കര്‍ണാടകം ത്രിശങ്കുവിൽ: ബിജെപി 103, കോൺഗ്രസ് 78, ജെഡിഎസ് 38... പന്ത് ഗവർണറുടെ കോര്‍ട്ടിൽ!!
Official EC trends: BJP now leading on 110 seats, Congress 56, JD(S)+ 39 , Others 02. #KarnatakaElectionResults2018 pic.twitter.com/Xq5HxJbp4C
— ANI (@ANI) 15 May 2018
#Visuals from a counting center (Maharani College) in Bengaluru ahead of counting of votes for #KarnatakaElections2018; additional security has been deployed across 38 counting centres in the state pic.twitter.com/ehXdk6hvgr
— ANI (@ANI) May 15, 2018
ബെംഗളൂരു: 2019 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ എന്ന് കരുതപ്പെടുന്ന കർണാടക നിയമഭ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 224 നിയോജക മണ്ഡലങ്ങളിൽ 222 ഇടങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. സ്ഥാനാർഥിയുടെ മരണവും ക്രമക്കേടും കാരണം രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. 224 അംഗ അസംബ്ലിയിലേക്ക് കേവലഭൂരിപക്ഷത്തിനായി കോൺഗ്രസ്, ബി ജെ പി, ജെ ഡി എസ് എന്നീ കക്ഷികളാണ് പോരാടുന്നത്. ആം ആദ്മി പാർട്ടിയും എം ഇ പിയും സ്വതന്ത്രരും മത്സര രംഗത്തുണ്ട്.
72.13 ശതമാനം പേരാണ് കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. വോട്ടിങ് ശതമാനം കൂടിയത് തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പിയും കോൺഗ്രസും. ആരും ജയിക്കാം എന്നതാണ് കർണാടകയിലെ ഇത്തവണത്തെ സ്ഥിതി. തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. വ്യക്തമായ ഒരു ഭൂരിപക്ഷം പ്രവചിക്കാൻ അഭിപ്രായ സര്‍വേകൾക്കോ എക്സിറ്റ് പോളുകൾക്കോ കഴിഞ്ഞിട്ടില്ല. കോൺഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം എത്തിയേക്കുമെന്നും ജെ ഡി എസ് നിർണായക ശക്തിയായേക്കും എന്നുമാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി പ്രസിഡണ്ട് അമിത് ഷാ തുടങ്ങിയ പ്രമുഖരെ ഇറക്കി കർണാടകം പിടിക്കാൻ ബി ജെ പി നടത്തിയ ശ്രമം വിജയിച്ചോ എന്നാണ് ഇന്ന് അറിയാൻ പോകുന്നത്. മറുവശത്ത് കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രചാരണത്തിനെത്തി. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. 11 മണിയോടെ വ്യക്തമായ സൂചനകൾ ലഭ്യമാകും.