62 അടി നീളവും 750 ടൺ ഭാരവുമുള്ള ഹനുമാൻ പ്രതിമ; കൊണ്ടുപോയത് 300 ചക്രമുള്ള വാഹനത്തിൽ, പിന്നീട്...
ബെംഗളൂരു: പതിനഞ്ച് മണിക്കൂറോളം യാത്ര തടസ്സം സൃഷ്ടിച്ച് ഹനുമാൻ പ്രതിമ. ഒരു വലിയ വാഹനത്തിൽ 62 അടി നീളവും 750 ടൺ ഭാരവുമുള്ള ഹനുമാൻ പ്രതിമ കൊണ്ടു പോയതാണ് നാട്ടുകാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ചത്. ഈസ്റ്റ് ബെംഗളൂരുവിലെ കൊലാറിൽ നിന്ന് കോച്ചറകനഹള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഹനുമാൻ പ്രതിമ. തിരഞ്ഞെടുപ്പ് ചട്ടലംഘനം നിലനിൽക്കുന്നതിനാലും ഗതാഗത തടസ്സം സൃഷിടിക്കുന്നതിനാലും എൻച്ച് 48 വഴി പ്രതിമ കൊണ്ടുപോകുന്നത് പേലീസ് തടഞ്ഞു.
300 ചക്രമുള്ള വലിയ വാഹനത്തിലാണ് ഹനുമാൻ പ്രതിമ കൊണ്ടുപോകുന്നത്. തിങ്കളാഴ്ച പോലീസ് തടഞ്ഞവാഹനം ചൊവ്വാഴ്ച ഉച്ചയോടെ തിരഞ്ഞെടുപ്പ് കമ്മീന്റെ അനുവാദത്തോടെ കൊണ്ടുപോയെന്ന് ശ്രീ രാമ ചൈതന്യ വർധിനി ട്രസ്റ്റി മുനിരാജു പറഞ്ഞു. മണിക്കൂറുകളോളമാണ് ഓൾഡ് മദ്രാസ് റോഡിൽ ഗതഗത കുരുക്ക് അനുഭവപ്പെട്ടത്.

ഗതാഗത വകുപ്പിന്റെ അനുവാദത്തോടെ തന്നെയായിരുന്നു ഹനുമാൻ പ്രതിമ വലി വാഹനത്തിൽ റോഡിലൂടെ കൊണ്ടുപോയത്. എന്നാൽ തെറ്റിദ്ധാരണയുടെ പേരിലാണ് പോലീസ് തിങ്കളാഴ്ച വാഹനം തടഞ്ഞതെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതിമ റോഡിലൂടെ കൊണ്ടുപോകുന്നതിന് അനുവാദം വാങ്ങിയിരുന്നു. അനുവാദമില്ലെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് വാഹനം തടഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഹനുാമാന്റെ തോളിലിരിക്കുന്ന രാമന്റെയും ലക്ഷ്മണന്റെയും പ്രതിമയാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും, ഇതിന്റെ നിർമ്മാണം അടുത്ത വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും മുനി രാജു പറഞ്ഞു.












Click it and Unblock the Notifications