Get Updates
Get notified of breaking news, exclusive insights, and must-see stories!

തര്‍ക്കം അതിരുകടന്നു; രോഹിണി ഐഎഎസിന്റെ സ്വകാര്യ ചിത്രങ്ങള്‍ രൂപ ഐപിഎസ് പുറത്തുവിട്ടു

തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

IAs

ബെംഗളൂരു: ഐഎഎസ്- ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ തർക്കംമൂത്ത് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുന്നതിലേക്ക് എത്തി.
കർണാടകയിലാണ് ഐഎഎസ്- ഐപിഎസ് വനിതാ ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രശ്നം അതിരുവിട്ടത്.

ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ ഐപിഎസ് ഓഫീസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി.രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു.

പുരുഷ ഐഎഎസ് ഓഫീസർമാർക്ക് ചിത്രമയച്ചു...

പുരുഷ ഐഎഎസ് ഓഫീസർമാർക്ക് ചിത്രമയച്ചു...

പുരുഷ ഐഎഎസ് ഓഫീസർമാർക്ക് രോഹിണി ചിത്രങ്ങൾ അയച്ചുവെന്നാണ് രൂപ ആരോപിച്ചത്. തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മോശമായ പെരുമാറ്റത്തിനും ക്രിമിനൽ കുറ്റങ്ങൾക്കും തുല്യമായ പ്രവർത്തനങ്ങൾക്ക് ഉചിതമായ അധികാരികളുമായി താൻ നിയമപരവും മറ്റ് നടപടികളും സ്വീകരിക്കുമെന്ന് രോഹിണി പ്രസ്താവനയിൽ പറയുന്നു.

ആർക്കാണ് അയച്ചത്...

ആർക്കാണ് അയച്ചത്...

"എന്നെ അപകീർത്തിപ്പെടുത്താൻ അവൾ സോഷ്യൽ മീഡിയയിൽ നിന്ന് ഫോട്ടോകളും (എന്റെ) വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ സ്‌ക്രീൻഷോട്ടുകളും ശേഖരിച്ചു. ഞാൻ ഈ ചിത്രങ്ങൾ ചില ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തുവെന്ന് അവർ ആരോപിച്ചതിനാൽ, അവരുടെ പേരുകൾ വെളിപ്പെടുത്താൻ ഞാൻ അവളോട് അഭ്യർത്ഥിക്കുന്നു, " രോഹിണി പറഞ്ഞു.

രോഹിണിയുടെ ഏഴ് ചിത്രങ്ങൾ...

രോഹിണിയുടെ ഏഴ് ചിത്രങ്ങൾ...

രോഹിണിയുടെ ഏഴ് ചിത്രങ്ങൾ 2021ലും 2022ലും ഐഎഎസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചുവെന്നാരോപിച്ച് ഞായറാഴ്ച രൂപ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഒരു വനിതാ ഐഎഎസ് ഓഫീസർ അത്തരത്തിലുള്ള ചിത്രങ്ങൾ അയക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്. ഒന്ന്, രണ്ടല്ല, മൂന്ന് പുരുഷ ഐഎഎസ് ഉദ്യോഗസ്ഥർ? അപ്പോൾ ഇത് (രോഹിണി സിന്ധുരിയുടെ) സ്വകാര്യ കാര്യമല്ല". അഖിലേന്ത്യ സർവീസ് പെരുമാറ്റ ചട്ടങ്ങൾ അനുസരിച്ച്, അത്തരം ചിത്രങ്ങൾ പങ്കിടുന്നതും അത്തരം സംഭാഷണങ്ങൾ നടത്തുന്നതും കുറ്റകരമാണെന്ന് അവർ പറഞ്ഞിരുന്നു.

അപകീർത്തി കേസ്...

അപകീർത്തി കേസ്...

മൈസൂരു കെആർ നഗറിൽ നിന്നുള്ള ദൾ എംഎൽഎയും മുൻ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കൺവൻഷൻ ഹാൾ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ചതാണെന്ന് മൈസൂരു കലക്ടറായിരിക്കെ 2021ൽ രോഹിണി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ മഹേഷ് നൽകിയ ഒരു കോടി രൂപയുടെ അപകീർത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്ന ആരോപണത്തിനിടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.

ആരോപണം..

ആരോപണം..

കോവിഡ് മഹാമാരിക്കാലത്ത് ചാമരാജ്പേട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഓക്സിജൻ കിട്ടാതെ 24 പേർ മരിക്കാനിടയായ സംഭവത്തിൽ, മൈസൂരു കലക്ടറെന്ന നിലയിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിൽ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിക്കുന്നു. പ്രിസൺസ് ഡിഐജിയായിരിക്കെ ഡി.രൂപ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ജയിൽ അഴിമതികളിൽ സർക്കാർ കർശനനടപടി സ്വീകരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+