കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ വിജയ് ദിവസ്... ചിത്രങ്ങളിലൂടെ

  • By Soorya Chandran
Google Oneindia Malayalam News

കാര്‍ഗില്‍: രാജ്യം ഏറ്റവും ഒടുവില്‍ കണ്ട യുദ്ധമായിരുന്നു കാര്‍ഗിലില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്ന് നടന്നത്. അഞ്ഞൂറിലേരെ ധീര ജവാന്‍മാരെ നഷ്ടമായെങ്കിലും ഇന്ത്യ അഭിമാനത്തോടെ തന്നെയാണ് ആ യുദ്ധ വിജയത്തെ കാണുന്നത്. നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താന്‍ പട്ടാളത്തിന് നല്‍കിയ ശക്തമായ മറുപടി തന്നെയായിരുന്നു ആ വിജയം.

ദ്രാസിലെ തന്ത്രപ്രധാനമായ ടൈഗര്‍ ഹില്‍സ് വരെ അന്ന് പാകിസ്താന്‍ സൈന്യം പിടിച്ചടക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ധീരമായ മുന്നേറ്റങ്ങളിലൂടെ എല്ലാം തിരിച്ചുപിടിച്ചു. 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ധീരയോദ്ധാക്കളുടെ ഓര്‍മകള്‍ക്ക് മരണമില്ല. രാജ്യമെങ്ങും കാര്‍ഗില്‍ വിജയദ് ദിവസ് ആചരിച്ചു. ചിത്രങ്ങളിലൂടെ...

വീരജവാന്‍മാരുടെ ഓര്‍മയില്‍

വീരജവാന്‍മാരുടെ ഓര്‍മയില്‍

കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമമടഞ്ഞ ജവാന്‍മാാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിവിധ സേനാമേധാവികള്‍ക്കൊപ്പം.

ജയ് ജവാന്‍

ജയ് ജവാന്‍

ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കരസേന മേധാവി ജനറല്‍ ബിക്രം സിങ്, നാവികസേന മേധാവി അഡ്മിറല്‍ റോബിന്‍ ധുവാന്‍, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രഹാന എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു.

പ്രിയപ്പെട്ടവര്‍ക്കായി

പ്രിയപ്പെട്ടവര്‍ക്കായി

കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ ബന്ധുക്കള്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. പാട്‌നയില്‍ നിന്നുള്ള കാഴ്ച.

നാവിക സേനയുടെ ആദരം

നാവിക സേനയുടെ ആദരം

ഇന്ത്യ ഗേറ്റില്‍ കാര്‍ഗില്‍ വിദയ് ദിവസിന്റെ ഭാഗമായി നാവിക സേന നടത്തിയ പരേഡ്.

 ഞങ്ങളുണ്ട് കൂടെ

ഞങ്ങളുണ്ട് കൂടെ

യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുമായ് കരസേന മേധാവി ബിക്രം സിങ് സംസാരിക്കുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ദ്രാസ് സന്ദര്‍ശിച്ചിരുന്നു.

പ്രാര്‍ത്ഥനകള്‍

പ്രാര്‍ത്ഥനകള്‍

കേന്ദ്രീയ ആര്യ യുവക് പരിഷത്തിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ് ദിവസില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥന

English summary
Kargil Vijay Diwas celebration in Pictures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X