ബജ്റംഗ്ദൾ നിരോധനം കർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടിയാകുമോ? സർവ്വേ പറയുന്നത് ഇങ്ങനെ..
ബംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് കടന്നപ്പോഴാണ് കോൺഗ്രസിനെ കടന്നാക്രമിക്കാൻ 'ബജ്റംഗദൾ' വിഷയം ബിജെപിക്ക് ലഭിക്കുന്നത്. അധികാരം ലഭിച്ചാൽ ബജറംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെയായിരുന്നു ബിജെപി രംഗത്തെത്തിയത്.
മുൻപ് ശ്രീരാമനെ എതിർത്തവരാണ് കോൺഗ്രസ് എന്നും അവർ 'ബജ്റംഗ്ബലി'ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി അടക്കമുള്ളവർ വിമർശിച്ചു. ഹനുമാൻ ചാലിസ ചൊല്ലിയും കോൺഗ്രസ് പ്രകടന പത്രിക കത്തിച്ചുമെല്ലാം വിഷയം പരമാവധി ചർച്ചയാക്കുകയാണ് ബി ജെ പി.

സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ വിഷയം കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ചർച്ചകൾ ശക്തമാണ് . ഇപ്പോഴിതാ'ബജ്റംഗ്ദൾ' വിഷയം കോൺഗ്രസിന് അനുകൂലമാകുമോ അതോ പ്രതികൂലമാകുമോയെന്നത് സംബന്ധിച്ചുള്ള സർവ്വേ ഫലം പുറത്തുവന്നിരിക്കുകയാണ്.
കോൺഗ്രസിന് വിഷയം ഗുണം ചെയ്യുമെന്നാണ് എ ബി പി-സി വോട്ടർ സർവ്വേയിൽ പങ്കെടുത്ത 37 ശതമാനം പേരും പറയുന്നത്.അതേസമയം തിരിച്ചടിക്കുമെന്ന് 44 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ വിഷയം ഒരു തരത്തിലും തിരിച്ചടിയാകില്ലെന്നാണ് കോൺഗ്രസിന്റെ സർവ്വേയിലെ കണ്ടെത്തൽ.
സർവേ പ്രകാരം കർണാടകയിലെ ഏഴ് ശതമാനം വോട്ടർമാർക്ക് മാത്രമേ എന്താണ് പ്രശ്‌നമെന്ന് പോലും അറിയാമെന്നും ഇതിൽ 10 ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ ഇതൊരു തിരഞ്ഞെടുപ്പ് വിഷയമാണെന്ന് കരുതുന്നുള്ളൂവെന്നും സർവ്വേയിൽ പറയുന്നു. വിഷയം ബിജെപി വിരുദ്ധ വോട്ടുകൾ പെട്ടിയിലാക്കാൻ തങ്ങളെ സഹായിക്കുമെന്നാണ് സർവ്വേയിലെ കണ്ടെത്തൽ എന്നും നേതാക്കൾ പറയുന്നു.
തീരപ്രദേശങ്ങളിലെ നാല് സീറ്റുകളിൽ മാത്രം 1000-1500 വോട്ടുകൾ നഷ്ടമായേക്കാമെന്നും അത് തിരിച്ചുപിടിക്കാനായി കൂടുതൽ പ്രയത്നിക്കാൻ അവിടത്തെ സ്ഥാനാർത്ഥികളെ അറിയിച്ചിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 'ബി ജെ പി ഈ വിഷയം ആയുധമാക്കട്ടെ, ഞങ്ങളെ സംബന്ധിച്ച് 90 ഓളം മണ്ഡലങ്ങളിൽ ഞങ്ങളുടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങളിൽ എത്തിക്കേണ്ടതുണ്ട്, അതിലാണ് പാർട്ടി ശ്രദ്ധ പതിപ്പിക്കുന്നത്', കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വിദ്വേഷ പ്രചരണത്തിന് നേതൃത്വം നൽകുന്ന വ്യക്തികൾക്കും വർഗീയ സംഘടനകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം. ബജ്റംഗദളിനേയും പോപ്പുലർ ഫ്രണ്ടിനേയും നിയമം മൂലം നിരോധിക്കുമെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.
അതേസമയം കോൺഗ്രസിന്റെ പ്രഖ്യാപനം കല്യാൺ കർണാടക മേഖലയിൽ കോൺഗ്രസിന് വലിയ വെല്ലുവിളിയായേക്കുമെന്ന വിലയിരുത്തൽ ഉണ്ട്. ബിദാർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, കൊപ്പൽ, ബല്ലാരി, വിജയനഗർ എന്നിങ്ങനെ ഏഴ് ജില്ലകളിലായി ഇവിടെ 41 സീറ്റുകളാണ് ഉള്ളത്. 2021 ൽ ഇവിടെ 21 സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചത്.
എന്നാൽ ഹനുമാൻ ജൻമദേശം എന്ന് വിളിക്കപ്പെടുന്ന കൊപ്പാൽ ജില്ലയിലെ അഞ്ജനാദ്രി ഹിൽ ഉൾപ്പെടെയുള്ള മേഖലകളിൽ കോൺഗ്രസിന് ഇക്കുറി ക്ഷീണം സംഭവിച്ചേക്കാം. മേഖലയിലെ വലിയ വിഭാഗം ഹനുമാൻ ഭക്തരാണ്, പ്രത്യേകിച്ച് വാത്മീകി നായക് സമുദായത്തിൽ നിന്നുള്ളവർ. പകുതിയിൽ അധികം യുവാക്കളും ബജ്റംഗ്ദൾ അംഗങ്ങൾ കൂടിയാണ്. സമുദായത്തിനിടയിൽ വിഷയം സജീവമാക്കി വോട്ട് പിടിക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം പ്രതിഷേധം തണുപ്പിക്കാൻ കര്‍ണാടകയില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്നാണ് ഇപ്പോൾ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഹനുമാന്‍ ക്ഷേത്രങ്ങള്‍ വികസിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പുതിയ ഹനുമാൻ ക്ഷേത്രങ്ങൾ പണിയുമെന്നും കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. അഞ്ജനാദ്രിക്കായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications