വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യ വിരുദ്ധം: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
അഹമ്മദാബാദ്: വിയോജിപ്പിന്റെ ശബ്ദങ്ങളെ രാജ്യദ്രോഹമെന്നും ജനാധിപത്യ വിരുദ്ധമെന്നും മുദ്രകുത്തുന്നത് ജനാധിപത്യത്തിൻറെ ഹൃദയത്തിലേൽപ്പിക്കുന്ന ആഘാതമാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എതിർ സ്വരങ്ങളെ അടിച്ചമർത്താൻ രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഭയം സൃഷ്ടിക്കുകയാണെന്നും ഇത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹമ്മദാബാദിൽ പിഡി ദേശായ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനും നിയമപരമായ സംവിദാനം ജനാധിപത്യ സർക്കാർ ഉറപ്പുവരുത്തുന്നു എന്നാണ് അഭിപ്രായ ഭിന്നതകൾ സംരക്ഷിക്കുന്നത് ഓർമപ്പെടുത്തുന്നത്. അഭിപ്രായ ഭിന്നത ജനാധിപത്യത്തിൻറെ സുരക്ഷാ വാൽവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുളള നിയമങ്ങൾക്കും സംവിധാനങ്ങൾക്കുമെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. സംവാദങ്ങളെ അടിച്ചമർത്തുകയല്ല സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ നിനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പ്രസ്താവന. പ്രതികാര ഭയമില്ലാതെ ഓരോ വ്യക്തിക്കും അവരുടെ അഭിപ്രായം പറയാൻ കഴിയുന്ന ഇടങ്ങളുടെ സൃഷ്ടിയും സംരക്ഷണവും ഉറപ്പു വരുത്താനുള്ള കഴിവാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ പരീക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications