കേരളത്തിലെ ഏറ്റവും ധനികനായ എംഎൽഎ കെ മുരളീധരൻ.. ദരിദ്രർ രണ്ട് പേർ, സ്വത്ത് വിവരങ്ങൾ പുറത്ത്
Recommended Video

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരക്കണക്ക് പുറത്ത് വന്നിട്ടുണ്ട്. 2018 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ കൈവശമുള്ളത് 48,977 രൂപ മാത്രമാണ്. ആകെ ആസ്തി 2.28 കോടി രൂപയും. കോടീശ്വരന്മാരും ലക്ഷപ്രഭുക്കളുമായ ജനപ്രതിനിധികള്‍ ഏറെയുള്ള രാജ്യമാണ് നമ്മുടേത്.
നമ്മുടെ എംഎല്‍എമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത് വന്നതില്‍ നിന്നും അക്കാര്യം ഉറപ്പാകുന്നു. കേരളത്തിലെ കോടീശ്വരനായ എംഎല്‍എ ആരാണ്? പരമദരിദ്രനോ? എംഎല്‍എമാരുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെയാണ്:

എംഎല്‍എമാരുടെ സ്വത്ത്
അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് അഥവാ എഡിആര്‍ ആണ് രാജ്യത്തെ മുഴുവന്‍ എംഎല്‍എമാരുടേയും സ്വത്ത് വിവരങ്ങളുടെ കണക്കുകളും പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും അതിസമ്പന്നന്മാരായ എംഎല്‍എമാരുള്ള സംസ്ഥാനം കര്‍ണാടകയാണ്. കോടികള്‍ സമ്പാദ്യമുള്ളവരാണ് കര്‍ണാടകത്തിലെ എംഎല്‍എമാരില്‍ പലരും.

കേരളവും മോശമല്ല
കേരളത്തിലെ എംഎല്‍എമാരും സമ്പാദ്യത്തിന്റെ കാര്യത്തില്‍ അത്ര മോശക്കാരൊന്നുമല്ല. സംസ്ഥാനത്തെ 56 എംഎല്‍എമാരുടെ സ്വത്ത് വിവരങ്ങളും പരിശോധിച്ചതില്‍ നിന്നും മനസ്സിലാകുന്നത് ശരാശരി വാര്‍ഷിക വരുമാനമെന്നത് 25.29 ലക്ഷമാണ് എന്നാണ്. എല്ലാവരുടേയും ആകെ വരുമാനമെടുത്താല്‍ അത് 14.16 കോടി വരും.

കോടീശ്വരൻ മുരളീധരൻ
കേരളത്തിലെ ഏറ്റവും ധനികനായ എംഎല്‍എ വട്ടിയൂര്‍ക്കാവില്‍ നിന്നും ജയിച്ച് നിയമസഭയില്‍ എത്തിയ കെ മുരളീധരനാണ്. രാജ്യത്തെ ഏറ്റവും ധനികരായ 20 എംഎല്‍എമാരുടെ പട്ടികയില്‍ പന്ത്രണ്ടാമനായാണ് മുരളീധരന് സ്ഥാനം പിടിച്ചിരിക്കുന്നത്. മുരളീധരന്റെ ആകെ വരുമാനം 13.04 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏറ്റവും ദരിദ്രർ
കര്‍ണാടകത്തിലെ എംഎല്‍എയായ എന്‍ നാഗരാജു ആണ് രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എ. 157.04 കോടിയാണ് നാഗരാജുവിന്റെ ആകെ വരുമാനം. കര്‍ണാടകത്തിലെ തന്നെ ആറ് എംഎല്‍എമാരാണ് കോടീശ്വരന്മാരായ 20 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കോടീശ്വരന്മാര് മാത്രമല്ല, ദരിദ്രരായ എംഎല്‍എമാരുടെ പട്ടികയും പുറത്ത് വന്നിട്ടുണ്ട്.

വിഎസ്സും രാജേഷും
കേരളത്തില്‍ നിന്ന് വിഎസ് അച്യുതാന്ദനും ആര് രാജേഷുമാണ് ഏറ്റവും വരുമാനം കുറഞ്ഞ എംഎല്‍എമാരുടെ പട്ടികയിലുള്ളത്. മലമ്പുഴ എംഎല്‍എ ആയ അച്യുതാനന്ദന് 20 പേരുടെ പട്ടികയില്‍ പത്താമനാണ്. മാവേലിക്കര എംഎല്‍എയായ ആര് രാജേഷിന്റെ സ്ഥാനമാകട്ടെ പട്ടികയില്‍ പതിനേഴാമനായാണ്. വിഎസിന് 41,000 രൂപയും രാജേഷിന് 60,000 രൂപയുമാണ് വരുമാനം.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications