'കർണാടക കൈവിടരുത്'; സാഹചര്യം വിലയിരുത്താൻ മൂന്ന് സമിതിയെ നിയോഗിച്ച് ബിജെപി
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിന് സർവ്വ സന്നാഹങ്ങളുമായി ഒരുങ്ങാൻ ബി ജെ പി. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാൻ മൂന്ന് സമിതികളെ ദേശീയ നേതൃത്വം നിയോഗിച്ചിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലെയും രാഷ്ട്രീയ സാഹചര്യവും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും അവലോകനവും സമിതി നിർവഹിക്കും.

ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്, കർണാടക മുഖ്യമന്ത്രി ബി.എസ്. ബൊമ്മി, സംസ്ഥാന അധ്യക്ഷൻ നളിൻ കട്ടീൽ എന്നിവരുടെ നേതൃത്വത്തിലാണ് സമിതികൾ. അരുൺ സിംഗ് നയിക്കുന്ന എട്ടംഗ സംഘത്തിൽ ഗോവിന്ദ് കൽസോർ, ആർ അശോക്, ദേശീയ ജനറൽ സെക്രട്ടറി സി ടി രവി തുടങ്ങിയ നേതാക്കളാണ് ഉൾപ്പെടുന്നത്. കട്ടീലിന് കീഴിൽ അശ്വത് നാരായൺ, വി. സോമണ്ണ എന്നിവർക്കൊപ്പം യെദ്യൂരപ്പയും ഉണ്ട്. 12 മുതൽ സമിതി അംഗങ്ങൾ വിവിധ മേഖലകളിൽ പര്യടനം നടത്തി സാഹചര്യങ്ങൾ വിലയിരുത്തും.
'ഭാവന, എങ്ങനെയാണ് ഇങ്ങനെ സുന്ദരിയായിട്ടിരിക്കാൻ കഴിയുന്നത്';കിടിലൻ ചിത്രങ്ങളുമായി നടി,വൻ വൈറൽ
ബി ജെ പി ശക്തികേന്ദ്രമായ വടക്കൻ കർണാടകയുടെ ചുമതലയാണ് അരുൺ സിംഗിന് നൽകിയിരുക്കുന്നത്. ധർവാഡ്, ബെല്ലാരി മേഖലകളുടെ ചുമതല കട്ടീലിനാണ്. മംഗളൂരു, ശിവമോഗ, കലബുർഗി എന്നിവിടങ്ങളിൽ ബൊമ്മിയുടെ നേതൃത്വത്തിലുള്ള സമിതി അംഗങ്ങളാണ് പര്യടനം നടത്തുക. ഓരോ മേഖലകളിലും രണ്ട് ദിവസം സമിതി അംഗങ്ങൾ ചെലവഴിക്കും.
ഹലാൽ, ഹിജാബ് വിഷയങ്ങൾ തങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്. എന്നാൽ ഭരണം നിലനിർത്തണമെങ്കിൽ അതുമാത്രം പോരെന്ന് ദേശീയ നേതൃത്വം പറയുന്നു. വികസന വിഷയങ്ങൾ ചർച്ചയാക്കണമെന്നതാണ് നേതൃത്വം നിർദ്ദേശിക്കുന്നത്. അതേസമയം മറുവശത്ത് കോൺഗ്രസും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഓരോ മേഖലകൾ കേന്ദ്രീകരിച്ച് പദ്ധതികൾ നടപ്പാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.മലനാട്, തീരദേശം, കല്യാൺ കർണാടക, കിറ്റൂർ കർണാടക എന്നിവിടങ്ങളിലക്കായി പ്രത്യേക കർമ്മ പദ്ധതി തന്നെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടപ്പാക്കുമെന്ന് പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാർ അറിയിച്ചിരുന്നു.
2018 ൽ കർണാടകത്തിൽ 104 സീറ്റുമായി ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ ബി ജെ പിയെ പുറത്താക്കാൻ കോൺഗ്രസ് ജെ ഡി എസുമായി സഖ്യമുണ്ടാക്കുകയും ഭരണം പിടിക്കുകയുമായിയിരുന്നു. ഒരുവർഷത്തിനിപ്പുറം സഖ്യത്തിലെ അതൃപ്തി മുതലെടുത്ത് ബി ജെ പി ഭരണം പിടിച്ചെടുത്തു. ഇരു പാർട്ടികളിൽ നിന്നുമായി 17 ഓളം എം എൽ എമാരെ മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ബി ജെ പി ഭരണം പിടിച്ചത്.
Recommended Video
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications