സുനില്‍ കനുഗോലുവിന് ക്യാബിനറ്റ് റാങ്ക്, സിദ്ധരാമയ്യയുടെ ഉപദേഷ്ടാവ്; കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തിന്റെ ബുദ്ധികേന്ദ്രം സുനില്‍ കനുഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് സിദ്ധരാമയ്യ. കോണ്‍ഗ്രസിന്റെ മുഖ്യ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് സുനില്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രചാരണത്തിന് നേതൃത്വം നല്‍കിയത് സുനിലാണ്. അദ്ദേഹത്തിന് ക്യാബിനറ്റ് പദവിയോടെയാണ് ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ 2024 ലോക്സഭാ പ്രചാരണത്തിന്റെ ചുമതലയും സുനിലാണ് ഉള്ളത്. പ്രചാരണം, സര്‍വേകള്‍, എന്നിവ സുനിലിന്റെ നേതൃത്വത്തിലാണ് കര്‍ണാടകയില്‍ നടന്നത്. ഇതെല്ലാം കോണ്‍ഗ്രസിന് ഗുണമായി മാറിയെന്നാണ് ഫലം വന്നപ്പോള്‍ തെളിഞ്ഞത്.

നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട് സുനില്‍. അപ്രതീക്ഷിതമായിട്ടായിരുന്നു സുനില്‍ 2022ല്‍ കോണ്‍ഗ്രസിലെത്തി. പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് സുനില്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. സുനിലിന്റെ മൈന്‍ഡ് ഷെയര്‍ അനലിറ്റിക്സ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അജണ്ട രൂപീകരിക്കുന്നതില്‍ നിര്‍ണായകമായിരുന്നു.
പേ സിഎം എന്ന പ്രചാരണം കര്‍ണാടകയില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 40 ശതമാനം കമ്മീഷന് സര്‍ക്കാര്‍ എന്ന മറ്റൊരു പ്രചാരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ലക്ഷ്യമിട്ടുള്ള ഈ പ്രചാരണങ്ങള്‍ ബിജെപിയെ ദുര്‍ബലമാക്കുകയും ചെയ്തു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഞ്ച് സര്‍വേകളാണ് സുനിലും, അദ്ദേഹത്തിന്റെ ടീമും ചേര്‍ന്ന് നടത്തിയത്.
ഇതിലൂടെയാണ് ഏതൊക്കെ സീറ്റാണ് കോണ്‍ഗ്രസ് ചെറിയ മാര്‍ജിനില്‍ പിന്നില്‍ നില്‍ക്കുന്നതെന്ന് കണ്ടെത്തിയത്.ഇവിടെ തിരുത്തല്‍ നടപടിക്ക് സുനില്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതെല്ലാം കൃത്യമായി പാലിച്ചാണ് കോണ്‍ഗ്രസ് വമ്പന്‍ ഭൂരിപക്ഷത്തിലക്ക് എത്തിയത്. സുനില്‍ നിരവധി സംസ്ഥാനങ്ങളില്‍ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലെ പാര്‍ട്ടികള്‍ക്കായുള്ള പ്രചാരണങ്ങള്‍ക്ക് ശേഷമാണ് സുനില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സുനില്‍ അധികം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറില്ല. തീരെ അറിയപ്പെടാനും അദ്ദേഹത്തിന് താല്പര്യമില്ല. പകരം നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇത് കോണ്‍ഗ്രസിന് സ്വീകാര്യമായിരുന്നു. നേരത്തെ പ്രശാന്ത് കിഷോറിനൊപ്പമായിരുന്നു സുനില്‍ പ്രവര്‍ത്തിച്ചിരുന്നു. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് പ്രശാന്ത് ഒപ്പം നിന്നപ്പോള്‍ സുനിലും അതിന്റെ ഭാഗമായിരുന്നു.
ഡിഎംകെ, അണ്ണാഡിഎംകെ, എന്നിവര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2015ല്‍ നമക്ക് നാമൈ എന്ന പ്രചാരണം സ്റ്റാലിനായി തയ്യാറാക്കിയതും സുനിലിന്റെ തന്ത്രമാണ്. തെലങ്കാനയില്‍ നേരത്തെ കെസിആറിനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്ന് സുനിലിന്റെ ഓഫീസില്‍ അടക്കം റെയ്ഡും നടത്തിയിരുന്നു. അന്ന് കോണ്‍ഗ്രസാണ് ഇവരുടെ രക്ഷയ്ക്കെത്തിയത്.
-
മുസ്ലിം ലീഗിന് 2 സീറ്റ് മാത്രം; ചിഹ്നം മാറില്ല, കോണ്‍ഗ്രസുമായി യോജിക്കാതെ ഡിഎംകെ, തര്‍ക്കം -
സ്വർണം വിൽക്കാനുണ്ടോ? 1 പവനായാലും 10 പവനായാലും ലക്ഷങ്ങൾ കൈയ്യിൽ കിട്ടും..ഇതാണ് ആ സമയം -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; കേരള വിപണിയില്‍ ട്വിസ്റ്റ്, ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, പവന് വില -
സ്വർണ വില പവന് 1.87 ലക്ഷത്തിലേക്ക്? പവൻ വില 3 ലക്ഷം കടന്നേക്കും..അമ്പരപ്പിച്ച് പുതിയ പ്രവചനം -
അടുക്കളയില്‍ പല്ലികള്‍ മുട്ടയിട്ട് പെരുകുന്നുണ്ടോ? പല്ലി മുട്ടകള്‍ കണ്ടെത്താനുള്ള വഴികള്‍ ഇതാ -
സ്വർണ വില ഗ്രാമിന് 17000ത്തിന് മുകളിലേക്ക്? തിങ്കളാഴ്ച സ്വർണം കത്തിക്കയറും..പവൻ വില 1.50 ലക്ഷമാകും? -
സ്വര്‍ണത്തില്‍ ചരിത്ര തിരുത്ത്; ഞായറാഴ്ച സ്വര്‍ണവില മാറുന്നത് ആദ്യം, ഇന്ന് പവന് വിലയില്‍ കുതിപ്പ് -
നാളെ സ്കൂൾ അവധി..ഈ 28 സ്കൂളുകൾക്ക് മാത്രം..ചൊവ്വാഴ്ച ഈ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി -
പ്രതീക്ഷിച്ചത് തന്നെ... സ്വര്‍ണം കുതിച്ചു; ആഗോളവിപണിയില്‍ വന്‍വില; വെള്ളിയും കുതിക്കുന്നു -
പരീക്ഷകളില്‍ വിജയിക്കും, വ്യാപാരം ലാഭകരമാകും, സന്തോഷവാര്‍ത്ത കേള്‍ക്കും, ദാമ്പത്യ സന്തോഷം, നാൾഫലം -
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെ എണ്ണ ഉല്‍പ്പാദനം കൂട്ടും; യുദ്ധത്തിനിടെ ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത












Click it and Unblock the Notifications