ഐപിഎൽ ലേലത്തിൽ മിന്നിത്തിളങ്ങി ജൂഹി ചൗളയുടെ മകളും അംബാനിയുടെ മകനും.. ആരാണ് ജാൻവി മേത്ത??
ബെംഗളുരു: ഐപിഎല്‍ എന്നത് വെറുമൊരു ക്രിക്കറ്റല്ല. അത് ഉത്സവമാണ്. കോടികള്‍ പൊടിച്ചുള്ള മാമാങ്കം എന്നുതന്നെ വേണമെങ്കില്‍ പറയാം. പണമൊഴുക്കിയുള്ള വമ്പന്‍ പാര്‍ട്ടികളും, ബോളിവുഡിലെയും ബിസിനസ് മേഖലയിലേയും പ്രമുഖന്മാര്‍ ഒത്തു ചേര്‍ന്ന് ആഘോഷിക്കുകയും ചെയ്യുന്ന ഐപിഎല്ലില്‍ ക്രിക്കറ്റ് ഒരു ഭാഗം മാത്രമാണ്.
പിച്ചിനെ പേടി.. സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻമാർ അടി നിര്‍ത്തി ഓടി.. കളി മുടങ്ങി.. ട്രോളിന്റെ പൂരം!!
ഇത്തവണ ലേലം ബെംഗളുരുവില്‍ നടന്നപ്പോഴും സംഗതി മോശമായില്ല. കളിക്കാരെയും കോച്ചുമാരെയും കൂടാതെ ഒരുപാട് സെലിബ്രിറ്റികൾ ലേലത്തിനെത്തി. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി മുതൽ ബോളിവുഡ് നടിമാരായ പ്രീതി സിന്‍റയിലും ജൂഹി ചൗളയിലും വരെ എത്തുന്നു ഈ നിര. എന്നാൽ ഈ താരത്തിളക്കത്തിലും താരമായത് ഒരു പതിനേഴുകാരിയാണ്.
ആരാണ് ജാൻവി മേത്ത
ഐപിഎല്‍ താരലേലത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ സുന്ദരി എന്ന ബഹുമതിയാണ് ജാന്‍വി മേത്തക്ക് സ്വന്തം. 17 വയസ്സേ ആയിട്ടുള്ളൂ ജാൻവിക്ക്. ഇനി ആരാണ് ജാൻവി മേത്ത എന്നാണോ. ബോളിവുഡ് നടി ജൂഹി ചൗളയുടെയും വ്യവസായിയായ ജയ് മേത്തയുടെയും മകളാണ് ജാൻവി.
ലേലത്തിനെത്തിയ പ്രമുഖർ
വരാനിരിക്കുന്ന ഐപിഎല്‍ സീസണ് മുന്നോടിയായുള്ള ലേലം ബെംഗളുരുവില്‍ നടന്നപ്പോഴും താര സാന്നിധ്യം പ്രകടമായിരുന്നു. ബോളിവുഡ് സുന്ദരിമാരായ പ്രീതി സിന്റയും ജൂഹി ചൗളയും ലേലത്തിനെത്തി. കൂടാതെ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും തിരക്കുകളെല്ലാം മാറ്റിവെച്ച് രണ്ടുദിവസത്തെ ലേലത്തില്‍ സജീവമായിരുന്നു. പ്രമുഖരായ ബിസിനസുകാര്‍ വേറെയും.
ശ്രദ്ധയാകര്‍ഷിച്ച് ജാൻവി
ഇവരൊക്കെയുണ്ടായിരുന്നെങ്കിലും ഏവരുടെയും കണ്ണുടക്കിയത് രണ്ടുപേരിലാണ്. അംബാനിയുടെ മകന്‍ ആകാശ് അംബാനി, ജൂഹിയുടെ മകള്‍ പതിനേഴുകാരിയായ ജാന്‍വി എന്നിവരാണ് ക്യാമറ കണ്ണുകളില്‍ നിറഞ്ഞുനിന്നത്. ആകാശ് മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും ജാന്‍വി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയുമായിരുന്നു ലേലം നടക്കുന്ന ഹാളിലെത്തിയത്.
ഇതൊരു പുതുമയല്ല
നേരത്തെ ഐപിഎല്‍ തുടക്കത്തില്‍ നടന്ന ലേലത്തില്‍ വിവിഐപി സുന്ദരികളില്‍ ശ്രദ്ധേയയായത് ഗായത്രി റെഡ്ഡിയായിരുന്നു. ഡെക്കാന്‍ ക്രോണിക്കല്‍സ് ചെയര്‍മാന്‍ ടി വെങ്കിടം റെഡ്ഡിയുടെ മകളാണ് ഗായത്രി. അന്ന് ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഉടമയായിരുന്ന പിതാവിനൊപ്പമാണ് ഗായത്രി സ്ഥലത്തെത്തിയിരുന്നത്. എന്നാല്‍, 2012 മുതല്‍ ടീമിനെ ഒഴിവാക്കിയതോടെ ഗായത്രിക്ക് പ്രാതിനിധ്യവും ഇല്ലാതായി.