വോട്ടു ചെയ്യുന്നവർക്ക് ചായ മുതൽ ഇന്റർനെറ്റ് വരെ സൗജന്യം: കന്നിവോട്ടുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍

ബെംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്ന വോട്ടർമാർക്കായി സൗജന്യ ഒാഫറുകൾ പ്രഖ്യാപിച്ച് വ്യാപാര സ്ഥാപനങ്ങൾ. ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് യുവതീയുവാക്കൾക്കിടയിൽ തെരഞ്ഞെടുപ്പിെൻറ പ്രാധാന്യം അറിയിക്കാനും വോട്ടിങ്ങിനെ പ്രോത്സാഹിപ്പിക്കാനുമാണ് ആദ്യമായി വോട്ടു ചെയ്യുന്നവർക്കും മറ്റുള്ള വോട്ടർമാർക്കും കടകളിൽ ആനുകൂല്യം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. വോട്ടിങ് ദിവസമായ ശനിയാഴ്ച രാജാജി നഗർ സെക്കൻഡ് സ്റ്റേജിലെ സൈബർ കഫേയിൽ വോട്ടർമാർക്ക് സൗജന്യ ഇൻറർനെറ്റ് സൗകര്യമാണ് നൽകുന്നത്.


കൂടാതെ, ഒരു പേജിന് 25 പൈസ നിരക്കിൽ ഫോട്ടോസ്റ്റാറ്റും എടുത്തുനൽകും. ഒരു രൂപയാണ് സാധാരണ നിരക്ക്. യുവാക്കളെ വോട്ട് ചെയ്യാൻ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈബർ കഫേ ഉടമ എസ്. വിശ്വേശ്വര അയ്യർ പുതിയ സേവനം ലഭ്യമാക്കുന്നത്. നൃപതുംഗ റോഡിലെ നിസർഗ ഗ്രാൻഡ് പ്യൂവർ ഹോട്ടലിൽ കന്നി വോട്ടർമാർക്ക് സൗജന്യമായി മസാല ദോശയാണ് നൽകുക. വോട്ടർ തിരിച്ചറിയിൽ കാർഡും മഷി പുരട്ടിയ കൈവിരലും കാണിച്ചാൽ രുചിയുള്ള മസാലദോശ കന്നിവോട്ടർമാർക്ക് ഇവിടെനിന്നും കഴിക്കാം. മറ്റു വോട്ടർമാർക്ക് ഇവിടെനിന്നും സൗജന്യമായി കാപ്പിയും നൽകും. വാസുദേവ അഡിഗയുടെ 20 കടകളിലും സൗജന്യ കാപ്പി വോട്ടർമാർക്ക് നൽകും. എന്തായാലും വോട്ടുചെയ്തു ക്യൂനിന്ന് ക്ഷീണിച്ചാലും അതുകഴിഞ്ഞാൾ നല്ല കാപ്പിയും മസാലദോശയും ഒക്കെ കഴിച്ച് വീട്ടിലെത്താം.

mobile

ഭക്ഷണത്തിനും ഇൻറർനെറ്റിനും പുറമെ കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐ.ഐ)യുടെ ഭാഗമായ യങ് ഇന്ത്യൻസ് ബംഗളൂരുവിെൻറ ഷോ ദി ഇങ്ക് പ്രചാരണ പരിപാടിയുടെ ഭാഗമായി ബംഗളൂരു അപ്പാർട്ട്മെൻറ് അസോസിയേഷ‍െൻറ സഹകരണത്തോടെ വിവിധ സ്ഥാപനങ്ങളിൽ ഡിസ്കൗണ്ടുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ശങ്കരണ കണ്ണാശുപത്രി, ആനന്ദ് സ്വീറ്റ്സ്, ഇൻലിംഗ്വ, ബോഡി ക്രാഫ്റ്റ് സലൂൺ, ഒറിഗാമി തുടങ്ങിയ പത്തിലേറെ സ്ഥാപനങ്ങളാണ് വോട്ടു ചെയ്തുവരുന്നവർക്ക് പല ഒാഫറുകളും നൽകുന്നത്. 224 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15നാണ് വോട്ടെണ്ണല്‍.

കോണ്‍ഗ്രസിനും ബിജെപിക്കും വാശിയേറിയ തിരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ ഇത്തവണ നടക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും തിരിച്ചുവരാന്‍ ബിജെപിയും ശക്തമായ പോരാട്ടം നടത്തുമ്പോള്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്നാണ് ജനതാദള്‍ എസിന്റെ പ്രതീക്ഷ. നാല്‍പ്പതോളം സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിര്‍ണായക ശക്തിയാകാമെന്ന കണക്കുകൂട്ടലിലാണ് ജനതാദള്‍ സെക്യുലര്‍. 19 സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്.

cm-

ദേശീയ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിന് കര്‍ണാടകയിലെത്തി പ്രചരണം കൊഴുപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, ഉമ്മന്‍ ചാണ്ടി, ഗുലാം നബി ആസാദ് തുടങ്ങി മുതിര്‍ന്ന നേതാക്കളായിരുന്നു കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങിയത്. മറുഭാഗത്ത് പ്രധാന മന്ത്രി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരാണ് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത്.

-rahul-gandhi

പണമൊഴുക്കിന് പുറമെ ഒരുഭാഗത്ത് ബിജെപിയുടെ മതധ്രുവീകരണ പ്രചരണത്തിനും കോണ്‍ഗ്രസിന്റെ പ്രാദേശികവാദത്തിനും സംസ്ഥാനം സാക്ഷിയായി. അവസാന ഘട്ടമായപ്പോള്‍ വ്യക്തിഗതമായ അധിക്ഷേപങ്ങളിലേക്ക് പ്രചാരണം അധഃപതിച്ചു. അഴിമതിക്കേസില്‍ ജയിലിലായ യെദ്യൂരപ്പയല്ലാതെ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലാത്തതും ബിജെപിക്ക് തിരിച്ചടിയായി. വികസനമോ ജനകീയ പ്രശ്‌നങ്ങളോ ഉയര്‍ത്താതെ സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിനെ ആശ്രയിക്കേണ്ടി വന്നു കോണ്‍ഗ്രസിന്.

hd-kumaraswamy-

കര്‍ഷകരുടെ പിന്തുണയിലാണ് ജനതാദള്‍ -എസിന്റെ പ്രതീക്ഷ. തൂക്കുസഭയായിരിക്കുമെന്ന സര്‍വേഫലത്തില്‍ സന്തോഷിക്കുന്നതും അവരാണ്. ജനതാദള്‍ -എസിന്റെ പിന്തുണയില്ലാതെ സര്‍ക്കാരുണ്ടാവില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ മണ്ഡലങ്ങള്‍ - 224 തിരഞ്ഞെടുപ്പ് നടക്കുന്നത് - 223 വോട്ടര്‍മാര്‍ - 5.12 കോടി സ്ത്രീ വോട്ടര്‍മാര്‍ - 2.44 കോടി സ്ഥാനാര്‍ഥികള്‍ - 2655 സ്വതന്ത്രര്‍ - 1155 വനിതാ സ്ഥാനാര്‍ഥികള്‍ - 219 വോട്ടെടുപ്പ് - മേയ് 12 വോട്ടെണ്ണല്‍ - മേയ് 15.വോട്ടെടുപ്പ് നടക്കുന്നതിനെ മുന്നെ സത്യപ്രതിജ്ഞാ ചടങ്ങ് വരെ നിശ്ചയിച്ചാണ് ബിജെപി കര്‍ണാടകത്തില്‍ പ്രചാരണം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+