ജെഎന്‍യു അക്രമം; വാട്സ് ആപ്പിനും ഗൂഗിളിനും ഹൈക്കോടതി നോട്ടീസ്, തെളിവ് സൂക്ഷിക്കണമെന്ന് ഹര്‍ജി
ദില്ലി: ജനുവരി അഞ്ചിന് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല ക്യാമ്പസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വാട്സ് ആപ്പ്, ഗൂഗിള്‍, ആപ്പിള്‍ എന്നിവയ്ക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്. തെളിവുകള്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ജെഎന്‍യുവിലെ മൂന്ന് പ്രഫസര്‍മാരാണ് ഈ ആവശ്യം ഉന്നയിച്ച ഹര്‍ജി നല്‍കിയത്. കേസില്‍ സുതാര്യമായ അന്വേഷണം നടത്താന്‍ ദില്ലി പോലീസിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ആക്രമണത്തിന് വന്നവര്‍ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ചര്‍ച്ച നടത്തിയിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമണം ഏകോപിപ്പിച്ചത് വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണെന്നായിരുന്നു വിവരം. ഈ സാഹചര്യത്തില്‍ വാട്സ് ആപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ദില്ലി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന് രാഹുല്‍ മെഹ്റ ബോധിപ്പിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട. സര്‍വകലാശാല പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
പോലീസ് വാട്സ് ആപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയാല്‍ ലഭിക്കാന്‍ മാസങ്ങളെടുക്കും. കോടതി ആവശ്യപ്പെട്ടാല്‍ വേഗത്തില്‍ ലഭിക്കുമെന്നും മെഹറ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവരുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് ബ്രിജേഷ് സേത്തി വ്യക്തമാക്കി.
'
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications