ആക്രമണം തലയോട് തകർക്കാൻ ശേഷിയുള്ള വലിയ കല്ലുകൾ കൊണ്ട്, ജെഎൻയുവിൽ പ്രതിഷേധം കത്തുന്നു
ദില്ലി: ജവഹർ ലാൽ നെഹ്റു സർവകലാശാലയിലുണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധം കത്തുന്നു. ദില്ലിയിലെ വിവിധ ക്യാമ്പസുകളിൽ നിന്നും നിരവധി വിദ്യാർത്ഥികളും പ്രമുഖ നേതാക്കളും ജെഎൻയുവിന് മുമ്പിൽ തടിച്ചുകൂടി. അമ്പതോളം വരുന്ന് മുഖംമൂടി സംഘം ക്യാമ്പസിനകത്തേയ്ക്ക് ഇരച്ചു കയറിയാണ് ആക്രമണം നടത്തിയത്. വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും പരുക്കേറ്റിട്ടുണ്ട്. 18 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇതിൽ 5 പേരുടെ നില ഗുരുതരമാണെന്നും ജെഎൻയു അധികൃതർ വ്യക്തമാക്കി.
അതിക്രമിച്ചെത്തിയ ഗുണ്ടകൾ വലിയ വലിയ കല്ലുകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചെറിയ കല്ലുകൾ അല്ല തലയോട് തകർക്കാൻ പോലും കഴിയുന്ന വലിയ കല്ലുകൾ കൊണ്ടായിരുന്നു ആക്രമണമെന്ന് അധ്യാപകർ പറയുന്നു. മറ്റ് മാരകായുധങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. സ്ത്രീകൾ അടങ്ങിയ സംഘമാണ് പ്രതിഷേധം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർവകലാശായിലെ ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അക്രമികൾ ക്യാമ്പസ് വിട്ടുപോയിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. അതേസമയം പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രതിഷേധം നടത്തി. എബിവിപിയാണ് അക്രമ സംഭവത്തിന് പിന്നിലെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. എന്നാൽ 25 ഓളം എബിവിപി പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് എബിവിപി പ്രതികരിച്ചു.
സീതാറാം യെച്ചൂരി, ഡി രാജാ, വൃദ്ധാ കാരാട്ട്, പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കൾ ജെഎൻയുവിൽ എത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ദില്ലി എയിംസിലെത്തി പരുക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിച്ചു. ധീരരായ വിദ്യാർത്ഥികളുടെ ശബ്ദത്തെ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകൾ ഭയപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
മുഖം മൂടി സംഘം ക്യാമ്പസിൽ ആക്രമണം നടത്തുകയും ക്യാമ്പസിലെ വസ്തു വകകൾ നശിപ്പിക്കുകയും ചെയ്തതിൽ അടിയന്തര റിപ്പോർട്ട് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകി.
ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ജെഎൻയുവിൽ നിന്നും പുറത്ത് വരുന്നത്. ഞാൻ അറിയുന്ന ക്യാമ്പസ് സംവാദങ്ങളും അഭിപ്രായങ്ങളുംകൊണ്ടാണ് ഏറ്റുമുട്ടിയിരുന്നത്. സർവകലാശാലകൾ എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ ഇടമായി മാറണമെന്ന് ജെഎൻയുവിലെ പൂർന്ന വിദ്യാർത്ഥി കൂടിയായ നിർമല സീതാരാമൻ പ്രതികരിച്ചു. അതേ സമയം ജെഎൻയു അക്രമത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആം ആദ്മി ആവശ്യപ്പെട്ടു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications