ദില്ലി കലാപം; ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത് സ്വാഭാവിക നടപടിയെന്ന് കേന്ദ്രമന്ത്രി
ദില്ലി: ദില്ലി കലാപ കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിനെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്. സുപ്രീം കോടതി ചീഫ് ജസ്റ്റിന് അധ്യക്ഷനായ കൊളീജിയത്തിന്റെ ശുപാർശ പ്രകാരമാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയിൽ രൂക്ഷ വിമർശനവുമാണ് ഉയർന്നത്.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ജഡ്ജിയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. നടപടി അപ്രതീക്ഷിതമല്ലെന്നും സ്ഥലം മാറ്റ ഉത്തരവിറങ്ങിയതിൽ ഞെട്ടലല്ല, നാണക്കേടാണ് തോന്നുന്നതെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്ര നടപടി ലജ്ജാകരമാണ്. സാമാന്യ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു.

ദില്ലി പോലീസിനെതിരെ വിമർശനം
ദില്ലി കലാപ കേസിൽ ദില്ലി പോലീസിനെതിരെ രൂക്ഷ വിമർശനമായിരുന്നു ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധർ നടത്തിയിരുന്നത്. പ്രകോപനപരമായ എല്ലാ പ്രസംഗങ്ങളിലും ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് മുരളീധർ നിരീക്ഷിച്ചിരുന്നു. ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ, അഭയ് വർമ, അനുരാഗ് താക്കൂർ എന്നിവരുടെ വിവാദ പ്രസംഗങ്ങൾ കണ്ടശേഷം ഡൽഹി പോലീസ് നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഇത് കഴിഞ്ഞ് മണിക്കൂറുകൾക്കകമായിരുന്നു സ്ഥലം മാറ്റം.

സോളിസിറ്റർ ജനറലിന്റെ ആവശ്യം
കഴിഞ്ഞ ദിവസം വാദത്തിനിടെ കേസ് പരാമർശ ഘട്ടത്തിലായതിനാൽ ചീഫ് ജസ്റ്റിസാണു പരിഗണിക്കേണ്ടതെന്നും ഇന്നത്തേക്കു മാറ്റണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് അവധിയിലാണെന്നും അടിയന്തര സ്വഭാവമുള്ളതിനാൽ ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ പാലിച്ചു തന്റെ ബെഞ്ച് കേസ് പരിഗണിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് മുരളീധർ മറുപടി നൽകികയുമായിരുന്നു. ചൊവ്വാഴ്ച രാത്രി 12.30ന് ജസ്റ്റിസിന്റെ വീട്ടിൽ വെച്ചായിരുന്നു അടിയന്തിര വാദം കേട്ടത്.

എട്ട് മണിക്കൂർ പോലീസ് അനങ്ങിയില്ല
അക്രമത്തിൽ പരുക്കേറ്റവരെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകാൻ സഹായം ആവശ്യപ്പെട്ടിട്ടും 8 മണിക്കൂർ പോലീസ് അനങ്ങിയില്ലെന്ന വിവരം ജഡ്ജി ആശുപത്രിയിൽ നേരിട്ട് വിളിച്ച് അറിയുകയായിരുന്നു. തുടർന്നാണ്, അർധരാത്രി തന്നെ കോടതി അൽ ഹിന്ദ് ആശുപത്രിയിലുള്ളവരെ ജിടിബി ആശുപത്രിയിലേക്കു മാറ്റാൻ കോടതി പോലീസിന് കർശന നിർദേശം നൽകിയത്.
|
ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണം
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപിനേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, കപില്‍ മിശ്ര എന്നിവർക്കെതിരെ കേസെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ചാണ് വ്യാഴാഴ്ച കേസ് പരിഗണിക്കുക.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications