ജ്ഞാനപീഠം ജേതാവ് യു ആര് അനന്തമൂര്‍ത്തി അന്തരിച്ചു
ബാംഗ്ലൂര്‍: സാഹിത്യത്തില്‍ തന്റെതായ സ്ഥാനം എഴുതിച്ചേര്‍ത്ത ജ്ഞാനപീഠം ജേതാവ് യു ആര് അനന്തമൂര്‍ത്തി അന്തരിച്ചു. എണ്പത്തിരണ്ടു വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് ഗുരതരാവസ്ഥയിലായ അദ്ദേഹത്തെ വെളളിയാഴ്ച രാവിലെയാണ് മണിപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അദ്ദേഹം മരിച്ചുവെന്ന് ചില മാധ്യമങ്ങളില്‍ വാര്ത്തവന്നുവെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു.
വൃക്ക രോഗത്തെ തുടര്‍ന്ന് വളരെക്കാലമായി അദ്ദേഹത്തിന് ഡയാലിസിസ് അടക്കമുള്ള ചികിത്സ നല്‍കിവരികയായിരുന്നു. ഇതിനൊപ്പം ഹൃദ്രോഗവും അലട്ടിയിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏസ്തര്‍ അനന്തമൂര്‍ത്തിയാണ് ഭാര്യ. ശരത്, അനുരാധ എന്നിവര്‍ മക്കളാണ്.

വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായ അദ്ദേഹം കേരളീയര്‍ക്കും പ്രിയങ്കരനാണ്. എം.ജി സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ യു ആര് അനന്തമൂര്‍ത്തിയായിരുന്നു. 1998ല്‍ പത്മവിഭൂഷണ്‍ ലഭിച്ച ഇദ്ദേഹം 2013ലെ മാന്‍ ബുക്കര്‍ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉള്‍പ്പെട്ടു. അടുത്തിടെ മോഡിക്കെതിരെ നടത്തിയ പരാമര്‍ശവുമായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു യു ആര് അനന്തമൂര്‍ത്തി.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications