ടിപ്പുവിന്റെ അനുയായികളെ കൊല്ലണം; പിന്‍ഗാമികളെ വനത്തിലേക്ക് അയക്കണം, ബിജെപി നേതാവ്
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്

ബെംഗളൂരു: വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. ടിപ്പുവിന്റെ അനുയായികളെ കൊല്ലണമെന്നാണ് കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കത്തീല് ആവശ്യപ്പെട്ടത്. ടിപ്പുവിന്റെ പിന്‍ഗാമികളെ വനത്തിലേക്ക് ഓടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 18ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരോട് പോരാടി രക്തസാക്ഷിത്വം വരിച്ച മൈസൂര്‍ ഭരണാധികാരിയാണ് ടിപ്പുസുല്‍ത്താന്‍.
ടിപ്പു ഹിന്ദുക്കളെ ആക്രമിച്ചു എന്നാണ് ബിജെപി നേതാക്കളുടെ പ്രചാരണം. ടിപ്പുവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ സ്കൂളിലെ പാഠ പുസ്തകങ്ങളില്‍ നിന്ന് നീക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. അതേസമയം, സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ടിപ്പുവിന്റെ ജന്മദിനം കര്‍ണാടകയില്‍ വലിയ ആഘോഷമായിരുന്നു. ബിജെപി ഈ ആഘോഷം നിര്‍ത്തിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് കര്‍ണാടക ഒരുങ്ങവെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിവാദ പ്രസ്താവന.
കോപ്പാല്‍ ജില്ലയിലെ യെലബുര്‍ഗയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു നളിന്‍ കുമാര്‍ കത്തീല്. നമ്മള് രാമന്റെയും ഹനുമാന്റെയും ഭക്തരാണ്. ടിപ്പുവിന്റെ അനുയായികളല്ല. ടിപ്പുവിന്റെ അനുയായികളെ വീട്ടിലേക്ക് അയക്കാം. നിങ്ങള്‍ ഹനുമാനെയാണോ ടിപ്പുവിനെയാണോ ആരാധിക്കുന്നത്. ടിപ്പുവിന്റെ അനുയായികളെ കാട്ടിലേക്ക് അയക്കണം. ടിപ്പുവിന്റെ അനുയായികളെ ജീവനോടെ വച്ചേക്കരുതെന്നും കത്തീല് പറഞ്ഞു.
ടിപ്പുവിനെയും ഹനുമാനെയും ചേര്‍ത്താണ് ബിജെപി എപ്പോഴും കര്‍ണാടകയില്‍ രാഷ്ട്രീയ പ്രചാരണം നടത്താറുള്ളത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിന് എത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിച്ച ചോദ്യവും ഇതായിരുന്നു. കര്‍ണാടക ഹനുമാന്റെ മണ്ണാണ്. വിജയനഗര സാമ്രാജ്യമാണ് ഇവിടെ ഭരിച്ചിരുന്നത്. കോണ്‍ഗ്രസുകാര്‍ ടിപ്പുവിനെയാണ് ആരാധിക്കുന്നത്. കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരുതവണ തള്ളിക്കളഞ്ഞാല്‍ പിന്നെ ടിപ്പുവിനെ ആരാധിക്കാന്‍ ആളുണ്ടാകില്ലെന്നും യോഗി ആദിത്യനാഥ് പ്രസംഗിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ടിപ്പുവിനെയാണ് കര്‍ണാടകയില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ടിപ്പുവും സവര്‍ക്കറും തമ്മിലുള്ള പോരാട്ടമാണ് വരുന്ന തിരഞ്ഞെടുപ്പ് എന്നായിരുന്നു അടുത്തിടെ കത്തീലിന്റെ വിവാദ പ്രസ്താവന. കോണ്‍ഗ്രസ് അനാവശ്യമായി ടിപ്പു ജയന്തി ആഘോഷിക്കുകയാണ്. സവര്‍ക്കറെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നുവെന്നും കത്തീല് പറഞ്ഞിരുന്നു. 224 അംഗ കര്‍ണാടക നിയമസഭയിലേക്ക് ഏപ്രില്‍-മെയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications