കര്‍ണ്ണാടക ഇലക്ഷന് 2018: കോണ്‍ഗ്രസിന് ഇത് നേട്ടമോ കോട്ടമോ??
ജെഡിഎസുമായി കൂട്ട്കൂടി കര്‍ണാടകയില്‍ ബിജെപയില്‍ നിന്ന് അധികാരം തിരിച്ച് പിടിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കാണുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഈ നീക്കം ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പ്രാദേശിക പാര്‍ട്ടിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ട് കൊടുത്തതും പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഉണര്‍വ് നല്കുന്നു. മാത്രമല്ല,കർണാടകയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് മമത ബാനർജി, ബി.എസ്.പി നേതാവ് മായാവതി, ആർ.ജെ.ഡി നേതാവ് തേജസ് യാദവ് തുടങ്ങിയവരെ ക്ഷണിച്ചിട്ടുമുണ്ട്.
ദേശീയ തലത്തിൽ കോൺഗ്രസിന് പ്രതിപക്ഷ നിരയുടെ നേതൃപദവിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വവും പ്രദേശിക പാര്‍ട്ടികള്‍ വിട്ടുനല്കമോ എന്നത് സംശയമായി തുടരുന്നു.അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള സന്നദ്ധത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, മമത ബാനർജിയുടെയും മറ്റുള്ളവരുടെയും പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനുള്ള അവകാശവാദവും ഒരു ഭാഗത്ത് നില്ക്കുന്നു.ഫെഡറൽ മുന്നണി നീക്കവുമായി അവർ മുന്നോട്ടുനീങ്ങുകയുമാണ്.കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ അടുത്ത ലോക്സഭതിരഞ്ഞെടുപ്പില്‍ ദേശിയതലത്തില്‍ നടക്കാന്‍ പോകുന്നതിന്രെ പ്രതിഫലനമാണെന്ന് മായാവതി പറയുന്നു.