വെറും 1417 വോട്ടുകളും. അതാവട്ടെ 2373 നോട്ട വോട്ടുകളേക്കാള്‍ പിന്നിലാണ്" ജിഗ്നേഷ് ട്വിറ്ററിൽ കുറിച്ചു . തമിഴ് രുചി ചേര്‍ന്ന ഊത്തപ്പം അവര്‍ക്ക് ദഹിക്കുമെന്ന് കരുതുന്നുവെന്നും ജിഗ്നേഷ് പരിഹസിച്ചു.
World's biggest missed call party - who received more than 50 lakhs missed call in TN but received only 1417 votes which is less than 2373 Nota votes, Hope they can digest Uttapam with TN toppings. #RKNagarElectionResult
— Jignesh Mevani (@jigneshmevani80) December 25, 2017