ജെഎന്‍യു ആക്രമണം: അന്വേഷണത്തില്‍ സ്വയം ക്ലീന്‍ ചീട്ട് നല്കി ഡല്‍ഹി പൊലീസ്
ന്യൂ ഡല്‍ഹി: ഡല്‍ഹി ജെഎന്‍യു സര്‍വകലാശാലയില്‍ കഴിഞ്ഞ ജനുവരി 5ന് ഉണ്ടായ ആക്രമത്തില്‍ ഡല്‍ഹി പൊലീസിന് ക്ലീന്‍ ചീറ്റ് നല്കി പ്രത്യേക അന്വേഷണ സമിതി. ആക്രമണ സമയത്ത് പൊലീസ് ആക്രമകാരികള്‍ക്കൊപ്പം നിന്നു എന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.
കഴിഞ്ഞ ജനുവരി 5നാണ് ജെഎന്‍യു സര്‍വകലാശാലയില്‍ മാസ്ക് ധരിച്ചെത്തിയ 100ഓളം ആക്രമകാരികള്‍ സര്‍വകലാശാല കോമ്പൗണ്ടിന്റെ ഉള്ളിലെത്തി വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ചത്. കയ്യില്‍ കരുതിയിരുന്ന കമ്പുകളും വടികളും ഉപയോഗിച്ചായിരുന്നു ഇവരുടെ ആക്രമണം. ആക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയ രീതിയില്‍ പരിക്കേറ്റിരുന്നു.

Recommended Video
ജാമിയമിലിയ യൂണിവേഴ്സിറ്റിയില്‍ അനുവാദം കൂടാതെ ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസ പക്ഷം സര്വാകലാശാലയുടെ അനുവാദമില്ലാത്തതിനാലാണ് ജെഎന്‍യുവില്‍ ആക്രമം നടന്നപ്പോള്‍ ഉള്ളില്‍ കയറാത്തത് എന്നായിരുന്നു ന്യായീകരിച്ചത്.
ഡല്‍ഹി ജോയിന്റ് കമ്മിഷ്ണര്‍ ആയ ഷാലിനി സിങിന്റെ നേതൃത്തില്‍ രൂപികരിച്ച സമിതിയാണ് ജെഎന്‍യു ആക്രമണത്തില്‍ പൊലീസിന്റെ വീഴ്ച്ച അന്വേഷിച്ചത്.
അന്വഷണത്തിന്റെ ഭാഗമായി ഡിസിപി ദേവേന്ദര്‍ ആര്യ,എസിപി രമേഷ് കാക്കര്‍, എസ്എച്ച് ഒ വസന്ത് കുഞ്ഞ്,ആക്രമം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആന്ദ് യാദവ് എന്നിവരുടെ മൊഴി പ്രത്യേക അന്വേഷണ സമിതി രേഖപ്പെടുത്തി. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സര്‍വ്വകലാശാലയുടെ 100 മീറ്റര്‍ പരിധിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് തടയേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് ഇവര്‍ മൊഴിനല്‍കി.
അന്വേഷണത്തിന്റെ ഭാഗമായി 27 പൊലീസുകാരെ ചോദ്യം ചെയ്തതില്‍ നിന്നും ഒരേ ഉത്തരമാണ് ലഭിച്ചതെന്ന് അന്വേഷണ സമിതി അറിയിച്ചു.
ആക്രമം നടന്ന ദിവസം വൈകിട്ട് 5 മണിയോടെ ഡിസിപി ആര്യ ജെന്‍യു കാമ്പസില്‍ എത്തിയിരുന്നു എന്നാല്‍ പ്രത്യേകിച്ച് അനിഷ്ട സംഭവങ്ങള്‍ ഒന്നും ശ്രദ്ധയില്‍പെട്ടില്ല. പിന്നീട് വൈകിട്ട് 6.24നാണ് ജെഎന്‍യു വൈസ് ചാന്‍സിലറില്‍ നിന്നും വാട്സാപ്പ് സന്ദേശം ലഭിച്ചതെന്നുമാണ് ഡിസിപി ആര്യയുടെ വിശദ്ദീകരണം.
ജെഎന്‍യു സര്‍വകാലാശലയില്‍ നടന്ന ആക്രമത്തില്‍ പൊലീസ് സ്വയം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നെങ്കിലും ഇതുവരെയും ഒരു പ്രതിയേ പോലും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞിട്ടില്ല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications