തര്‍ക്കം അതിരുകടന്നു; രോഹിണി ഐഎഎസിന്റെ സ്വകാര്യ ചിത്രങ്ങള്‍ രൂപ ഐപിഎസ് പുറത്തുവിട്ടു
തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

ബെംഗളൂരു: ഐഎഎസ്- ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ തർക്കംമൂത്ത് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുന്നതിലേക്ക് എത്തി.
കർണാടകയിലാണ് ഐഎഎസ്- ഐപിഎസ് വനിതാ ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രശ്നം അതിരുവിട്ടത്.
ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ ഐപിഎസ് ഓഫീസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി.രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു.

പുരുഷ ഐഎഎസ് ഓഫീസർമാർക്ക് ചിത്രമയച്ചു...
പുരുഷ ഐഎഎസ് ഓഫീസർമാർക്ക് രോഹിണി ചിത്രങ്ങൾ അയച്ചുവെന്നാണ് രൂപ ആരോപിച്ചത്. തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മോശമായ പെരുമാറ്റത്തിനും ക്രിമിനൽ കുറ്റങ്ങൾക്കും തുല്യമായ പ്രവർത്തനങ്ങൾക്ക് ഉചിതമായ അധികാരികളുമായി താൻ നിയമപരവും മറ്റ് നടപടികളും സ്വീകരിക്കുമെന്ന് രോഹിണി പ്രസ്താവനയിൽ പറയുന്നു.

ആർക്കാണ് അയച്ചത്...
"എന്നെ അപകീർത്തിപ്പെടുത്താൻ അവൾ സോഷ്യൽ മീഡിയയിൽ നിന്ന് ഫോട്ടോകളും (എന്റെ) വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ സ്‌ക്രീൻഷോട്ടുകളും ശേഖരിച്ചു. ഞാൻ ഈ ചിത്രങ്ങൾ ചില ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തുവെന്ന് അവർ ആരോപിച്ചതിനാൽ, അവരുടെ പേരുകൾ വെളിപ്പെടുത്താൻ ഞാൻ അവളോട് അഭ്യർത്ഥിക്കുന്നു, " രോഹിണി പറഞ്ഞു.

രോഹിണിയുടെ ഏഴ് ചിത്രങ്ങൾ...
രോഹിണിയുടെ ഏഴ് ചിത്രങ്ങൾ 2021ലും 2022ലും ഐഎഎസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചുവെന്നാരോപിച്ച് ഞായറാഴ്ച രൂപ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഒരു വനിതാ ഐഎഎസ് ഓഫീസർ അത്തരത്തിലുള്ള ചിത്രങ്ങൾ അയക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്. ഒന്ന്, രണ്ടല്ല, മൂന്ന് പുരുഷ ഐഎഎസ് ഉദ്യോഗസ്ഥർ? അപ്പോൾ ഇത് (രോഹിണി സിന്ധുരിയുടെ) സ്വകാര്യ കാര്യമല്ല". അഖിലേന്ത്യ സർവീസ് പെരുമാറ്റ ചട്ടങ്ങൾ അനുസരിച്ച്, അത്തരം ചിത്രങ്ങൾ പങ്കിടുന്നതും അത്തരം സംഭാഷണങ്ങൾ നടത്തുന്നതും കുറ്റകരമാണെന്ന് അവർ പറഞ്ഞിരുന്നു.

അപകീർത്തി കേസ്...
മൈസൂരു കെആർ നഗറിൽ നിന്നുള്ള ദൾ എംഎൽഎയും മുൻ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കൺവൻഷൻ ഹാൾ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ചതാണെന്ന് മൈസൂരു കലക്ടറായിരിക്കെ 2021ൽ രോഹിണി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ മഹേഷ് നൽകിയ ഒരു കോടി രൂപയുടെ അപകീർത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്ന ആരോപണത്തിനിടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.

ആരോപണം..
കോവിഡ് മഹാമാരിക്കാലത്ത് ചാമരാജ്പേട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഓക്സിജൻ കിട്ടാതെ 24 പേർ മരിക്കാനിടയായ സംഭവത്തിൽ, മൈസൂരു കലക്ടറെന്ന നിലയിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിൽ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിക്കുന്നു. പ്രിസൺസ് ഡിഐജിയായിരിക്കെ ഡി.രൂപ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ജയിൽ അഴിമതികളിൽ സർക്കാർ കർശനനടപടി സ്വീകരിച്ചിരുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications