കര്‍ണാടകയില്‍ നഷ്ടം വിതച്ച് പ്രളയം: 15000കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍, 850 വീടുകള്‍ തകര്‍ന്നു!
ബെംഗൂരു: കേരളത്തെ പോലെ തന്നെ തൊട്ടുടത്ത സംസ്ഥാനമായ കര്‍ണാടകയിലും പേമാരിയിലും മണ്ണിടിച്ചിലിലും പ്രളയത്തിലും ഉണ്ടായത് വന്‍ നഷ്ടങ്ങള്‍. ഏകദേശം 15000കോടിയുടെ നഷ്ടമുണ്ടായതായണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ തടയുന്നു. കുടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് കുടകിലാണ്. 850 വീടുകള്‍ ഇതിനോടകം കുടക് മേഖലയില്‍ മാത്രം തകര്‍ന്നു. പ്രധാന കാര്‍ഷിക-വ്യാപാര മേഖലയായ കുടകിന്റെ തകര്‍ച്ച സംസ്ഥാനത്തെ വന്‍തോതില്‍ ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
കാവേരി നദി കരകവിഞ്ഞൊഴുകി കൃഷിയിടങ്ങിലേക്കും ജനവാസ മേഖലകളിലേക്കും കയറി. വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദക്ഷിണ കന്നഡ ജില്ലയിലെ കുടകും മടിക്കേരിയും തകര്‍ന്നു കിടക്കുന്ന കാഴ്ച്ച. ഓറഞ്ച് തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും മൈസൂര്‍-മടിക്കേരി, മൈസൂര്‍-മംഗലുരു റോഡുകളും കുത്തിയൊലിച്ചു. നാലായിരത്തോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തി. പ്രതികൂല സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണ്. പലയിടത്തും എത്തിപ്പെടാനാവുന്നില്ല. 17 ദുരിതാശ്വാസ ക്യാംപുകളിലായി നാലായിരത്തിലധികം പേര്‍ ഇതിനോടകം ഉണ്ട്.
റോഡുകളും കൃഷിയിടങ്ങളും പൂര്‍വ്വ സ്ഥ്തിയിലെത്തിക്കാന്‍ ദീര്‍ഘനാളെടുക്കും. കര്‍ണാക സര്‍ക്കാരിനൊപ്പം കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകളും സൈനിക വിഭാഗങ്ങളും ചേര്‍ന്ന് 2000ത്തോളം പേരാണ് ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.