Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയില്‍ സർവ്വേകളെല്ലാം കോണ്‍ഗ്രസിനൊപ്പമോ: ബിജെപിക്ക് ഒട്ടും പ്രതീക്ഷയില്ലേ; കണക്കുകള്‍ പറയുന്നത്

മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന പ്രധാന സർവ്വേകളെല്ലാം അഭിപ്രായപ്പെടുന്നത് സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ്. സീ ന്യൂസ്-മാട്രിസൈസ്ന്റെ അഭിപ്രായ സർവേ മാത്രമാണ് സംസ്ഥാനത്ത് ബി ജെ പിയായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് അവകാശപ്പെടുന്നത്.

എ ബി പി-സിവോട്ടർ അഭിപ്രായ വോട്ടെടുപ്പ് കർണാടകയിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ശക്തമായി തന്നെ പ്രവചിക്കുന്നു. ബി ജെ പിക്ക് വലിയ തോൽവിയുണ്ടാകുമെന്നും ജെ ഡി എസിന്റെ പ്രകടനം വളരെ നേരിയതായിരിക്കുമെന്നും സർവേയില്‍ പറയുന്നുണ്ട്. എ ബി പി ന്യൂസ്-സിവോട്ടർ അഭിപ്രായ സർവേ പ്രകാരം കർണാടകയിലെ 224 നിയമസഭാ സീറ്റുകളിൽ 107 മുതൽ 119 വരെ സീറ്റുകൾ കോൺഗ്രസ് നേടിയേക്കും. ബി ജെ പിക്ക് 74 മുതൽ 86 സീറ്റുകളും ജെ ഡി (എസ്)ന് 23 മുതൽ 35 വരെ സീറ്റുകളും ലഭിക്കും.

 siddaramaiahbommai-1

വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ ഭരണകക്ഷിയായ ബി ജെ പി കോൺഗ്രസിനേക്കാൾ അഞ്ച് ശതമാനം പിന്നിലാകുമെന്ന് സർവേ സൂചിപ്പിക്കുന്നു. കോൺഗ്രസിന് 40 ശതമാനവും ബിജെപിക്ക് 35 ശതമാനവും വോട്ട് നേടാനാകും. ജെഡിഎസ്സിന് 17 ശതമാനം വോട്ട് ആയിരിക്കും ലഭിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി ജെ പി പരാജയപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടറിന്റെ അഭിപ്രായ സർവ്വേയും പ്രവചിക്കുന്നത്. അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ബിജെപിക്ക് 74-86 സീറ്റുകൾ മാത്രമേ ലഭിക്കൂ, 2018 ൽ പാർട്ടിക്ക് ലഭിച്ചതിനേക്കാൾ 24 സീറ്റുകൾ കുറവാണ് ഇത്.

vastu tips: ഉറക്കം ഉണർന്നാല്‍ ഉടന്‍ കണ്ണാടിയില്‍ നോക്കിയാല്‍ ദോഷം: രാവിലെ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

അഭിപ്രായ വോട്ടെടുപ്പ് പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വലിയ പിന്തുണയാണ് സിദ്ധരാമയ്യക്ക് ലഭിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വോട്ടെടുപ്പില്‍ പങ്കെടുത്ത 42 ശതമാനം പേരും കോണ്‍ഗ്രസ് നേതാവിനെ പിന്തുണച്ചപ്പോള്‍ നിലവിലെ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബസവരാജ് ബൊമ്മൈയെ പിന്തുണയ്ക്ക് 31 ശതമാനം മാത്രമാണ് എന്നതാണ് ശ്രദ്ധേയം.

സീ ന്യൂസ്-മാട്രൈസ് കർണാടക തിരഞ്ഞെടുപ്പ് അഭിപ്രായ വോട്ടെടുപ്പ് തിങ്കളാഴ്ചയായിരുന്നു പുറത്ത് വന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് അവരുടെ പ്രവചനം. ബി ജെ പിക്ക് 103 മുതല്‍ 115 വരെ സീറ്റാണ് സർവ്വേയില്‍ പറയുന്നത്. കോണ്‍ഗ്രസിന് 79 മുതല്‍ 91 വരെ സീറ്റും ജെ ഡി എസിന് 26 മുതല്‍ 36 വരെ സീറ്റും ലഭിച്ചേക്കും.

വോട്ടി വിഹിതത്തിന്റെ കാര്യത്തിലും ബി ജെ പിയാണ് മുന്നില്‍. ബി ജെ പിക്ക് 42 ശതമാനം വോട്ടും കോണ്‍ഗ്രസിന് 40 ശതമാനം വോട്ടും ലഭിച്ചേക്കും. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാറ്റിമറിച്ചേക്കുമെന്നും രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര' കോൺഗ്രസിന് വലിയ നേട്ടമുണ്ടാക്കില്ലെന്നും സീ ന്യൂസ്-മാട്രിസ് അവകാശപ്പെടുന്നു.

മാർച്ച് 29 നും 30 നും ഇടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമായി 1.80 ലക്ഷം പുരുഷന്മാരും 1.12 ലക്ഷം സ്ത്രീകളും പങ്കെടുത്തതിനാൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ഇതുവരെയുള്ള എല്ലാ അഭിപ്രായ വോട്ടെടുപ്പുകളിലും ഏറ്റവും വലിയ സാമ്പിൾ ഞങ്ങളുടേതാണെന്ന് സീ ന്യൂസ് അവകാശപ്പെട്ടു. .

അതേസമയം, കന്നഡ വാർത്താ ചാനലായ സുവർണ ന്യൂസ് 24x7, ജാൻ കി ബാത്ത് എന്നിവയും തങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും പ്രീ-പോൾ സർവേ ഫലം പുറത്ത് വിട്ടു. മെയ് 10 ലെ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് അവരുടെ പ്രവചനം. എന്നാൽ വോട്ട് വിഹിതത്തിൽ കോൺഗ്രസിന് ബിജെപിയേക്കാൾ അൽപ്പം മുന്നിലെത്തുമെന്നും സർവേ അവകാശപ്പെടുന്നു.

കന്നഡ ഔട്ട്‌ലെറ്റ് ഈഡിന നടത്തിയ പ്രീ-പോൾ സർവേയിൽ കോൺഗ്രസ് 132-140 സീറ്റുകളുമായി വ്യക്തവും സൗകര്യപ്രദവുമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതായി കാണുന്നു. 33 ശതമാനം വോട്ട് വിഹിതത്തോടെ ബിജെപി 57-65 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ഫലത്തില്‍ ഭൂരിപക്ഷം സർവ്വേയും നിലയുറപ്പിക്കുന്നത് കോണ്‍ഗ്രസിനോടൊപ്പമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+